ETV Bharat / state

രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

ആളുകളോട് പ്രതികരിക്കുന്ന കുഞ്ഞ് ചിരിക്കുന്നുണ്ടെങ്കിലും സംസാര ശേഷി വീണ്ടെടുക്കാനോ സ്വന്തമായി എഴുന്നേറ്റ് ഇരിക്കാനോ കഴിയുന്നില്ല.

author img

By

Published : Feb 28, 2022, 3:56 PM IST

baby attack case Improvement in the health condition  child attack case ernakulam  രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി  എറണാകുളം കുഞ്ഞിന് നേരെ ആക്രമണം  കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി
രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി

എറണാകുളം: ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി. കുഞ്ഞ് കണ്ണ് തുറക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ഖരരൂപത്തിലുളള ഭക്ഷണവും കുഞ്ഞിന് നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആളുകളോട് പ്രതികരിക്കുന്ന കുഞ്ഞ് ചിരിക്കുന്നുണ്ട്. പക്ഷെ സംസാര ശേഷി വീണ്ടെടുക്കാനോ സ്വന്തമായി എഴുന്നേറ്റ് ഇരിക്കാനോ കഴിയുന്നില്ല. ഹൃദയമിടിപ്പ്, ശരീരോഷ്‌മാവ്, രക്തസമ്മർദം സാധാരണ നിലയിൽ തുടരുന്നു. കുഞ്ഞിന്‍റെ സംസാര ശേഷിക്ക് തകരാറ് സംഭവിക്കാനുള സാധ്യത കൂടുതലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഫെബ്രുവരി 20ന് രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായും കണ്ടത്തി. ഇതേതുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്‌ടറോട് അമ്മ പറഞ്ഞത്.

അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ സംരക്ഷണം താൽകാലികമായി ചൈൽഡെ വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.

അച്ഛൻ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിഡബ്ല്യുസിയും പൊലീസും അന്വേഷണം നടത്തിയ ശേഷമാകും ഇതിൽ തീരുമാനമെടുക്കുക.

Also Read: 'എന്‍റെ ദേഹത്ത് കൈ വയ്‌ക്കുന്നത് ഒന്ന് കാണണം'; കോണ്‍ഗ്രസിനും ബി.ജെ.പിയ്‌ക്കുമെതിരെ ഗണേഷ് കുമാര്‍

എറണാകുളം: ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരിയുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ പുരോഗതി. കുഞ്ഞ് കണ്ണ് തുറക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. ഖരരൂപത്തിലുളള ഭക്ഷണവും കുഞ്ഞിന് നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ആളുകളോട് പ്രതികരിക്കുന്ന കുഞ്ഞ് ചിരിക്കുന്നുണ്ട്. പക്ഷെ സംസാര ശേഷി വീണ്ടെടുക്കാനോ സ്വന്തമായി എഴുന്നേറ്റ് ഇരിക്കാനോ കഴിയുന്നില്ല. ഹൃദയമിടിപ്പ്, ശരീരോഷ്‌മാവ്, രക്തസമ്മർദം സാധാരണ നിലയിൽ തുടരുന്നു. കുഞ്ഞിന്‍റെ സംസാര ശേഷിക്ക് തകരാറ് സംഭവിക്കാനുള സാധ്യത കൂടുതലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ഫെബ്രുവരി 20ന് രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന് തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പരിക്കുള്ളതായും കണ്ടത്തി. ഇതേതുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തിൽ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്‌ടറോട് അമ്മ പറഞ്ഞത്.

അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ സംരക്ഷണം താൽകാലികമായി ചൈൽഡെ വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.

അച്ഛൻ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിഡബ്ല്യുസിയും പൊലീസും അന്വേഷണം നടത്തിയ ശേഷമാകും ഇതിൽ തീരുമാനമെടുക്കുക.

Also Read: 'എന്‍റെ ദേഹത്ത് കൈ വയ്‌ക്കുന്നത് ഒന്ന് കാണണം'; കോണ്‍ഗ്രസിനും ബി.ജെ.പിയ്‌ക്കുമെതിരെ ഗണേഷ് കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.