ETV Bharat / state

ആലുവ മണപ്പുറത്ത് പിതൃപുണ്യം തേടിയെത്തി ആയിരങ്ങള്‍

author img

By

Published : Jul 28, 2022, 3:52 PM IST

കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് ഇത്തവണ ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ നടന്നത്. മഴയില്ലാത്തതും അനുകൂലമായി.

പിതൃപുണ്യം തേടി ആലുവ മണപ്പുറത്ത് എത്തിയത് ആയിരങ്ങള്‍
പിതൃപുണ്യം തേടി ആലുവ മണപ്പുറത്ത് എത്തിയത് ആയിരങ്ങള്‍

എറണാകുളം: ആലുവ മണപ്പുറത്ത് കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ. ബുധനാഴ്ച രാത്രിതന്നെ ബലിതർപ്പണം ആരംഭിച്ചിരുന്നു. പുലർച്ചെ 4ന് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ ഔപചാരികമായി ആരംഭിച്ചത്.

പിതൃപുണ്യം തേടി ആലുവ മണപ്പുറത്ത് എത്തിയത് ആയിരങ്ങള്‍

പെരിയാർ തീരത്തെ താൽക്കാലിക ബലിത്തറകളിൽ പിതൃകർമങ്ങൾ നടത്താൻ സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തിൽ 80 ബലിത്തറകളിലാണ് കാർമികരുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വഴിപാടിനും പ്രസാദ വിതരണത്തിനും കൂടുതൽ കൗണ്ടറുകളും തുറന്നിരുന്നു.

ഭക്തജനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനും മാസ്‌ക്‌ ധരിക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി മണപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം ഉണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാതെയായിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്.

മഴ ഇല്ലാത്തതിനാൽ പെരിയാറിൽ ജലനിരപ്പ് സാധാരണ നിലയിലായിരുന്നു. പിതൃകർമങ്ങളുടെ ഭാഗമായി പുഴയിൽ മുങ്ങി കുളിക്കുന്നതിനും അനുമതി നൽകിയിരുന്നു. ശിവരാത്രി മണപ്പുറത്ത് കർക്കടക വാവുബലിക്ക് എത്തുന്ന ഭക്തജനങ്ങൾക്കു ദേവസ്വം ബോർഡ് രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

എണ്ണൂറോളം പൊലീസ് ഉദ്യോഗസ്ഥരും നേവിയുടെയും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരെയും നിയോഗിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Also Read: പിതൃസ്‌മരണയിൽ കർക്കടകവാവ് ; കൊല്ലത്ത് ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍

എറണാകുളം: ആലുവ മണപ്പുറത്ത് കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്ത് ആയിരങ്ങൾ. ബുധനാഴ്ച രാത്രിതന്നെ ബലിതർപ്പണം ആരംഭിച്ചിരുന്നു. പുലർച്ചെ 4ന് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ ഔപചാരികമായി ആരംഭിച്ചത്.

പിതൃപുണ്യം തേടി ആലുവ മണപ്പുറത്ത് എത്തിയത് ആയിരങ്ങള്‍

പെരിയാർ തീരത്തെ താൽക്കാലിക ബലിത്തറകളിൽ പിതൃകർമങ്ങൾ നടത്താൻ സൗകര്യമൊരുക്കിയിരുന്നു. ഇത്തരത്തിൽ 80 ബലിത്തറകളിലാണ് കാർമികരുടെ നേതൃത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വഴിപാടിനും പ്രസാദ വിതരണത്തിനും കൂടുതൽ കൗണ്ടറുകളും തുറന്നിരുന്നു.

ഭക്തജനങ്ങൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനും മാസ്‌ക്‌ ധരിക്കാനും നിർദ്ദേശം നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി മണപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം ഉണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാതെയായിരുന്നു ബലിതർപ്പണ ചടങ്ങുകൾ നടന്നത്.

മഴ ഇല്ലാത്തതിനാൽ പെരിയാറിൽ ജലനിരപ്പ് സാധാരണ നിലയിലായിരുന്നു. പിതൃകർമങ്ങളുടെ ഭാഗമായി പുഴയിൽ മുങ്ങി കുളിക്കുന്നതിനും അനുമതി നൽകിയിരുന്നു. ശിവരാത്രി മണപ്പുറത്ത് കർക്കടക വാവുബലിക്ക് എത്തുന്ന ഭക്തജനങ്ങൾക്കു ദേവസ്വം ബോർഡ് രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

എണ്ണൂറോളം പൊലീസ് ഉദ്യോഗസ്ഥരും നേവിയുടെയും അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരെയും നിയോഗിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Also Read: പിതൃസ്‌മരണയിൽ കർക്കടകവാവ് ; കൊല്ലത്ത് ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.