ETV Bharat / sports

ആ വാർത്തകൾ 'വ്യാജം'; 14 താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എംബാപ്പെ

author img

By

Published : Jun 3, 2022, 8:17 PM IST

പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിട്ടതിന് പിന്നാലെ നെയ്‌മർ ഉൾപ്പെടെയുള്ള 14 താരങ്ങളേയും കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയേയും പുറത്താക്കണമെന്ന് എംബാപ്പെ ആവശ്യപ്പെട്ടു എന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു.

കിലിയൻ എംബാപ്പെ  എംബാപ്പെ പിഎസ്‌ജി  Mbappe rejects fake reports that he put forward 14 names on PSG blacklist  Mbappe rejects fake reports  Mbappe psg  തനിക്കെതിരെ വന്ന വാർത്തകൾ വ്യാജമെന്ന് എംബാപ്പെ  Mbabane said the news against him was fake
ആ വാർത്തകൾ 'വ്യാജം'; 14 താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് എംബാപ്പെ

പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജർമനിൽ നിന്ന് നെയ്‌മർ ഉൾപ്പെടെയുള്ള 14 താരങ്ങളേയും കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയേയും പുറത്താക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ 'വ്യാജം' എന്ന ഒറ്റ വാക്കിലാണ് താരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.

റയൽ മാഡ്രിഡും പിഎസ്‌ജിയും സമാനമായ ഓഫറാണ് എംബാപ്പെയ്‌ക്ക് മുന്നോട്ട് വച്ചതെങ്കിലും താരം പിഎസ്‌ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനാൽ തന്നെ എംബാപ്പെയ്‌ക്ക് പ്രത്യേക ഇടപെടലുകൾ നടത്താൻ ക്ലബ് അധികാരം നൽകിയെന്നും തുടർന്ന് ചില താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയാണ് റിപ്പോർട്ട് ചെയ്‌തത്.

  • FAKE ❌

    — Kylian Mbappé (@KMbappe) June 2, 2022 " class="align-text-top noRightClick twitterSection" data=" ">

റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോ, സൂപ്പർതാരം നെയ്‌മർ എന്നിവർക്കു പുറമെ തിലോ കെഹ്‌ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്‌ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.

മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തതോടെ സംഭവം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായി മാറുകയായിരുന്നു. പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാർ പുതുക്കിയത്. അതേസമയം പുതിയ സീസണിൽ പിഎസ്‌ജിയിൽ വൻ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാരിസ്: ഫ്രഞ്ച് ക്ലബ് പാരിസ് സെന്‍റ് ജർമനിൽ നിന്ന് നെയ്‌മർ ഉൾപ്പെടെയുള്ള 14 താരങ്ങളേയും കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോയേയും പുറത്താക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തകൾ നിഷേധിച്ച് കിലിയൻ എംബാപ്പെ. തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ 'വ്യാജം' എന്ന ഒറ്റ വാക്കിലാണ് താരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയത്.

റയൽ മാഡ്രിഡും പിഎസ്‌ജിയും സമാനമായ ഓഫറാണ് എംബാപ്പെയ്‌ക്ക് മുന്നോട്ട് വച്ചതെങ്കിലും താരം പിഎസ്‌ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനാൽ തന്നെ എംബാപ്പെയ്‌ക്ക് പ്രത്യേക ഇടപെടലുകൾ നടത്താൻ ക്ലബ് അധികാരം നൽകിയെന്നും തുടർന്ന് ചില താരങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയാണ് റിപ്പോർട്ട് ചെയ്‌തത്.

  • FAKE ❌

    — Kylian Mbappé (@KMbappe) June 2, 2022 " class="align-text-top noRightClick twitterSection" data=" ">

റിപ്പോർട്ടുകൾ പ്രകാരം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോ, സൂപ്പർതാരം നെയ്‌മർ എന്നിവർക്കു പുറമെ തിലോ കെഹ്‌ലർ, ജൂലിയൻ ഡ്രാക്‌സ്‌ലർ, ഡാനിയൽ പെരേര, ലിയാൻഡ്രോ പരഡെസ്, ആൻഡർ ഹെരേര, ലായ്വിൻ കുർസാവ, മൗറോ ഇകാർഡി, പാബ്ലോ സാറാബിയ, യുവാൻ ബെർനറ്റ്, ഇഡ്രിസ ഗുയെ, കോളിൻ ഡാഗ്‌ബ, സെർജിയോ റിക്കോ എന്നിവരെയാണ് എംബാപ്പെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.

മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തതോടെ സംഭവം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായി മാറുകയായിരുന്നു. പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. മൂന്ന് വർഷത്തേക്കാണ് എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാർ പുതുക്കിയത്. അതേസമയം പുതിയ സീസണിൽ പിഎസ്‌ജിയിൽ വൻ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.