ETV Bharat / state

സൈബർ ആക്രമണങ്ങള്‍ക്കെതിരെ ഹൈക്കോടതി; ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ അധിക്ഷേപങ്ങൾക്ക്‌ നടപടി

author img

By ETV Bharat Kerala Team

Published : Dec 3, 2023, 6:04 PM IST

Cyber Attacks On Sexual Minorities: ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ ഇടപെടലാവശ്യപ്പെട്ട് നൽകിയ ഹർജിയില്‍ കർശന നടപടികൾ അനിവാര്യമെന്ന്‌ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

sexual minorities  cyber attack  Action against cyber attacks  cyber attacks against sexual minorities  ലൈംഗിക ന്യൂനപക്ഷം  സൈബർ ആക്രമണം  Devan Ramachandran  LGBTQ  യൂത്ത് എൻറിച്ച്മെന്‍റ്‌ സൊസൈറ്റി  Youth Enrichment Society  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  സൈബർ ആക്രമണങ്ങള്‍ക്കെതിരെ ഹൈക്കോടതി  cyber attacks on sexual minorities  LGBTQ Members Cyber Atatck
cyber attacks on sexual minorities

എറണാകുളം: സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ ഹൈക്കോടതി. സൈബർ ആക്രമണങ്ങളിൽ കർശന നടപടികൾ അനിവാര്യമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Devan Ramachandran). ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ (cyber attacks on sexual minorities) ഇടപെടലാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി പരാമർശം.

സൈബർ ഇടങ്ങൾ കെട്ടുകഥയല്ല, യാഥാർത്ഥ്യമാണ്, സൈബർ ഇടങ്ങളിൽ വളരെ എളുപ്പത്തിൽ ഏതൊരാൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തി വ്യക്തിഹത്യ നടത്തുവാൻ സാധിക്കും. ഇതു മാറണമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച യൂത്ത് എൻറിച്ച്മെന്‍റ്‌ സൊസൈറ്റിയ്ക്കെതിരായ (Youth Enrichment Society) ഹർജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്‍റെ നിരീക്ഷണം. സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ചില വിഭാഗങ്ങൾ മുൻ വിധിയോടെ പാർശ്വവൽക്കരിക്കപ്പെട്ടേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

യൂത്ത് എൻറിച്ച്മെന്‍റ് സൊസൈറ്റിയ്ക്കെതിരെ ഹർജിക്കാർ നൽകിയ പരാതികളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിയും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.

പ്രതിഷേധ മാർച്ചുമായി എൽജിബിടിക്യു അംഗങ്ങൾ: സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്ക് നേരിടുന്ന സൈബർ ആക്രമണം അവസാനിപ്പിക്കാന്‍ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 22 ന്‌ എൽജിബിടിക്യു അംഗങ്ങൾ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. ട്രാൻസ്ജെൻഡർ സംവരണ സീറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം മുടക്കുന്ന തരത്തിൽ സൈബർ ബുള്ളിയിങ് നടത്തുന്നതും, ഫേക്ക് ഐഡികളിലൂടെ അപമാനിക്കുന്നതും വർദ്ധിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി എൽജിബിടിക്യു രംഗത്തെത്തിയത്.

വിവിധ സംഘടനകൾ പ്രചരിപ്പിക്കുന്ന ക്വിയർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ നടപടികൾ ഉണ്ടാകുന്നില്ല. ഇത്തരക്കാരുടെ വാദങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, രംഗത്ത് വരണമെന്നും എൽജിബിടിക്യു അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എൽജിബിടിക്യു വിഭാഗക്കാര്‍ക്കെെതിരെ നടക്കുന്ന സൈബർ ആക്രമണം കുറ്റകൃത്യമാക്കി നിയമനിർമ്മാണം നടത്തുക, ജെൻഡർ- ലൈംഗിക ന്യൂനപക്ഷ സംരക്ഷണം വിവിധ മേഖലകളിൽ കർശനമായി നടപ്പാക്കുക, ക്വിയർ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയുക എന്നതാണ് ഇവർ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. എൽജിബിടിക്യു അംഗങ്ങളായ ശീതൾ ശ്യാം, നാദിറ തുടങ്ങിയവരാണ്‌ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്‌.

