ETV Bharat / sports

IPL 2023| കൊടുങ്കാറ്റായി ഷമി, ഡല്‍ഹിയുടെ മാനം കാത്ത് അമാന്‍; ഗുജറാത്തിന് കുഞ്ഞന്‍ വിജയ ലക്ഷ്യം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

author img

By

Published : May 2, 2023, 9:33 PM IST

IPL 2023  Gujarat Titans vs Delhi Capitals score updates  Gujarat Titans  Delhi Capitals  GT vs DC  aman hakim khan  mohammed shami  ഐപിഎല്‍  ഐപിഎല്‍ 2023  ഗുജറാത്ത് ടൈറ്റന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  അമാന്‍ ഹക്കീം ഖാന്‍  മുഹമ്മദ് ഷമി
കൊടുങ്കാറ്റായി ഷമി, ഡല്‍ഹിയുടെ മാനം കാത്ത് അമാന്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കുഞ്ഞന്‍ ടോട്ടലില്‍ എറിഞ്ഞൊതുക്കി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറി നേടിയ അമാന്‍ ഹക്കീം ഖാനാണ് ഡല്‍ഹിയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ച മറ്റ് താരങ്ങള്‍.

ഞെട്ടിക്കുന്ന തുടക്കം ലഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പിന്നീട് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീഴുന്ന കാഴ്‌ചയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. കൊടുങ്കാറ്റായി ആഞ്ഞടിച്ച മുഹമ്മദ് ഷമിയാണ് ഡല്‍ഹിയെ തകര്‍ത്തത്.

തന്‍റെ ആദ്യ മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് പേരെയാണ് മുഹമ്മദ് ഷമി പവലിയനിലേക്ക് തിരിച്ചയച്ചത്. തന്‍റെ നാല്‌ ഓവറില്‍ വെറും 11 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കി.

ഡേവിഡ് മില്ലര്‍ പിടികൂടിയായിരുന്നു സാള്‍ട്ടിന്‍റെ മടക്കം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെയും (2 പന്തില്‍ 2) സംഘത്തിന് നഷ്‌ടമായി. പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായാണ് ഡല്‍ഹി നായകന്‍ പുറത്തായത്. മൂന്നാം ഓവര്‍ എറിയാന്‍ വീണ്ടും പന്തെടുത്ത ഷമി ഡല്‍ഹിക്ക് തുടര്‍ പ്രഹരം നല്‍കി.

ഇക്കുറി റിലീ റോസോയെ (6 പന്തില്‍ 8) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നീട് അഞ്ചാം ഓവര്‍ എറിയാനെത്തിയ താരം മനീഷ് പാണ്ഡെയെ (4 പന്തില്‍ 1) ആദ്യ പന്തില്‍ പുറത്താക്കി. അവസാന പന്തില്‍ പ്രിയം ഗാര്‍ഗിനെയും (14 പന്തില്‍ 10) വീഴ്‌ത്തിയ ഷമി നാല് വിക്കറ്റ് തികച്ചു.

ഇരുവരെയും വൃദ്ധിമാന്‍ സാഹ കയ്യില്‍ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച അക്‌സര്‍ പട്ടേലും അമാന്‍ ഹക്കീം ഖാനും ഏറെ കരുതലോടെ കളിച്ചതോടെ വമ്പന്‍ തകര്‍ച്ചയിലേക്ക് വീഴാതെ ഡല്‍ഹി രക്ഷപ്പെട്ടു. 50 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറിന്‍റെ അവസാന പന്തിലാണ് ഗുജറാത്ത് പൊളിക്കുന്നത്.

മോഹിത് ശര്‍മയെ സിക്‌സറിന് പകര്‍ത്താനുള്ള അക്‌സറിന്‍റെ (30 പന്തില്‍ 27) ശ്രമം റാഷിദ് ഖാന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച റിപാൽ പട്ടേലും അമാന്‍ ഹക്കീം ഖാനും ചേര്‍ന്ന് 17-ാം ഓവറില്‍ ഡല്‍ഹിയെ നൂറ് കടത്തി. തൊട്ടടുത്ത ഓവറില്‍ അമാന്‍ ഐപിഎല്ലിലെ തന്‍റെ കന്നി അര്‍ധ സെഞ്ചുറി കണ്ടെത്തി.

41 പന്തുകളിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. തുടര്‍ന്ന് 19-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് അമാന്‍ വീഴുന്നത്. റാഷിദ്‌ ഖാന്‍റെ പന്തില്‍ ചിപ്പ് ഷോട്ട് കളിച്ച താരത്തെ മിഡ് വിക്കറ്റില്‍ അഭിനവ് മനോഹര്‍ പിടികൂടുകയായിരുന്നു. 44 പന്തില്‍ മൂന്ന് വീതം ഫോറുകളും സിക്‌സുകളും സഹിതം 51 റണ്‍സെടുത്താണ് അമാന്‍ തിരിച്ച് കയറിയത്.

