ETV Bharat / state

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

author img

By

Published : Oct 24, 2019, 7:05 PM IST

Updated : Oct 24, 2019, 8:07 PM IST

അരൂരിലെ തോൽവി എൽഡിഎഫിന്‍റെ നിർഭാഗ്യമാണെന്നും എവിടെ അപകടം പറ്റിയതെന്ന് എൽ.ഡി.എഫ് ആലോചിക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.

സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം ; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി ആർക്കും പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരുടേയും വിജയം ഏറ്റെടുക്കാനില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു സമുദായംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും എന്നാല്‍ മുന്നണികള്‍ ന്യൂനപക്ഷ സ്ഥാനാർഥിയെ പരിഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

നേരത്തെ എൻ.എസ്.എസിന്‍റെ നിലപാട് നല്ലതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കെ.പി.സി.സി പ്രസിഡന്‍റ് പരാജയമാണെന്ന് തെളിഞ്ഞതായും മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം.

എസ്എൻഡിപി ആർക്കും പിന്തുണ അറിയിച്ചിട്ടില്ലെന്നും ആരുടേയും വിജയം ഏറ്റെടുക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദു സമുദായാംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും എന്നാൽ മുന്നണികൾ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ പരിഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

അരൂരിലെ തോൽവി എൽഡിഎഫിന്‍റെ നിർഭാഗ്യമാണെന്നും എവിടെയാണ് അപകടം പറ്റിയതെന്ന് എൽ.ഡി.എഫ് ആലോചിക്കേണ്ടതുണ്ട്. ബിഡിജെഎസ് അരൂരിൽ മത്സരിക്കാത്തത് നന്നായി. കഴിഞ്ഞ തവണ 28,000 വോട്ടുകളാണ് എന്‍ഡിഎ നേടിയത്. ഇത്തവണ എൻഡിഎയുടെ വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നും ഇത് താൻ നേരത്തെ പ്രവചിച്ചിരുന്നതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ആലപ്പുഴ: എസ്എൻഡിപി ആർക്കും പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരുടേയും വിജയം ഏറ്റെടുക്കാനില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹിന്ദു സമുദായംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും എന്നാല്‍ മുന്നണികള്‍ ന്യൂനപക്ഷ സ്ഥാനാർഥിയെ പരിഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പറഞ്ഞു.

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല

നേരത്തെ എൻ.എസ്.എസിന്‍റെ നിലപാട് നല്ലതാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കെ.പി.സി.സി പ്രസിഡന്‍റ് പരാജയമാണെന്ന് തെളിഞ്ഞതായും മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നതിന്‍റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം.

എസ്എൻഡിപി ആർക്കും പിന്തുണ അറിയിച്ചിട്ടില്ലെന്നും ആരുടേയും വിജയം ഏറ്റെടുക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദു സമുദായാംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും എന്നാൽ മുന്നണികൾ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ പരിഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

