ETV Bharat / state

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം : പ്രതി അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി ഇന്ന്

author img

By ETV Bharat Kerala Team

Published : Nov 14, 2023, 6:43 AM IST

Aluva girl rape and murder case : ആലുവയിലെ ശിശുഘാതകന്‍റെ ശിക്ഷ ഇന്ന് ശിശുദിനത്തിൽ വിധിക്കും

Sentencing in Aluva girl rape  Aluva girl rape and murder case  Aluva murder case  അസ്‌ഫാഖ് ആലം  ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം  ആലുവ കൊലപാതകം  അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി  എറണാകുളം പോക്‌സോ കോടതി  Ernakulam POCSO Court  Asfaq Alam
Sentencing in Aluva girl rape and murder case

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Aluva girl rape and murder case) പ്രതി അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി (Sentencing) ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ.സോമനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കേരളം കാത്തിരിക്കുന്ന ശിക്ഷാവിധി ശിശുദിനത്തിൽ പ്രഖ്യാപിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

ശിശുഘാതകന് ശിശുദിനത്തിൽ തൂക്കുകയർ ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതി അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്ന് ഈ മാസം നാലാം തിയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജും വ്യക്തമാക്കി.

27കാരനായ പ്രതിക്ക് സ്വയം തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ശിക്ഷായിളവിന് പ്രായം മാത്രം ഒരു ഘടകമായി സ്വീകരിക്കാൻ കഴിയില്ലന്ന സുപ്രീം കോടതി വിധിയുൾപ്പടെ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്ന പരിഗണനയ്‌ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ വാദം പ്രോസിക്യൂഷൻ നടത്തിയിരുന്നു.

പ്രതിയ്‌ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ സുപ്രണ്ടിന്‍റെയും പ്രബോഷണറി ഓഫിസറുടെയും റിപ്പോർട്ടുകളും കോടതിക്ക് കൈമാറിയിരുന്നു. വാദിഭാഗവും കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്.

ഇതെല്ലാം പരിഗണിച്ചായിരിക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന് 100-ാം ദിവസമാണ് കോടതി വിധിപറഞ്ഞത്.

36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്‌ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയായ അസ്‌ഫാഖ് ആലത്തിനെതിരെ 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്.

Also Read : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ, വയസ് പരിഗണിക്കണമെന്ന് പ്രതിഭാഗം

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്‌തു. ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്.

ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ശേഷം ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ (Aluva girl rape and murder case) പ്രതി അസ്‌ഫാഖ് ആലത്തിനെതിരായ ശിക്ഷാവിധി (Sentencing) ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ.സോമനാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കേരളം കാത്തിരിക്കുന്ന ശിക്ഷാവിധി ശിശുദിനത്തിൽ പ്രഖ്യാപിക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

ശിശുഘാതകന് ശിശുദിനത്തിൽ തൂക്കുകയർ ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതി അസ്‌ഫാഖ് ആലം കുറ്റക്കാരനാണെന്ന് ഈ മാസം നാലാം തിയതി കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജും വ്യക്തമാക്കി.

27കാരനായ പ്രതിക്ക് സ്വയം തിരുത്താൻ അവസരം നൽക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ ശിക്ഷായിളവിന് പ്രായം മാത്രം ഒരു ഘടകമായി സ്വീകരിക്കാൻ കഴിയില്ലന്ന സുപ്രീം കോടതി വിധിയുൾപ്പടെ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ശക്തമായ വാദമമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആദ്യം മുതൽ ഉന്നയിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്ന പരിഗണനയ്‌ക്ക് വിധേയമാകുന്ന എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടന്ന് സുപ്രീം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ വാദം പ്രോസിക്യൂഷൻ നടത്തിയിരുന്നു.

പ്രതിയ്‌ക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രതിയുടെ മാനസികാരോഗ്യ റിപ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിൽ സുപ്രണ്ടിന്‍റെയും പ്രബോഷണറി ഓഫിസറുടെയും റിപ്പോർട്ടുകളും കോടതിക്ക് കൈമാറിയിരുന്നു. വാദിഭാഗവും കോടതിയെ അറിയിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകിയിട്ടുണ്ട്.

ഇതെല്ലാം പരിഗണിച്ചായിരിക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന് 100-ാം ദിവസമാണ് കോടതി വിധിപറഞ്ഞത്.

36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് 26 ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും, സാക്ഷിമൊഴികളും, ശാസ്‌ത്രീയമായ തെളിവുകളും ഉൾപ്പടെ പരമാവധി തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിയായ അസ്‌ഫാഖ് ആലത്തിനെതിരെ 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്.

Also Read : ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ, വയസ് പരിഗണിക്കണമെന്ന് പ്രതിഭാഗം

കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്‌തു. ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്.

ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ശേഷം ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.