ETV Bharat / state

തെരഞ്ഞെടുപ്പ് ആവേശം തിരയടിക്കാതെ കന്യാകുമാരി

author img

By

Published : Apr 16, 2019, 6:28 PM IST

Updated : Apr 17, 2019, 7:37 AM IST

കേരളത്തിനെ പോലെ തെരഞ്ഞെടുപ്പ് ആവേശമോ ചുമരെഴുത്തോ പ്രചാരണ ബോര്‍ഡോ ഇല്ലാതെ കന്യാകുമാരി

പോരാട്ടച്ചൂടില്‍ കന്യാകുമാരി

കന്യാകുമാരി: കേരളത്തിന്‍റെ തെക്കേ അതിർത്തിയായ കളിയിക്കാവിളയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു. തമിഴിലും മലയാളത്തിലും ഉള്ള ചുമരെഴുത്തുകളും ഫ്ലക്സും കൊടിതോരണങ്ങളും എല്ലായിടത്തും കാണാം. എന്നാൽ കളിയിക്കാവിള പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കുന്ന മലയാളികൾ അത്ഭുതപ്പെട്ടുപോകും. കേരളത്തിലെ പോലെ ഇവിടെ ചുമരെഴുത്ത് ഇല്ല, പ്രചാരണ ബോർഡില്ല, സ്ഥാനാർഥിയുടെ ചിത്രവും ഇല്ല.

ഏപ്രിൽ 18ന് ആണ് ഇവിടെ തെരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഡിഎംകെ മുന്നണി സ്ഥാനാർഥിയായി കോൺഗ്രസിലെ എച്ച് വസന്തകുമാറും തമ്മിലാണ് പ്രധാന മത്സരം.

തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി ജില്ല. കോൺഗ്രസിന് വിജയം ഉറപ്പെന്നാണ് സ്ക്വാഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസുകാർ പറയുന്നത്. കോണ്‍ഗ്രസ് - സിപിഎം കൊടികള്‍ ഒന്നിച്ച് കെട്ടിയുള്ള പ്രചാരണത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ " ബിജെപിയാണ് മുഖ്യശത്രു. അതിനാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും".

പ്രചാരണത്തിന് കൊടികളും ബാനറുകളും ഉപയോഗിക്കുന്നതിന് കർശന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഇവയെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുന്നതിനുള്ള തീരുമാനമാണ് രാഷ്ട്രീയപാർട്ടികളെ പ്രചാരണത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.

കന്യാകുമാരി: കേരളത്തിന്‍റെ തെക്കേ അതിർത്തിയായ കളിയിക്കാവിളയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നു. തമിഴിലും മലയാളത്തിലും ഉള്ള ചുമരെഴുത്തുകളും ഫ്ലക്സും കൊടിതോരണങ്ങളും എല്ലായിടത്തും കാണാം. എന്നാൽ കളിയിക്കാവിള പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കുന്ന മലയാളികൾ അത്ഭുതപ്പെട്ടുപോകും. കേരളത്തിലെ പോലെ ഇവിടെ ചുമരെഴുത്ത് ഇല്ല, പ്രചാരണ ബോർഡില്ല, സ്ഥാനാർഥിയുടെ ചിത്രവും ഇല്ല.

ഏപ്രിൽ 18ന് ആണ് ഇവിടെ തെരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർഥിയായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഡിഎംകെ മുന്നണി സ്ഥാനാർഥിയായി കോൺഗ്രസിലെ എച്ച് വസന്തകുമാറും തമ്മിലാണ് പ്രധാന മത്സരം.

തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി ജില്ല. കോൺഗ്രസിന് വിജയം ഉറപ്പെന്നാണ് സ്ക്വാഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസുകാർ പറയുന്നത്. കോണ്‍ഗ്രസ് - സിപിഎം കൊടികള്‍ ഒന്നിച്ച് കെട്ടിയുള്ള പ്രചാരണത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നത് ഇങ്ങനെ " ബിജെപിയാണ് മുഖ്യശത്രു. അതിനാല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും".

പ്രചാരണത്തിന് കൊടികളും ബാനറുകളും ഉപയോഗിക്കുന്നതിന് കർശന വിലക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഇവയെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുന്നതിനുള്ള തീരുമാനമാണ് രാഷ്ട്രീയപാർട്ടികളെ പ്രചാരണത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.

Intro:കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ മത്സരിക്കുന്ന മണ്ഡലമായിട്ടും കേരള തമിഴ്നാട്അതിർത്തിയായ കന്യാകുമാരിയിൽ പുറമേ പ്രചരണ ആവേശമില്ല. കേരളത്തിലേതുപോലെ ചുമരെഴുത്തുകളും ഫ്ളക്സ് ബോർഡുകളും എവിടെയുമില്ല. ഇടയ്ക്കിടെ പായുന്ന അനൗൺസ്മെൻറ് വാഹനങ്ങൾ മാത്രമാണ് ഏപ്രിൽ 18നാണ് ഇവിടെ തിരഞ്ഞെടുപ്പ് എന്ന് വോട്ടർമാരെ ഓർമിപ്പിക്കുന്നത്.


Body:കേരളത്തിൻറെ തെക്കേ അറ്റമായ കളിയിക്കാവിളയിൽ എങ്ങും തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുന്നു തമിഴിലും മലയാളത്തിലും ഉള്ള ചുമരെഴുത്തുകളും ഫ്ലക്സും കൊടിതോരണങ്ങളും എവിടെയും

ഹോൾഡ്

എന്നാൽ കളിയിക്കാവിള പിന്നിട്ട് തമിഴ്നാട്ടിലേക്ക് കടക്കുന്ന മലയാളികൾ അത്ഭുതപ്പെട്ടുപോകും. കേരളത്തിൽ ഇതുപോലെ ഇവിടെ എവിടെയും ചുമരെഴുത്ത് ഇല്ല, പ്രചരണ ബോർഡില്ല, സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും ഇല്ല. കേരളത്തിന് മുന്നേ ഏപ്രിൽ 18ന് ആണ് ഇവിടെ തെരഞ്ഞെടുപ്പ്. എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ഡിഎംകെ മുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എച്ച് വസന്തകുമാറും തമ്മിൽ തീപാറും പോരാട്ടം. എന്നാൽ പരസ്യപ്രചരണ സാമഗ്രികൾ സ്ഥാപിക്കുന്നതിന് തമിഴ്നാട്ടിൽ കർശന വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

ബൈറ്റ് 1

തമിഴ്നാട്ടിൽ കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി ജില്ല. കോൺഗ്രസിന് വിജയം ഉറപ്പെന്ന് വീടുകൾതോറും സ്കോഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കോൺഗ്രസുകാർ.

ബൈറ്റ്2

പ്രചരണ വാഹനങ്ങളിൽ കോൺഗ്രസ് സിപിഎം പതാകകൾ കൂട്ടിക്കെട്ടി ഇരിക്കുന്നു. ഇതിനെക്കുറിച്ച് ചോദിച്ചാൽ ഡിഎംകെ മുന്നിലൂടെ മറുപടി എങ്ങനെ

ബൈറ്റ്3

പ്രചാരണത്തിന് കൊടികളും ബാനറുകളും ഉപയോഗിക്കുന്നതിന് കർശന വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ഇവയെല്ലാം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുന്നതിനുള്ള തീരുമാനമാണ് രാഷ്ട്രീയപാർട്ടികളെ പ്രചാരണത്തിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.




Conclusion:പിടിസി ബിജു
Last Updated : Apr 17, 2019, 7:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.