ETV Bharat / state

രഞ്ജിത്തിന്‍റെ കൊലയാളികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം

author img

By

Published : Jan 4, 2022, 10:00 PM IST

പുന്നപ്ര സ്വദേശി വത്സലയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌താണ് പ്രതികൾ സിം കാർഡ് തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌ത് സിം സംഘടിപ്പിച്ച് പ്രതികൾക്ക് നൽകിയ മൊബൈൽ കട ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

RENJITH MURDER CASE ACCUSED MISUSED ID CARD OF LADY TO TAKE SIM CARD  RENJITH MURDER CASE UPDATE  RENJITH MURDER CASE enquiry  രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം  ആലപ്പുഴ കൊലക്കേസ് പ്രതികൾ സിം കാർഡ് ദുരുപയോഗം ചെയ്‌തു
രഞ്ജിത്തിന്‍റെ കൊലയാളികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതികൾ സിം കാർഡ് എടുക്കാൻ ദുരുപയോഗം ചെയ്‌തത് പുന്നപ്രയിലെ വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ. പുന്നപ്ര സ്വദേശി വത്സലയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌താണ് പ്രതികൾ സിം കാർഡ് തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌ത് സിം സംഘടിപ്പിച്ച് പ്രതികൾക്ക് നൽകിയ മൊബൈൽ കട ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ വേരിഫിക്കേഷൻ നടത്തി. എന്നാൽ ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാതെയാണ് വത്സല മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായത്. ചോദ്യം ചെയ്യലിനിടെ ഇവർ പൊലീസ് സ്റ്റേഷനിൽ ബോധരഹിതയായി വീഴുകയും ചെയ്‌തിരുന്നു.

ഗൂഢാലോചനക്ക് പിന്നിൽ എസ്‌ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല പറയുന്നു. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ പ്രതികൾ സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രഞ്ജിത്ത് വധക്കേസിൽ പൊലീസിനെയും കുഴക്കിയത്. മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി.

Also Read: ഹൈദരാബാദില്‍ ജെപി നദ്ദ നയിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതികൾ സിം കാർഡ് എടുക്കാൻ ദുരുപയോഗം ചെയ്‌തത് പുന്നപ്രയിലെ വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ. പുന്നപ്ര സ്വദേശി വത്സലയുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌താണ് പ്രതികൾ സിം കാർഡ് തരപ്പെടുത്തിയത്. തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌ത് സിം സംഘടിപ്പിച്ച് പ്രതികൾക്ക് നൽകിയ മൊബൈൽ കട ഉടമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ വേരിഫിക്കേഷൻ നടത്തി. എന്നാൽ ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാതെയാണ് വത്സല മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായത്. ചോദ്യം ചെയ്യലിനിടെ ഇവർ പൊലീസ് സ്റ്റേഷനിൽ ബോധരഹിതയായി വീഴുകയും ചെയ്‌തിരുന്നു.

ഗൂഢാലോചനക്ക് പിന്നിൽ എസ്‌ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല പറയുന്നു. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ പ്രതികൾ സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രഞ്ജിത്ത് വധക്കേസിൽ പൊലീസിനെയും കുഴക്കിയത്. മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി.

Also Read: ഹൈദരാബാദില്‍ ജെപി നദ്ദ നയിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.