വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുടിയ താരമായി ഇറ്റാലിയന്‍ സെന്‍റര്‍ ബാക്ക് ലിയോനാർഡോ ബോണൂസി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 67ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയാണ് ബോണൂസി ചരിത്രത്തിന്‍റെ ഭാഗമായത്. മത്സരത്തിനിറങ്ങിയ താരത്തിന്‍റെ പ്രായം 34 വയസും 71 ദിവസവുമായിരുന്നു.
യൂറോ കപ്പില്‍ ഇറ്റലിക്കായി കൂടുതല്‍ തവണ കളത്തിലിറങ്ങിയ (18 തവണ) താരമെന്ന നേട്ടവും ബോണൂസി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം ചൂടിയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു അസൂറിപ്പടയുടെ വിജയം.
also read: പെനാൽട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക്
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. ഇംഗ്ലണ്ടിനായി മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഗോള്‍ കണ്ടെത്തിയത്. ഗോള്‍ നേട്ടത്തോടെ യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന നേട്ടവും ലൂക്ക് ഷോ സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ലൂക്ക് ഷോ നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയാണിത്.