ETV Bharat / sports

WI vs IND | ബൗളര്‍മാര്‍ മികവ് കാട്ടി, ഇന്ത്യ 438ന് പുറത്ത്; ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് ഒരു വിക്കറ്റ് നഷ്‌ടം

വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ അവസാന ടെസ്റ്റിലെ രണ്ടാം ദിനം. ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 438 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കം.

author img

By

Published : Jul 22, 2023, 6:55 AM IST

Etv BharWI vs IND  WI vs IND Second Test  WI vs IND Second Test Day Two  Virat Kohli  Ravindra Jadeja  India  West Indies  India vs West Indies  വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ  വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യ ടെസ്റ്റ്  ഇന്ത്യ വിന്‍ഡീസ് രണ്ടാം ടെസ്റ്റ്  വിരാട് കോലി  രവിചന്ദ്രന്‍ അശ്വിന്‍  രവീന്ദ്ര ജഡേജ  at
WI vs IND

പോർട്ട്‌ ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ (India) ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് (West Indies) തരക്കേടില്ലാത്ത തുടക്കം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 438 റൺസിൽ ഓൾഔട്ട്‌ ആക്കിയ ആതിഥേയർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റും ക്രിക്ക് മക്കൻസിയുമാണ് ക്രീസിൽ. 33 റൺസ് നേടിയ തഗെനരൈൻ ചന്ദർപോളിന്‍റെ വിക്കറ്റ് ആണ് വിൻഡീസിന് നഷ്‌ടമായത്.

രവീന്ദ്ര ജഡേജയാണ് വിക്കറ്റ് നേടിയത്. നാലിന് 288 എന്ന നിലയിൽ ബറ്റിങ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം 150 റൺസ് ആണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. വിരാട് കോലി (Virat Kohli), രവീന്ദ്ര ജഡേജ (Ravindra Jadeja), രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) എന്നിവരുടെ ബറ്റിങ് രണ്ടാം ദിനത്തിൽ ഇന്ത്യക്ക് തുണയായി. ജോമൽ വരിക്കാനും കെമാർ റോച്ചും വിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

രണ്ടാം ദിനത്തില്‍ വിരാട് കോലി - രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന് പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ് തുടങ്ങിയത്. വിന്‍ഡീസ് പേസര്‍മാരെ കരുതലോടെ നേരിട്ട അവര്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ടീം സ്‌കോര്‍ ഉയര്‍ത്തി. 161 പന്തില്‍ 87 റണ്‍സുമായി ക്രീസിലെത്തിയ കോലി രണ്ടാം ദിവസം നേരിട്ട 19-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

2018 ഡിസംബറിന് ശേഷം വിദേശത്ത് താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ 29-ാമത്തെയും കരിയറിലെ 76-ാമത്തെയും സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. രണ്ടാം ദിനത്തിന്‍റെ ആദ്യ സെഷന്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 341ല്‍ നില്‍ക്കെയാണ് ഇരുവരുടെയും 159 റണ്‍സ്‌ കൂട്ടുകെട്ട് പൊളിയുന്നത്.

Also Read : WI vs IND | "അമ്മ വന്നിട്ടുണ്ട്, താങ്കൾ സെഞ്ച്വറി നേടുന്നത് കാണാൻ": സ്റ്റമ്പ് മൈക്ക് പിടിച്ച കോലിയും വിൻഡീസ് വിക്കറ്റ് കീപ്പറും തമ്മിലുള്ള സംഭാഷണം

വിരാട് കോലിയായിരുന്നു ആദ്യം മടങ്ങിയത്. 206 പന്തില്‍ 121 റണ്‍സ് നേടിയ വിരാട് കോലി അല്‍സാരി ജോസഫിന്‍റെ ത്രോയില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. പിന്നാലെ തന്നെ ജഡേജയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 152 പന്തില്‍ 61 റണ്‍സ് നേടിയ ജഡേജയെ കെമാര്‍ റോച്ചാണ് പുറത്താക്കിയത്.

പിന്നീടെത്തിയ ഇഷാന്‍ കിഷനും രവിചന്ദ്രന്‍ അശ്വിനും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 37 പന്തില്‍ 25 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. ഒടുവില്‍, വാലറ്റക്കാരെ കൂട്ടുപിടിച്ച് അശ്വിന്‍ ടീം ടോട്ടല്‍ 400 കടത്തി. അര്‍ധ സെഞ്ച്വറി നേടിയ അശ്വിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അവസാനം നഷ്‌ടപ്പെട്ടത്.

