ETV Bharat / sports

ലാലിഗ; തിരിച്ചുവരവ് ഗംഭീരമാക്കി റയല്‍

author img

By

Published : Jun 15, 2020, 4:04 PM IST

ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയില്‍ നടന്ന മത്സരത്തില്‍ ഐബറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി

ലാലിഗ വാര്‍ത്ത  റയല്‍ വാര്‍ത്ത  laliga news  real news
റയല്‍

മാഡ്രിഡ്: മഹാമാരിയെ അതിജീവിച്ച് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ തിരിച്ചുവരവാണ് റയല്‍ മാഡ്രിഡ് നടത്തിയത്. ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയില്‍ നടന്ന മത്സരത്തില്‍ ഐബറായിരുന്നു റയലിന്‍റെ എതിരാളികള്‍. ജൂണ്‍ 12-ന് പുനരാരംഭിച്ച ലീഗില്‍ ഇരു ടീമുകള്‍ക്കും ഇത് കന്നിയങ്കമായിരുന്നു. റയലും ബാഴ്‌സലോണയും തമ്മില്‍ കനത്ത കിരീട പോരാട്ടം നടക്കുന്നതിനാല്‍ ആതിഥേയര്‍ക്ക് ജയം അനിവാര്യമായിരുന്നു. ആ സമ്മര്‍ദത്തിന്റെ ഫലം മത്സരം തുടങ്ങി നാലാമത്തെ മിനിട്ടില്‍ സ്‌കോര്‍ ബോഡില്‍ തെളിഞ്ഞു. നാലാം മിനിട്ടില്‍ ടോണി ക്രൂസ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 30-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസും ഏഴ് മിനുട്ടിന് ശേഷം മാര്‍സെല്ലോയും ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 60-ാം മിനിട്ടില്‍ പെഡ്രോ ബിഗാസ് ഐബറിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ലാലിഗ വാര്‍ത്ത  റയല്‍ വാര്‍ത്ത  laliga news  real news
റയല്‍

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ട് പോയിന്‍റാക്കി കുറച്ചു. ബാഴ്‌സലോണക്ക് 61-ഉം റെയലിന് 59 പോയിന്റുമാണ് ലീഗില്‍ ഉള്ളത്. ലീഗല്‍ റയലിന് ഇന 10 മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.

വംശീയതക്കെതിരെ പ്രതികരിച്ച് ബ്രസീലിയന്‍ താരം മാര്‍സെല്ലോ

റയലിന്‍റെ ബ്രസീലിയന്‍ പ്രതിരോധ താരം വംശീയതക്ക് എതിരെ ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ആല്‍ഫ്രഡോ ഡിസ്റ്റഫാനോയിലെ കാണികളില്ലാത്ത ഗാലറിയും ലോകമെമ്പാടുമുള്ള ആരാധകരും സാക്ഷിയായി. പുനരാരംഭിച്ച സീസണിലെ ആദ്യ മത്സരത്തില്‍ 37-ാം മിനുട്ടില്‍ ഗോള്‍ സ്വന്തമാക്കിയ ശേഷമായിരുന്നു മാര്‍സെല്ലോ പ്രതികരിച്ചത്. ഇടത് കാല്‍മുട്ട് മൈതാനത്ത് ഊന്നി വലത് കൈയുടെ മുഷ്ടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍സെല്ലോ വംശീയതക്ക് എതിരായ ആഗോള പ്രതിഷേധത്തിന്റെ ഭാഗമായത്. ലീഗില്‍ നേരത്തെ വലന്‍സിയയുടെ താരവും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.

മാഡ്രിഡ്: മഹാമാരിയെ അതിജീവിച്ച് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയില്‍ വമ്പന്‍ തിരിച്ചുവരവാണ് റയല്‍ മാഡ്രിഡ് നടത്തിയത്. ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയില്‍ നടന്ന മത്സരത്തില്‍ ഐബറായിരുന്നു റയലിന്‍റെ എതിരാളികള്‍. ജൂണ്‍ 12-ന് പുനരാരംഭിച്ച ലീഗില്‍ ഇരു ടീമുകള്‍ക്കും ഇത് കന്നിയങ്കമായിരുന്നു. റയലും ബാഴ്‌സലോണയും തമ്മില്‍ കനത്ത കിരീട പോരാട്ടം നടക്കുന്നതിനാല്‍ ആതിഥേയര്‍ക്ക് ജയം അനിവാര്യമായിരുന്നു. ആ സമ്മര്‍ദത്തിന്റെ ഫലം മത്സരം തുടങ്ങി നാലാമത്തെ മിനിട്ടില്‍ സ്‌കോര്‍ ബോഡില്‍ തെളിഞ്ഞു. നാലാം മിനിട്ടില്‍ ടോണി ക്രൂസ് ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ 30-ാം മിനുട്ടില്‍ സെര്‍ജിയോ റാമോസും ഏഴ് മിനുട്ടിന് ശേഷം മാര്‍സെല്ലോയും ഗോള്‍ സ്വന്തമാക്കി. രണ്ടാം പകുതിയിലെ 60-ാം മിനിട്ടില്‍ പെഡ്രോ ബിഗാസ് ഐബറിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ലാലിഗ വാര്‍ത്ത  റയല്‍ വാര്‍ത്ത  laliga news  real news
റയല്‍

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ട് പോയിന്‍റാക്കി കുറച്ചു. ബാഴ്‌സലോണക്ക് 61-ഉം റെയലിന് 59 പോയിന്റുമാണ് ലീഗില്‍ ഉള്ളത്. ലീഗല്‍ റയലിന് ഇന 10 മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.

വംശീയതക്കെതിരെ പ്രതികരിച്ച് ബ്രസീലിയന്‍ താരം മാര്‍സെല്ലോ

റയലിന്‍റെ ബ്രസീലിയന്‍ പ്രതിരോധ താരം വംശീയതക്ക് എതിരെ ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും ആല്‍ഫ്രഡോ ഡിസ്റ്റഫാനോയിലെ കാണികളില്ലാത്ത ഗാലറിയും ലോകമെമ്പാടുമുള്ള ആരാധകരും സാക്ഷിയായി. പുനരാരംഭിച്ച സീസണിലെ ആദ്യ മത്സരത്തില്‍ 37-ാം മിനുട്ടില്‍ ഗോള്‍ സ്വന്തമാക്കിയ ശേഷമായിരുന്നു മാര്‍സെല്ലോ പ്രതികരിച്ചത്. ഇടത് കാല്‍മുട്ട് മൈതാനത്ത് ഊന്നി വലത് കൈയുടെ മുഷ്ടി ഉയര്‍ത്തിപ്പിടിച്ചായിരുന്നു മാര്‍സെല്ലോ വംശീയതക്ക് എതിരായ ആഗോള പ്രതിഷേധത്തിന്റെ ഭാഗമായത്. ലീഗില്‍ നേരത്തെ വലന്‍സിയയുടെ താരവും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.