ഏഴാം വിക്കറ്റില്‍ 53 റണ്‍സാണ് റിപാൽ-അമാന്‍ സഖ്യം നേടിയത്. തുടര്‍ന്ന് 20-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് റിപാൽ പുറത്താവുന്നത്. 13 പന്തില്‍ 23 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് ക്യാച്ചെടുക്കുകയായിരുന്നു. മോഹിത് ശര്‍മയ്‌ക്കാണ് വിക്കറ്റ്. താരത്തിന്‍റെ 100-ാം ഐപിഎല്‍ വിക്കറ്റാണിത്. ആൻറിച്ച് നോർട്ട്ജെ (6 പന്തില്‍ 0), കുൽദീപ് യാദവ് (1 പന്തില്‍ 0) എന്നിവര്‍ പുറത്താവാതെ നിന്നു.

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കുഞ്ഞന്‍ ടോട്ടലില്‍ എറിഞ്ഞൊതുക്കി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറി നേടിയ അമാന്‍ ഹക്കീം ഖാനാണ് ഡല്‍ഹിയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ച മറ്റ് താരങ്ങള്‍.

ഞെട്ടിക്കുന്ന തുടക്കം ലഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പിന്നീട് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീഴുന്ന കാഴ്‌ചയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. കൊടുങ്കാറ്റായി ആഞ്ഞടിച്ച മുഹമ്മദ് ഷമിയാണ് ഡല്‍ഹിയെ തകര്‍ത്തത്.

തന്‍റെ ആദ്യ മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് പേരെയാണ് മുഹമ്മദ് ഷമി പവലിയനിലേക്ക് തിരിച്ചയച്ചത്. തന്‍റെ നാല്‌ ഓവറില്‍ വെറും 11 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഗോള്‍ഡന്‍ ഡക്കാക്കി.

ഡേവിഡ് മില്ലര്‍ പിടികൂടിയായിരുന്നു സാള്‍ട്ടിന്‍റെ മടക്കം. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെയും (2 പന്തില്‍ 2) സംഘത്തിന് നഷ്‌ടമായി. പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായാണ് ഡല്‍ഹി നായകന്‍ പുറത്തായത്. മൂന്നാം ഓവര്‍ എറിയാന്‍ വീണ്ടും പന്തെടുത്ത ഷമി ഡല്‍ഹിക്ക് തുടര്‍ പ്രഹരം നല്‍കി.

ഇക്കുറി റിലീ റോസോയെ (6 പന്തില്‍ 8) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നീട് അഞ്ചാം ഓവര്‍ എറിയാനെത്തിയ താരം മനീഷ് പാണ്ഡെയെ (4 പന്തില്‍ 1) ആദ്യ പന്തില്‍ പുറത്താക്കി. അവസാന പന്തില്‍ പ്രിയം ഗാര്‍ഗിനെയും (14 പന്തില്‍ 10) വീഴ്‌ത്തിയ ഷമി നാല് വിക്കറ്റ് തികച്ചു.

ഇരുവരെയും വൃദ്ധിമാന്‍ സാഹ കയ്യില്‍ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച അക്‌സര്‍ പട്ടേലും അമാന്‍ ഹക്കീം ഖാനും ഏറെ കരുതലോടെ കളിച്ചതോടെ വമ്പന്‍ തകര്‍ച്ചയിലേക്ക് വീഴാതെ ഡല്‍ഹി രക്ഷപ്പെട്ടു. 50 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 14-ാം ഓവറിന്‍റെ അവസാന പന്തിലാണ് ഗുജറാത്ത് പൊളിക്കുന്നത്.

മോഹിത് ശര്‍മയെ സിക്‌സറിന് പകര്‍ത്താനുള്ള അക്‌സറിന്‍റെ (30 പന്തില്‍ 27) ശ്രമം റാഷിദ് ഖാന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച റിപാൽ പട്ടേലും അമാന്‍ ഹക്കീം ഖാനും ചേര്‍ന്ന് 17-ാം ഓവറില്‍ ഡല്‍ഹിയെ നൂറ് കടത്തി. തൊട്ടടുത്ത ഓവറില്‍ അമാന്‍ ഐപിഎല്ലിലെ തന്‍റെ കന്നി അര്‍ധ സെഞ്ചുറി കണ്ടെത്തി.

41 പന്തുകളിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. തുടര്‍ന്ന് 19-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് അമാന്‍ വീഴുന്നത്. റാഷിദ്‌ ഖാന്‍റെ പന്തില്‍ ചിപ്പ് ഷോട്ട് കളിച്ച താരത്തെ മിഡ് വിക്കറ്റില്‍ അഭിനവ് മനോഹര്‍ പിടികൂടുകയായിരുന്നു. 44 പന്തില്‍ മൂന്ന് വീതം ഫോറുകളും സിക്‌സുകളും സഹിതം 51 റണ്‍സെടുത്താണ് അമാന്‍ തിരിച്ച് കയറിയത്.

ഏഴാം വിക്കറ്റില്‍ 53 റണ്‍സാണ് റിപാൽ-അമാന്‍ സഖ്യം നേടിയത്. തുടര്‍ന്ന് 20-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് റിപാൽ പുറത്താവുന്നത്. 13 പന്തില്‍ 23 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് ക്യാച്ചെടുക്കുകയായിരുന്നു. മോഹിത് ശര്‍മയ്‌ക്കാണ് വിക്കറ്റ്. താരത്തിന്‍റെ 100-ാം ഐപിഎല്‍ വിക്കറ്റാണിത്. ആൻറിച്ച് നോർട്ട്ജെ (6 പന്തില്‍ 0), കുൽദീപ് യാദവ് (1 പന്തില്‍ 0) എന്നിവര്‍ പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.