ETV Bharat / sports

ഓഫ് സ്‌പിൻ പന്തുകളെ നേരിടാൻ സച്ചിൻ പ്രയാസപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരൻ

author img

By

Published : Aug 21, 2021, 1:33 PM IST

സച്ചിനെക്കാൾ അപകടകാരി സെവാഗ് ആണെന്നും സെവാഗിനെതിരെ ബോൾ ചെയ്യാൻ ഭയപ്പെട്ടിരുന്നു എന്നും മുരളീധരൻ.

സച്ചിൻ ടെൻഡുൽക്കർ  Sachin tendulkar  മുത്തയ്യ മുരളീധരൻ  മുത്തയ്യ മുരളീധരൻ  muttiah muralitharan  Sachin  muralitharan  ബ്രെറ്റ് ലീ  Brett Lee  സെവാഗ്  സച്ചിൻ മുരളീധരൻ  ഓഫ് സ്‌പിൻ പന്ത്
ഓഫ് സ്‌പിൻ പന്തുകളെ നേരിടാൻ സച്ചിൻ പ്രയാസപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരൻ

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഓഫ് സ്‌പിന്നർമാരെ നേരിടാൻ ചെറിയ തോതിൽ ബലഹീനത ഉണ്ടായിരുന്നതായി സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഓഫ് സ്‌പിൻ പന്തുകളിലാണ് സച്ചിൻ ഏറ്റവുമധികം തവണ പുറത്തായിട്ടുള്ളത് എന്ന നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളിയുടെ അഭിപ്രായം.

അതേസമയം, തനിക്കെതിരെ കളിക്കുമ്പോൾ വിക്കറ്റ് കളയാതിരിക്കുന്നതിൽ സച്ചിൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി മുരളി പറഞ്ഞു. സാങ്കേതികമായി മികച്ച രീതിയിൽ കളിച്ചിരുന്നതിനാൽ സച്ചിന്‍റെ പ്രതിരോധം തകർക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും മുരളി പറഞ്ഞു.

രാജ്യാന്തര കരിയറിൽ 13 തവണ സച്ചിനെ പുറത്താക്കിയിട്ടുള്ള താരമാണ് മുരളീധരൻ. ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ മാത്രമാണ് ഇക്കാര്യത്തിൽ മുരളീധരന് മുന്നിൽ. 14 തവണയാണ് ബ്രെറ്റ് ലീ സച്ചിന്‍റെ വിക്കറ്റെടുത്തിട്ടുള്ളത്.

ALSO READ: പരിശീലകനാകാൻ ദ്രാവിഡില്ല; എൻസിഎ തലപ്പത്തേക്ക് അപേക്ഷ നൽകി

അതേസമയം സെവാഗിന്‍റെ ബാറ്റിങ്ങിനെക്കുറിച്ചും താരം വാചാലനായി. സച്ചിനെക്കാൾ അപകടകാരി സെവാഗാണ്. സച്ചിനെതിരെ ബോൾ ചെയ്യാൻ ഒരിക്കലും ഭയം തോന്നിയിട്ടില്ല. എന്നാൽ സെവാഗിനെതിരെ ബോൾ ചെയ്യാൻ ഭയക്കണം. സച്ചിൻ നമ്മെ നോവിക്കില്ല. പക്ഷേ സെവാഗ് അങ്ങനല്ല. ആക്രമിച്ച് കളിക്കും, മുരളിധരൻ പറഞ്ഞു.

സാഹചര്യം എന്തായാലും അതിവേഗം സ്‌കോര്‍ ചെയ്യുന്നതാണ് സെവാഗിന്‍റെ ശൈലി. അതുകൊണ്ടുതന്നെ സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയാണ് ഫീല്‍ഡിങ് ക്രമീകരിച്ചിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഓഫ് സ്‌പിന്നർമാരെ നേരിടാൻ ചെറിയ തോതിൽ ബലഹീനത ഉണ്ടായിരുന്നതായി സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഓഫ് സ്‌പിൻ പന്തുകളിലാണ് സച്ചിൻ ഏറ്റവുമധികം തവണ പുറത്തായിട്ടുള്ളത് എന്ന നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുരളിയുടെ അഭിപ്രായം.

അതേസമയം, തനിക്കെതിരെ കളിക്കുമ്പോൾ വിക്കറ്റ് കളയാതിരിക്കുന്നതിൽ സച്ചിൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നതായി മുരളി പറഞ്ഞു. സാങ്കേതികമായി മികച്ച രീതിയിൽ കളിച്ചിരുന്നതിനാൽ സച്ചിന്‍റെ പ്രതിരോധം തകർക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും മുരളി പറഞ്ഞു.

രാജ്യാന്തര കരിയറിൽ 13 തവണ സച്ചിനെ പുറത്താക്കിയിട്ടുള്ള താരമാണ് മുരളീധരൻ. ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ മാത്രമാണ് ഇക്കാര്യത്തിൽ മുരളീധരന് മുന്നിൽ. 14 തവണയാണ് ബ്രെറ്റ് ലീ സച്ചിന്‍റെ വിക്കറ്റെടുത്തിട്ടുള്ളത്.

ALSO READ: പരിശീലകനാകാൻ ദ്രാവിഡില്ല; എൻസിഎ തലപ്പത്തേക്ക് അപേക്ഷ നൽകി

അതേസമയം സെവാഗിന്‍റെ ബാറ്റിങ്ങിനെക്കുറിച്ചും താരം വാചാലനായി. സച്ചിനെക്കാൾ അപകടകാരി സെവാഗാണ്. സച്ചിനെതിരെ ബോൾ ചെയ്യാൻ ഒരിക്കലും ഭയം തോന്നിയിട്ടില്ല. എന്നാൽ സെവാഗിനെതിരെ ബോൾ ചെയ്യാൻ ഭയക്കണം. സച്ചിൻ നമ്മെ നോവിക്കില്ല. പക്ഷേ സെവാഗ് അങ്ങനല്ല. ആക്രമിച്ച് കളിക്കും, മുരളിധരൻ പറഞ്ഞു.

സാഹചര്യം എന്തായാലും അതിവേഗം സ്‌കോര്‍ ചെയ്യുന്നതാണ് സെവാഗിന്‍റെ ശൈലി. അതുകൊണ്ടുതന്നെ സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയാണ് ഫീല്‍ഡിങ് ക്രമീകരിച്ചിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.