ETV Bharat / state

അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; മകൾ മരിച്ചു

author img

By

Published : May 14, 2019, 4:07 PM IST

Updated : May 14, 2019, 6:21 PM IST

ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഫയൽ ചിത്രം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ശ്രമം

വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് സംഭവം.

ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തി നടപടികളിൽ മനംനൊന്താണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് വീട് വയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇത് തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതിനെത്തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയത്. ഇന്നലെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയതിന് ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരും.

എട്ട് ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പലിശ സഹിതം ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കിന്‍റെ വാദമാണ് വൈഷ്ണവിയെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കിയത്. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

എന്നാൽ സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു എന്നും അതിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ബാങ്ക് അധികൃതർ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇരുവരും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ശ്രമം

വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ നാളെ വീട് ജപ്തി ചെയ്യാനിരിക്കെയാണ് സംഭവം.

ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തി നടപടികളിൽ മനംനൊന്താണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് വീട് വയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വായ്പ എടുത്തിരുന്നത്. ഇത് തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വന്നതിനെത്തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടികളിലേയ്ക്ക് നീങ്ങിയത്. ഇന്നലെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയതിന് ശേഷം വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരും.

എട്ട് ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ അടച്ചുകഴിഞ്ഞു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ പലിശ സഹിതം ആറ് ലക്ഷത്തി എണ്‍പതിനായിരം രൂപയോളം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കിന്‍റെ വാദമാണ് വൈഷ്ണവിയെയും അമ്മയെയും സമ്മര്‍ദ്ദത്തിലാക്കിയത്. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

എന്നാൽ സമയം നീട്ടി നൽകാൻ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകിയിരുന്നു എന്നും അതിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജപ്തി നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ബാങ്ക് അധികൃതർ പറയുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കും ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

Intro:Body:

ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി. മകള്‍ മരിച്ചു. അമ്മ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയില്‍. ബാങ്കില്‍ നിന്ന് വായ്പ എടുത്തത് 7.80 ലക്ഷം രൂപ. ആത്മഹത്യ നാളെ ജപ്തി നടക്കാനിരിക്കേ. മാരായമുട്ടം മലയക്കടയിലാണ് ദുരന്തമുണ്ടായത്.


Conclusion:
Last Updated : May 14, 2019, 6:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.