ETV Bharat / sports

Syed Mushtaq Ali Trophy : സഞ്‌ജുവിനെ സാക്ഷിയാക്കി ലോക റെക്കോഡിട്ട് റിയാന്‍ പരാഗ്; സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി

author img

By ETV Bharat Kerala Team

Published : Oct 27, 2023, 8:58 PM IST

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമായി റിയാന്‍ പരാഗ് (Riyan Parag T20 Record)

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി  കേരളം vs അസം  സഞ്‌ജു സാംസണ്‍  റിയാന്‍ പരാഗ്  Syed Mushtaq Ali Trophy  Kerala vs Assam Highlights  Sanju Samson  Riyan Parag T20 Record
Syed Mushtaq Ali Trophy Kerala vs Assam Highlights

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ വിജയക്കുതിപ്പിന് വിരാമം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ അസമാണ് കേരളത്തെ തോല്‍പ്പിച്ചത് (Kerala vs Assam Highlights). തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ടെത്തിയ സഞ്‌ജു സാംസണേയും (Sanju Samson) സംഘത്തേയും രണ്ട് വിക്കറ്റുകള്‍ക്കാണ് അസം തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത് കേരളമുയര്‍ത്തിയ 128 റണ്‍സിന് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ അസം 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. 33 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് (Riyan Parag) അസമിന്‍റെ വിജയ ശില്‍പി. ടൂര്‍ണമെന്‍റില്‍ റിയാന്‍ പരാഗിന്‍റെ തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ചുറിയാണ്. ടി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടുന്നത് (Riyan Parag T20 Record).

ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഒരു ഫോറും ആറ് സിക്‌സുകളും ഉള്‍പ്പെടെ നേടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്‌ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരം കൂടിയായ റിയാന്‍ പരാഗ് അസമിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അസമിന്‍റെ തുടക്കം മോശമായിരുന്നു. 9.3 ഓവറില്‍ 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായി.

നാലാം നമ്പറിലാണ് റിയാന്‍ പരാഗ് ബാറ്റ് ചെയ്യാന്‍ എത്തിയത്. ഒരറ്റത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞുവെങ്കിലും സമ്മര്‍ദമേല്‍ക്കാതെ ക്രീസിലുറച്ച താരം അസമിന് കാര്യങ്ങള്‍ അനുകൂലമാക്കി. പ്രദ്യുന്‍ സൈക്യ (22 പന്തില്‍ 21), സുമിത് ഘഡിഗോങ്കർ (21 പന്തില്‍ 14), സിബ്‌ശങ്കർ റോയ് (17 പന്തില്‍ 16) എന്നിവരാണ് പരാഗിനെക്കൂടാതെ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

കേരളത്തിനായി ജലജ് സക്‌സേന നാല് ഓവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. സിജോമോന്‍ ജോസഫിനും രണ്ട് വിക്കറ്റുണ്ട്. നേരത്തെ പന്തുകൊണ്ടും തിളങ്ങാന്‍ റിയന്‍ പരാഗിന് കഴിഞ്ഞിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്‌ത്തിയത്.

നേരത്തെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് കേരളം 127 റണ്‍സിലേക്ക് എത്തിയത്. 21 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിയ അബ്ദുള്‍ ബാസിത് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്‌. രോഹന്‍ കുന്നുമ്മല്‍ (32 പന്തില്‍ 31), സച്ചിന്‍ ബേബി (17 പന്തില്‍ പുറത്താവാതെ 18) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് കേരള താരങ്ങള്‍.

ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ 7 പന്തില്‍ 8 റണ്‍സാണ് നേടിയത്. അവിനോവ് ചൗധരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു താരം പുറത്തായത്. വരുണ്‍ നായനാര്‍ (7 പന്തില്‍ 2), സല്‍മാന്‍ നിസാര്‍ (14 പന്തില്‍ 8), വിഷ്ണു വിനോദ് (9 പന്തില്‍ 5), സിജോമോന്‍ ജോസഫ് (4 പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി.

ALSO READ: Gautam Gambhir Against England players : 'ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുന്നത് രാജ്യത്തിനായല്ല'; തുറന്നടിച്ച് ഗൗതം ഗംഭീര്‍

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ വിജയക്കുതിപ്പിന് വിരാമം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ അസമാണ് കേരളത്തെ തോല്‍പ്പിച്ചത് (Kerala vs Assam Highlights). തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ടെത്തിയ സഞ്‌ജു സാംസണേയും (Sanju Samson) സംഘത്തേയും രണ്ട് വിക്കറ്റുകള്‍ക്കാണ് അസം തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത് കേരളമുയര്‍ത്തിയ 128 റണ്‍സിന് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ അസം 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. 33 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് (Riyan Parag) അസമിന്‍റെ വിജയ ശില്‍പി. ടൂര്‍ണമെന്‍റില്‍ റിയാന്‍ പരാഗിന്‍റെ തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ചുറിയാണ്. ടി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടുന്നത് (Riyan Parag T20 Record).

ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഒരു ഫോറും ആറ് സിക്‌സുകളും ഉള്‍പ്പെടെ നേടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്‌ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരം കൂടിയായ റിയാന്‍ പരാഗ് അസമിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അസമിന്‍റെ തുടക്കം മോശമായിരുന്നു. 9.3 ഓവറില്‍ 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായി.

നാലാം നമ്പറിലാണ് റിയാന്‍ പരാഗ് ബാറ്റ് ചെയ്യാന്‍ എത്തിയത്. ഒരറ്റത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞുവെങ്കിലും സമ്മര്‍ദമേല്‍ക്കാതെ ക്രീസിലുറച്ച താരം അസമിന് കാര്യങ്ങള്‍ അനുകൂലമാക്കി. പ്രദ്യുന്‍ സൈക്യ (22 പന്തില്‍ 21), സുമിത് ഘഡിഗോങ്കർ (21 പന്തില്‍ 14), സിബ്‌ശങ്കർ റോയ് (17 പന്തില്‍ 16) എന്നിവരാണ് പരാഗിനെക്കൂടാതെ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

കേരളത്തിനായി ജലജ് സക്‌സേന നാല് ഓവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. സിജോമോന്‍ ജോസഫിനും രണ്ട് വിക്കറ്റുണ്ട്. നേരത്തെ പന്തുകൊണ്ടും തിളങ്ങാന്‍ റിയന്‍ പരാഗിന് കഴിഞ്ഞിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്‌ത്തിയത്.

നേരത്തെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് കേരളം 127 റണ്‍സിലേക്ക് എത്തിയത്. 21 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിയ അബ്ദുള്‍ ബാസിത് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് ഫോറുകളും നാല് സിക്‌സറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്‌. രോഹന്‍ കുന്നുമ്മല്‍ (32 പന്തില്‍ 31), സച്ചിന്‍ ബേബി (17 പന്തില്‍ പുറത്താവാതെ 18) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് കേരള താരങ്ങള്‍.

ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ 7 പന്തില്‍ 8 റണ്‍സാണ് നേടിയത്. അവിനോവ് ചൗധരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു താരം പുറത്തായത്. വരുണ്‍ നായനാര്‍ (7 പന്തില്‍ 2), സല്‍മാന്‍ നിസാര്‍ (14 പന്തില്‍ 8), വിഷ്ണു വിനോദ് (9 പന്തില്‍ 5), സിജോമോന്‍ ജോസഫ് (4 പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി.

ALSO READ: Gautam Gambhir Against England players : 'ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുന്നത് രാജ്യത്തിനായല്ല'; തുറന്നടിച്ച് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.