ETV Bharat / sports

യോഗ്യതാമത്സരം വീണ്ടും കളിക്കണം ; അര്‍ജന്‍റീനയോടും ബ്രസീലിനോടും ഫിഫ

author img

By

Published : May 10, 2022, 10:27 AM IST

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് റദ്ദാക്കിയ യോഗ്യതാമത്സരം വീണ്ടും കളിക്കാനാണ് ഫിഫ അപ്പീൽ കമ്മിറ്റിയുടെ നിര്‍ദേശം

Brazil-Argentina World Cup qualifier must be replayed after FIFA denies appeal  Brazil-Argentina World Cup qualifier  അര്‍ജന്‍റീന-ബ്രസീല്‍  അര്‍ജന്‍റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരം  ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരം  FIFA
യോഗ്യത മത്സരം വീണ്ടും കളിക്കണം; അര്‍ജന്‍റീനയ്‌ക്കും ബ്രസീലിനും ഫിഫ നിര്‍ദേശം

സൂറിച്ച് : ബ്രസീലും അർജന്‍റീനയും ലോകകപ്പ് യോഗ്യതാമത്സരം വീണ്ടും കളിക്കാന്‍ ഫിഫ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് റദ്ദാക്കിയ മത്സരം വീണ്ടും കളിക്കാനാണ് ഫിഫ അപ്പീൽ കമ്മിറ്റി ഉത്തരവിട്ടത്. ബ്രസീലില്‍ നടന്ന യോഗ്യതാമത്സരമാണ് കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചത്.

അര്‍ജന്‍റീന താരങ്ങള്‍ രാജ്യത്തെ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് മത്സരം നിര്‍ത്തിച്ചത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ പിഴ ശിക്ഷയും വിധിച്ചു.

ഇതിനെതിരെ ഇരുരാജ്യങ്ങളുടെയും ഫുട്ബോൾ അസോസിയേഷനുകൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് കമ്മിറ്റി അന്തിമ വിധി പ്രഖ്യാപിച്ചത്. മത്സരം ഉപേക്ഷിച്ചതിന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് 50,322 ഡോളര്‍ (50,000 സ്വിസ് ഫ്രാങ്ക്) പിഴ ചുമത്തിയത് അപ്പീല്‍ കമ്മിറ്റി ശരിവച്ചു.

എന്നാല്‍ മത്സരം നിശ്ചയിച്ച പ്രകാരം സുരക്ഷിതമായി നടത്തുന്നതിന് വീഴ്‌ച വരുത്തിയതില്‍ ചുമത്തിയ 250,000 സ്വിസ് ഫ്രാങ്ക് പിഴ 100,000 സ്വിസ് ഫ്രാങ്കായി കുറച്ചിട്ടുണ്ട്. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാമതും, അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

also read: ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല; താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്

അതേസമയം ലോകകപ്പിന് മുന്നോടിയായി ജൂണിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുരാജ്യങ്ങളും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. ഇതുകൂടാതെയാണ് ഫിഫ ഉത്തരവ് പ്രകാരമുള്ള മത്സരം.

സൂറിച്ച് : ബ്രസീലും അർജന്‍റീനയും ലോകകപ്പ് യോഗ്യതാമത്സരം വീണ്ടും കളിക്കാന്‍ ഫിഫ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് റദ്ദാക്കിയ മത്സരം വീണ്ടും കളിക്കാനാണ് ഫിഫ അപ്പീൽ കമ്മിറ്റി ഉത്തരവിട്ടത്. ബ്രസീലില്‍ നടന്ന യോഗ്യതാമത്സരമാണ് കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചത്.

അര്‍ജന്‍റീന താരങ്ങള്‍ രാജ്യത്തെ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടാണ് മത്സരം നിര്‍ത്തിച്ചത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ പിഴ ശിക്ഷയും വിധിച്ചു.

ഇതിനെതിരെ ഇരുരാജ്യങ്ങളുടെയും ഫുട്ബോൾ അസോസിയേഷനുകൾ സമർപ്പിച്ച അപ്പീലുകൾ പരിഗണിച്ചാണ് കമ്മിറ്റി അന്തിമ വിധി പ്രഖ്യാപിച്ചത്. മത്സരം ഉപേക്ഷിച്ചതിന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ അസോസിയേഷനുകള്‍ക്ക് 50,322 ഡോളര്‍ (50,000 സ്വിസ് ഫ്രാങ്ക്) പിഴ ചുമത്തിയത് അപ്പീല്‍ കമ്മിറ്റി ശരിവച്ചു.

എന്നാല്‍ മത്സരം നിശ്ചയിച്ച പ്രകാരം സുരക്ഷിതമായി നടത്തുന്നതിന് വീഴ്‌ച വരുത്തിയതില്‍ ചുമത്തിയ 250,000 സ്വിസ് ഫ്രാങ്ക് പിഴ 100,000 സ്വിസ് ഫ്രാങ്കായി കുറച്ചിട്ടുണ്ട്. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒന്നാമതും, അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

also read: ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല; താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്

അതേസമയം ലോകകപ്പിന് മുന്നോടിയായി ജൂണിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുരാജ്യങ്ങളും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. ഇതുകൂടാതെയാണ് ഫിഫ ഉത്തരവ് പ്രകാരമുള്ള മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.