ETV Bharat / state

യൂ ട്യൂബറെ ആക്രമിച്ച ഭാഗ്യലക്ഷ്‌മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യം

author img

By

Published : Nov 10, 2020, 11:11 AM IST

Updated : Nov 10, 2020, 1:37 PM IST

ഉപാധികളോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്

bhagyalakshmi  bail  ernakulam  vijay p nair  bail for bhagyalekshmi  baIL for bhagyalekshmi and gang  you tuber  യൂ ട്യൂബർ  വിജയ് പി നായർ  ഭാഗ്യലക്ഷ്മി  ഭാഗ്യലക്ഷ്‌മിക്കും സംഘത്തിനും ജാമ്യം  ഭാഗ്യലക്ഷ്‌മിക്ക് ജാമ്യം  മുൻകൂർ ജാമ്യം
യൂ ട്യൂബറെ ആക്രമിച്ച കേസ്;ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ജാമ്യം

എറണാകുളം: യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പ്രതികൾ പൂർണമായും സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഭാഗ്യലക്ഷ്മി, സുഹൃത്തുക്കളായ ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെയാണ് യൂ ട്യൂബറെ ആക്രമിച്ച കേസിൽ ജാമ്യാമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതി സമീപിപ്പിക്കുകയുമായിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ യൂട്യൂബർ വിജയ് പി.നായർക്ക് കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.
സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമോയെന്നും ഒരാളെ ആക്രമിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി പ്രദർശിപ്പിച്ചത് അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനാണെന്നും വ്യക്തിഹത്യ നടത്തിയതിന് ഇത് തെളിവല്ലേയെന്നും കോടതി ഹർജിക്കാരോട് ചോദിക്കുകയുണ്ടായി.

എന്നാൽ തങ്ങൾ യൂട്യൂബർക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്നും എടുത്ത സാധനങ്ങൾ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. അനുവാദമില്ലാതെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും തൻ്റെ താമസസ്ഥലത്ത് എത്തി അതിക്രമം നടത്തിയതെന്നായിരുന്നു വിജയ് പി.നായരുടെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

എറണാകുളം: യൂട്യൂബിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി പ്രതികൾ പൂർണമായും സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഭാഗ്യലക്ഷ്മി, സുഹൃത്തുക്കളായ ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെയാണ് യൂ ട്യൂബറെ ആക്രമിച്ച കേസിൽ ജാമ്യാമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതി സമീപിപ്പിക്കുകയുമായിരുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ യൂട്യൂബർ വിജയ് പി.നായർക്ക് കോടതി അനുമതി നൽകുകയും ചെയ്തു. എന്നാൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു.
സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമോയെന്നും ഒരാളെ ആക്രമിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി പ്രദർശിപ്പിച്ചത് അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനാണെന്നും വ്യക്തിഹത്യ നടത്തിയതിന് ഇത് തെളിവല്ലേയെന്നും കോടതി ഹർജിക്കാരോട് ചോദിക്കുകയുണ്ടായി.

എന്നാൽ തങ്ങൾ യൂട്യൂബർക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്നും എടുത്ത സാധനങ്ങൾ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. അനുവാദമില്ലാതെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും തൻ്റെ താമസസ്ഥലത്ത് എത്തി അതിക്രമം നടത്തിയതെന്നായിരുന്നു വിജയ് പി.നായരുടെ വാദം. വിശദമായ വാദം കേട്ട ശേഷമാണ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

Last Updated : Nov 10, 2020, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.