ETV Bharat / state

ആലപ്പുഴ നഗരത്തിലെ കുടിവെള്ള പൈപ്പുകള്‍ മാറ്റും

author img

By

Published : Nov 11, 2019, 4:14 PM IST

ഒന്നരവര്‍ഷത്തിനിടെ 44 തവണ പൊട്ടിയ ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകളാണ് മാറ്റുന്നത്

ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്നം; പൈപ്പുകൾ മാറ്റി പരിഹരിക്കും

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരവുമായി സര്‍ക്കാര്‍. സ്ഥിരമായി പൈപ്പുകള്‍ പൊട്ടുന്ന ഒന്നരകിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകള്‍ പൂര്‍ണമായി മാറ്റാന്‍ തീരുമാനമായി. കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കാണാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒന്നരവര്‍ഷത്തിനിടെ 44 തവണ പൊട്ടിയ ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകളാണ് മാറ്റുന്നത്.

മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രധാന പാതയിലൂടെ തന്നെയാകും പദ്ധതിയുടെ നിർമാണം നടക്കുക. റോഡിന് പരമാവധി ദോഷകരമല്ലാത്ത രീതിയിലായിരിക്കും ജലഅതോറിറ്റി നിർമാണം നടത്തുക. പണിക്കുശേഷം റോഡിന്‍റെ അറ്റകുറ്റപണിക്കുള്ള ചെലവും അതോറിറ്റി വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കുടിവെളള പൈപ്പ് പൊട്ടാന്‍ കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകളാണെന്ന് ജലവിഭവ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈപ്പ് മാറ്റാന്‍ തീരുമാനിച്ചത്. കുടിവെള്ള പ്രശ്‌നമുണ്ടായി പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരവുമായി സര്‍ക്കാര്‍. സ്ഥിരമായി പൈപ്പുകള്‍ പൊട്ടുന്ന ഒന്നരകിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകള്‍ പൂര്‍ണമായി മാറ്റാന്‍ തീരുമാനമായി. കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കാണാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒന്നരവര്‍ഷത്തിനിടെ 44 തവണ പൊട്ടിയ ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകളാണ് മാറ്റുന്നത്.

മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. പ്രധാന പാതയിലൂടെ തന്നെയാകും പദ്ധതിയുടെ നിർമാണം നടക്കുക. റോഡിന് പരമാവധി ദോഷകരമല്ലാത്ത രീതിയിലായിരിക്കും ജലഅതോറിറ്റി നിർമാണം നടത്തുക. പണിക്കുശേഷം റോഡിന്‍റെ അറ്റകുറ്റപണിക്കുള്ള ചെലവും അതോറിറ്റി വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കുടിവെളള പൈപ്പ് പൊട്ടാന്‍ കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകളാണെന്ന് ജലവിഭവ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈപ്പ് മാറ്റാന്‍ തീരുമാനിച്ചത്. കുടിവെള്ള പ്രശ്‌നമുണ്ടായി പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

Intro:ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വത പരിഹാരവുമായി സര്‍ക്കാര്‍. സ്ഥിരമായി പൈപ്പുകള്‍ പെട്ടുന്ന ഒന്നരകിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകള്‍ പൂര്‍ണ്ണമായി മാറ്റാന്‍ തീരുമാനമായി

Body:ആലപ്പുഴ നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ ശാശ്വതപരിഹാരം കാണാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഒന്നരവര്‍ഷത്തിനിടെ 44 തവണ പൊട്ടിയ ഒന്നര കിലോമീറ്റര്‍ പ്രദേശത്തെ പൈപ്പുകളാണ് മാറ്റുന്നത്. എച്ചി.ഡി.പൈപ്പുകള്‍ മാറ്റി ഗുണമേന്മ കൂടിയ എം.എസ്.പൈപ്പായിരിക്കും പുതുതായി ഉപയോഗിക്കുക. മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തികരിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രധാന പാതയിലൂടെ തന്നെയാകും പദ്ധതിയുടെ നിര്‍മ്മാണം നടക്കുക. റോഡിന് പരമാവധി ദോഷകരമല്ലാത്ത രീതിയിലായിരിക്കും ജലഅതോറിറ്റി നിര്‍മ്മാണം നടത്തുക. പണിക്കുശേഷം റോഡിന്റെ അറ്റകുറ്റപണിക്കുള്ള ചെലവു അതോറിറ്റി തന്നെ വഹിക്കും. പ്രധാന പാതയിലൂടെ നിര്‍മ്മാണം നടത്തണമോ അതോ മറ്റ് പാതയിലൂടെ നിര്‍മ്മാണം നടത്തണമെന്നോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രധാന പാതയിലൂടെ തന്നെ നിര്‍മ്മാണം നടത്തിയാല്‍ മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൈപ്പുകള്‍ മാറ്റുന്ന ചിലവ് കരാറുകാരന്‍ വഹിക്കുമെന്നും ജലഅതോറിറ്റി യോഗത്തില്‍ അറിയിച്ചു. ഇതുകൂടാതെ 15 കോടിരൂപയുടെ അധിക ചിലവുമുണ്ടാകും.ഇതോടെയാണ് പ്രധാന പാത തന്നെ തിരഞ്ഞെടുത്തത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍,ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. കുടിവെളള പൈപ്പു പൊട്ടാന്‍ കാരണം ഗുണനിലവാരമില്ലാത്ത പൈപ്പുകളാണെന്ന ജലവിഭവ വകുപ്പിന്റെ വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈപ്പ് മാറ്റാന്‍ തീരുമാനിച്ചത്. കുടിവെള്ള പ്രശ്‌നമുണ്ടായി പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.