അരൂരിലെ തോൽവി എൽഡിഎഫിന്‍റെ നിർഭാഗ്യമാണെന്നും എവിടെയാണ് അപകടം പറ്റിയതെന്ന് എൽ.ഡി.എഫ് ആലോചിക്കേണ്ടതുണ്ട്. ബിഡിജെഎസ് അരൂരിൽ മത്സരിക്കാത്തത് നന്നായി. കഴിഞ്ഞ തവണ 28,000 വോട്ടുകളാണ് എന്‍ഡിഎ നേടിയത്. ഇത്തവണ എൻഡിഎയുടെ വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നും ഇത് താൻ നേരത്തെ പ്രവചിച്ചിരുന്നതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Intro:Body:സമുദായങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങരുത്; മണവുമില്ല ഗുണവുമില്ലാത്ത മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ : സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്നതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുത്. ഇത് സാമുദായിക നേതൃത്വത്തിനുള്ള പാഠമാണ്. ഇത് തനിക്കും ബാധകമാണ്. ചില സമുദായങ്ങൾ ഒരുമിച്ചാൽ മറ്റുളവർ മറുവശത്ത് ഒരുമിക്കും എന്നത് തെളിഞ്ഞു എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് പ്രസിഡന്റ് പരാജയമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിഞ്ഞു. എൻഎസ്എസ് നിലപാട് നല്ലതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളിയെ അദ്ദേഹത്തിന്റെ ശിഷ്യൻമാരെങ്കിലും പറഞ്ഞു മനസ്സിലാക്കണം. മണവുമില്ല ഗുണവുമില്ലാത്ത മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് പരാജയമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തെളിഞ്ഞു. എൻഎസ്എസ് നിലപാട് നല്ലതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളിയെ അദ്ദേഹത്തിന്റെ ശിഷ്യൻമാരെങ്കിലും പറഞ്ഞു മനസ്സിലാക്കണം. മണവുമില്ല ഗുണവുമില്ലാത്ത മുല്ലപ്പള്ളിയെ കൊണ്ടു നടന്നാൽ കോൺഗ്രസ് കരിയുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

അരൂരിലേത് തോൽവി എൽഡിഎഫിന്റെ നിർഭാഗ്യം. എൽഡിഎഫിന്റേത് വലിയ പരാജയമല്ല. രണ്ട് കിട്ടിയപ്പോൾ ഒന്നു പോയതിൽ ആശ്വസിക്കാം. എങ്കിലും അരൂരിലെ തോൽവി ചെറുതല്ല. എവിടെ അപകടം പറ്റിയെന്ന് എൽഡിഎഫ് ചിന്തിക്കണമെന്നും വെള്ളാപ്പള്ളി ഓർമ്മപ്പെടുത്തി.

ബിഡിജെഎസ് അരൂരിൽ മത്സരിക്കാത്തത് നന്നായി. എൻഡിഎ വോട്ടുകൾ യുഡിഎഫിലേക്ക് പോയി. കഴിഞ്ഞതവണ 28,000 വോട്ടുകൾ നേടിയതാണ്. അത് ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഇത് താൻ നേരത്തെ പ്രവചിച്ചിരുന്നതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

നവോത്ഥാനത്തിന്റെ പൊൻ തൂവലാണ് വട്ടിയൂർക്കാവും കോന്നിയും. ഇരു മണ്ഡലങ്ങളിലേയും വിജയം നവോത്ഥാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ്. ആരെയും തോൽപ്പിക്കാനും ജയിപ്പിക്കാനും എസ്എൻഡിപി യോഗമില്ല. ആർക്കും പിന്തുണ പറഞ്ഞിട്ടുമില്ല. ആരുടെയും വിജയത്തിന്റെ പൈതൃകം ഏറ്റെടുക്കാനും എസ്എൻഡിപിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

ഹിന്ദു സമുദായാംഗത്തെ അരൂരിൽ വേണമെന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരുന്നു. എന്നാൽ മുന്നണികൾ ന്യൂനപക്ഷ സ്ഥാനാർത്ഥിയെ പരിഗണിച്ചു. എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ അടിയില്ല. ഈഴവർ തെണ്ടികളെന്ന് സുപ്രീം കോടതിയിൽ എൻഎസ്എസ് പച്ചക്കള്ളം പറഞ്ഞു. ചില സമുദായം വട്ടിയൂർക്കാവ് അവരുടെ വത്തിക്കാനെന്ന് വിചാരിച്ചു. വട്ടിയൂർക്കാവിലേയും കൊന്നിയിലേയും വിജയങ്ങൾ അത് അങ്ങനെയല്ലെന്ന് തെളിയിച്ചു എന്നും വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ പ്രതികരിച്ചു.

(സാങ്കേതിക തകരാർ മൂലം വിഷ്വൽസ് അപ്ലോഡ് ആവുന്നില്ല, ഉടൻ അയക്കാം)Conclusion:
Last Updated : Oct 24, 2019, 8:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.