കെമാര്‍ റോച്ചാണ് അശ്വിനെയും തിരികെ മടക്കിയത്. ഇന്ത്യയുടെ പതിനൊന്നാമന്‍ മുകേഷ് കുമാര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ജയദേവ് ഉനദ്ഘട്ട് (7), മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ യശസ്വി ജയ്‌സ്വാള്‍ (57), ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (80), ശുഭ്‌മാന്‍ ഗില്‍ (10), അജിങ്ക്യ രഹാനെ (8) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

Also Read : Virat Kohli | കാലിസും പിന്നിലായി, ഇനി മുന്നിലുള്ളത് 4 പേര്‍ മാത്രം; ചരിത്ര ടെസ്റ്റില്‍ വിരാട് കോലിക്ക് തകര്‍പ്പന്‍ നേട്ടം

പോർട്ട്‌ ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരായ (India) ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് (West Indies) തരക്കേടില്ലാത്ത തുടക്കം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 438 റൺസിൽ ഓൾഔട്ട്‌ ആക്കിയ ആതിഥേയർ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 86 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ക്രൈഗ് ബ്രാത്ത്‌വെയ്‌റ്റും ക്രിക്ക് മക്കൻസിയുമാണ് ക്രീസിൽ. 33 റൺസ് നേടിയ തഗെനരൈൻ ചന്ദർപോളിന്‍റെ വിക്കറ്റ് ആണ് വിൻഡീസിന് നഷ്‌ടമായത്.

രവീന്ദ്ര ജഡേജയാണ് വിക്കറ്റ് നേടിയത്. നാലിന് 288 എന്ന നിലയിൽ ബറ്റിങ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിനം 150 റൺസ് ആണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. വിരാട് കോലി (Virat Kohli), രവീന്ദ്ര ജഡേജ (Ravindra Jadeja), രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) എന്നിവരുടെ ബറ്റിങ് രണ്ടാം ദിനത്തിൽ ഇന്ത്യക്ക് തുണയായി. ജോമൽ വരിക്കാനും കെമാർ റോച്ചും വിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.

രണ്ടാം ദിനത്തില്‍ വിരാട് കോലി - രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന് പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സ് തുടങ്ങിയത്. വിന്‍ഡീസ് പേസര്‍മാരെ കരുതലോടെ നേരിട്ട അവര്‍ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ടീം സ്‌കോര്‍ ഉയര്‍ത്തി. 161 പന്തില്‍ 87 റണ്‍സുമായി ക്രീസിലെത്തിയ കോലി രണ്ടാം ദിവസം നേരിട്ട 19-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

2018 ഡിസംബറിന് ശേഷം വിദേശത്ത് താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും ടെസ്റ്റിലെ 29-ാമത്തെയും കരിയറിലെ 76-ാമത്തെയും സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. രണ്ടാം ദിനത്തിന്‍റെ ആദ്യ സെഷന്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ടീം സ്‌കോര്‍ 341ല്‍ നില്‍ക്കെയാണ് ഇരുവരുടെയും 159 റണ്‍സ്‌ കൂട്ടുകെട്ട് പൊളിയുന്നത്.

Also Read : WI vs IND | "അമ്മ വന്നിട്ടുണ്ട്, താങ്കൾ സെഞ്ച്വറി നേടുന്നത് കാണാൻ": സ്റ്റമ്പ് മൈക്ക് പിടിച്ച കോലിയും വിൻഡീസ് വിക്കറ്റ് കീപ്പറും തമ്മിലുള്ള സംഭാഷണം

വിരാട് കോലിയായിരുന്നു ആദ്യം മടങ്ങിയത്. 206 പന്തില്‍ 121 റണ്‍സ് നേടിയ വിരാട് കോലി അല്‍സാരി ജോസഫിന്‍റെ ത്രോയില്‍ റണ്‍ഔട്ട് ആകുകയായിരുന്നു. പിന്നാലെ തന്നെ ജഡേജയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 152 പന്തില്‍ 61 റണ്‍സ് നേടിയ ജഡേജയെ കെമാര്‍ റോച്ചാണ് പുറത്താക്കിയത്.

പിന്നീടെത്തിയ ഇഷാന്‍ കിഷനും രവിചന്ദ്രന്‍ അശ്വിനും 33 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 37 പന്തില്‍ 25 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. ഒടുവില്‍, വാലറ്റക്കാരെ കൂട്ടുപിടിച്ച് അശ്വിന്‍ ടീം ടോട്ടല്‍ 400 കടത്തി. അര്‍ധ സെഞ്ച്വറി നേടിയ അശ്വിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അവസാനം നഷ്‌ടപ്പെട്ടത്.

കെമാര്‍ റോച്ചാണ് അശ്വിനെയും തിരികെ മടക്കിയത്. ഇന്ത്യയുടെ പതിനൊന്നാമന്‍ മുകേഷ് കുമാര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ജയദേവ് ഉനദ്ഘട്ട് (7), മുഹമ്മദ് സിറാജ് എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ യശസ്വി ജയ്‌സ്വാള്‍ (57), ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (80), ശുഭ്‌മാന്‍ ഗില്‍ (10), അജിങ്ക്യ രഹാനെ (8) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

Also Read : Virat Kohli | കാലിസും പിന്നിലായി, ഇനി മുന്നിലുള്ളത് 4 പേര്‍ മാത്രം; ചരിത്ര ടെസ്റ്റില്‍ വിരാട് കോലിക്ക് തകര്‍പ്പന്‍ നേട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.