ALSO READ: ഇനി പുരുഷ അഭിഭാഷകനല്ല; ട്രാൻസ്‌ജെൻഡറെന്ന് പ്രഖ്യാപിച്ച് അഡ്വക്കേറ്റ്‌ കണ്‍മണി

ALSO READ: 'തള്ളിയത് നിയമ സാധുത, തുറന്നിട്ടത് വിശാല സാധ്യതകള്‍'; സുപ്രീംകോടതി വിധി ആഴത്തില്‍ വായിക്കുമ്പോള്‍

എറണാകുളം: സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ ഹൈക്കോടതി. സൈബർ ആക്രമണങ്ങളിൽ കർശന നടപടികൾ അനിവാര്യമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Devan Ramachandran). ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിൽ (cyber attacks on sexual minorities) ഇടപെടലാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി പരാമർശം.

സൈബർ ഇടങ്ങൾ കെട്ടുകഥയല്ല, യാഥാർത്ഥ്യമാണ്, സൈബർ ഇടങ്ങളിൽ വളരെ എളുപ്പത്തിൽ ഏതൊരാൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തി വ്യക്തിഹത്യ നടത്തുവാൻ സാധിക്കും. ഇതു മാറണമെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച യൂത്ത് എൻറിച്ച്മെന്‍റ്‌ സൊസൈറ്റിയ്ക്കെതിരായ (Youth Enrichment Society) ഹർജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിന്‍റെ നിരീക്ഷണം. സൈബറിടങ്ങളിലെ അധിക്ഷേപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ചില വിഭാഗങ്ങൾ മുൻ വിധിയോടെ പാർശ്വവൽക്കരിക്കപ്പെട്ടേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

യൂത്ത് എൻറിച്ച്മെന്‍റ് സൊസൈറ്റിയ്ക്കെതിരെ ഹർജിക്കാർ നൽകിയ പരാതികളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിയും വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി.

പ്രതിഷേധ മാർച്ചുമായി എൽജിബിടിക്യു അംഗങ്ങൾ: സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങൾക്ക് നേരിടുന്ന സൈബർ ആക്രമണം അവസാനിപ്പിക്കാന്‍ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 22 ന്‌ എൽജിബിടിക്യു അംഗങ്ങൾ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. ട്രാൻസ്ജെൻഡർ സംവരണ സീറ്റിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠനം മുടക്കുന്ന തരത്തിൽ സൈബർ ബുള്ളിയിങ് നടത്തുന്നതും, ഫേക്ക് ഐഡികളിലൂടെ അപമാനിക്കുന്നതും വർദ്ധിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി എൽജിബിടിക്യു രംഗത്തെത്തിയത്.

വിവിധ സംഘടനകൾ പ്രചരിപ്പിക്കുന്ന ക്വിയർ വിരുദ്ധ പ്രചരണങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ നടപടികൾ ഉണ്ടാകുന്നില്ല. ഇത്തരക്കാരുടെ വാദങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി, രംഗത്ത് വരണമെന്നും എൽജിബിടിക്യു അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എൽജിബിടിക്യു വിഭാഗക്കാര്‍ക്കെെതിരെ നടക്കുന്ന സൈബർ ആക്രമണം കുറ്റകൃത്യമാക്കി നിയമനിർമ്മാണം നടത്തുക, ജെൻഡർ- ലൈംഗിക ന്യൂനപക്ഷ സംരക്ഷണം വിവിധ മേഖലകളിൽ കർശനമായി നടപ്പാക്കുക, ക്വിയർ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയുക എന്നതാണ് ഇവർ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍. എൽജിബിടിക്യു അംഗങ്ങളായ ശീതൾ ശ്യാം, നാദിറ തുടങ്ങിയവരാണ്‌ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്‌.

ALSO READ: ഇനി പുരുഷ അഭിഭാഷകനല്ല; ട്രാൻസ്‌ജെൻഡറെന്ന് പ്രഖ്യാപിച്ച് അഡ്വക്കേറ്റ്‌ കണ്‍മണി

ALSO READ: 'തള്ളിയത് നിയമ സാധുത, തുറന്നിട്ടത് വിശാല സാധ്യതകള്‍'; സുപ്രീംകോടതി വിധി ആഴത്തില്‍ വായിക്കുമ്പോള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.