ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ എക്‌സ്പോ നടത്താന്‍ അനുമതി തേടിയെത്തിയ യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കല്‍ കുഞ്ഞുമോൻ. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും വിഷയം നിയമപരമായി നേരിടുമെന്നും ചെയര്‍മാൻ 'ഇടിവി ഭാരതി'നോട് പറഞ്ഞു. നഗരസഭാ ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് ആർച്ച എന്ന യുവതി പുറത്തുവിട്ടത്. ഓഷ്യാനസ് അണ്ടർവാട്ടർ എക്‌സ്‌പോ നടത്തുവാൻ വേണ്ടി അനുമതി തേടി എത്തിയവരിൽ നിന്ന് താൻ പണം ചോദിച്ചത് നഗരസഭയുടെ കീഴിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. ഇത് സർക്കാർ ഉത്തരവ് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനം നടത്താൻ അപേക്ഷിച്ചവർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അനുമതി കാലാവധി കഴിഞ്ഞിട്ടും പ്രദർശനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ - ആലപ്പുഴ
ഫയലുകള്‍ വിജിലൻസിന് കൈമാറുമെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ.
![അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ _ALAPPUZHA_MUNICIPAL chairman's response overCORRUPTION_ALLEGATION_ അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ ആലപ്പുഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5807929-thumbnail-3x2-skfjs.jpg?imwidth=3840)
ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ എക്‌സ്പോ നടത്താന്‍ അനുമതി തേടിയെത്തിയ യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കല്‍ കുഞ്ഞുമോൻ. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും വിഷയം നിയമപരമായി നേരിടുമെന്നും ചെയര്‍മാൻ 'ഇടിവി ഭാരതി'നോട് പറഞ്ഞു. നഗരസഭാ ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് ആർച്ച എന്ന യുവതി പുറത്തുവിട്ടത്. ഓഷ്യാനസ് അണ്ടർവാട്ടർ എക്‌സ്‌പോ നടത്തുവാൻ വേണ്ടി അനുമതി തേടി എത്തിയവരിൽ നിന്ന് താൻ പണം ചോദിച്ചത് നഗരസഭയുടെ കീഴിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. ഇത് സർക്കാർ ഉത്തരവ് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനം നടത്താൻ അപേക്ഷിച്ചവർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അനുമതി കാലാവധി കഴിഞ്ഞിട്ടും പ്രദർശനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Body:അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചത്; സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന, നിയമപരമായി നേരിടും: ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ
ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ എക്‌സ്‌പോ നടത്താൻ വേണ്ടി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ. അഴിമതി ആരോപണം ഉയർന്നതിനെക്കുറിച്ച് 'ഇടിവി ഭാരതി'നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. പൊള്ളയായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്.
ഓഷ്യാനസ് അണ്ടർവാട്ടർ എക്‌സ്‌പോ നടത്തുവാൻ വേണ്ടി അനുമതി തേടി എത്തിയവരിൽ നിന്ന് താൻ പണം ചോദിച്ചത് നഗരസഭയുടെ കീഴിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. നഗരസഭയുടെ കീഴിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇത് സർക്കാർ ഉത്തരവ് പ്രകാരമാണ്. ഇനിയും നഗരസഭയ്ക്ക് വേണ്ടി തന്നെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കും. പ്രദർശനം നടത്താൻ അപേക്ഷിച്ചവർക്ക് അനുമതി നൽകിയിട്ടുണ്ട്. പക്ഷെ പണം നൽകിയാൽ മാത്രമേ അനുമതി നൽകൂയെന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ 30 ദിവസമായി പ്രദർശനം ബീച്ചിൽ നടക്കുന്നുണ്ട്. അനുമതി കാലാവധി കഴിഞ്ഞിട്ടും പ്രദർശനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
വ്യാജ അഴിമതി ആരോപണങ്ങളെ നിയമപരമായി നേരിടും. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഫയൽ വിജിലൻസിന് കൈമാറുമെന്നും നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ വ്യക്തമാക്കി.
Conclusion:
TAGGED:
ആലപ്പുഴ