ETV Bharat / sports

ഐപിഎല്‍; ഇന്ത്യന്‍ കരുത്തില്‍ കപ്പടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

ഇതേവരെ ഐപിഎല്ലിന്‍റെ കലാശപ്പോരില്‍ കടക്കാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പേര് മാറ്റത്തിനൊപ്പം കഴിഞ്ഞ തവണ മൂന്നാമതായാണ് ടീം ഐപിഎല്ലില്‍ ഫിനിഷ് ചെയ്‌തത്.

delhi capitals in ipl  ipl update  ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍ അപ്പ്ഡേറ്റ്
ഡല്‍ഹി ക്യാപിറ്റല്‍സ്
author img

By

Published : Sep 18, 2020, 1:15 PM IST

Updated : Sep 25, 2020, 6:00 PM IST

ഴിഞ്ഞ തവണ സെമി ഫൈനലില്‍ കലമുടക്കേണ്ടി വന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ യുഎഇയില്‍ കീരിടം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ യുവ താരങ്ങളുടെ നീണ്ട നിരയും കളി പഠിപ്പിക്കാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും ചേരുമ്പോള്‍ അത്‌ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രതിഭാ സമ്പന്നരായ ഇന്ത്യന്‍ യുവനിരയാണ് ഡല്‍ഹിയുടെ പ്രത്യേകത. ആക്രമിച്ച് കളിക്കാന്‍ റിഷഭ് പന്തും, പ്രിഥ്വി ഷായും ടീമിലുണ്ട്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടവര്‍ അല്ലെങ്കിലും ദീര്‍ഘമായ ഇന്നിങ്സ് കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കും.

ഓപ്പണറാകാന്‍ ധവാനും പ്രിഥ്വി ഷായും

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പ്രിഥ്വി ഷായും ടീമിന്‍റെ നട്ടെല്ലാണ്. ഇതേവരെ രണ്ട് ഐപിഎല്‍ സീസണുകളില്‍ കളിച്ച് പരിചയമുള്ള ഇന്ത്യന്‍ യുവതാരമാണ് പ്രിഥി. 25 മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 598 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ സീസണില്‍ 99 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ശിഖര്‍ ധവാന്‍ ദീര്‍ഘമായ ഇന്നിങ്സ് കളിച്ച് പരിചയമുള്ള പരിചയ സമ്പന്നനായ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ്. ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ധവാന്‍ ഇതിനകം 37 അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 4579 റണ്‍സ് അക്കൗണ്ടിലാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പുറത്താകാതെ 97 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വെടിക്കെട്ടുമായി ഹിറ്റ്‌മെയറും രഹാനയും

കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ഷിമ്രോണ്‍ ഹിറ്റ്‌മെയറും ഡല്‍ഹി താര ലേലത്തിലൂടെ സ്വന്തമാക്കിയ അജിങ്ക്യ രഹാനയെയും ബാറ്റിങ് നിരയിലേക്ക് മൂന്നാമനായി പരിഗണിക്കും. കഴിഞ്ഞ സീസണില്‍ മാത്രം ഐപിഎല്ലിന്‍റെ ഭാഗമായ ഹിറ്റ്‌മെയറുടെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ലെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഇതിനകം തന്‍റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച അക്കൗണ്ടുള്ള രഹാന കഴിഞ്ഞ സീസണില്‍ സെഞ്ച്വറിയോടെ പുറത്താകാതെ 105 റണ്‍സ് സ്വന്തമാക്കിയിരുന്നു. 140 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറിയും 27 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 3,820 റണ്‍സാണ് രഹാനയുടെ ഐപിഎല്ലിലെ സമ്പാദ്യം.

പ്രതിസന്ധി മധ്യനിരയില്‍

നാലാമതായി നായകന്‍ ശ്രേയസ് അയ്യരും അഞ്ചാമതായി റിഷഭ് പന്തും ഡല്‍ഹിക്ക് വേണ്ടി ബാറ്റ് ചെയ്‌തേക്കും. അതേസമയം ഫിനിഷറുടെ റോളില്‍ ആര് ബാറ്റ് ചെയ്യുമെന്നാണ് ഡല്‍ഹിയെ കുഴക്കുന്ന ചോദ്യം. ഈ റോളില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഡല്‍ഹിയുടെ പ്രതിസന്ധി. അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന മാര്‍കസ് സ്റ്റോണിസിനെ ഫിനിഷറായി ഉപയോഗിക്കാനാണ് സാധ്യത. അദ്ദേഹത്തിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് കാരിക്കും സാധ്യത തെളിയും. അലക്‌സ് കാരി ആദ്യമായാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. ഇതിനകം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചു കഴിഞ്ഞു. ഇരുവരുടെയും അസാന്നിധ്യത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ മധ്യ ഓവറുകളില്‍ ഡല്‍ഹിക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക ദുഷ്‌കരമാകും.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹരിയാനയുടെ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനവും നിര്‍ണായകമാകും. ആഭ്യന്തര ക്രിക്കറ്റില്‍ സയ്യിദ് മുഷ്‌താക്ക് അലി ടൂര്‍ണമെന്‍റില്‍ 374 റണ്‍സും 19 വിക്കറ്റും ഹരിയാന സ്വന്തമാക്കിയിരുന്നു. പട്ടേലിന്‍റെ കരുത്തിലാണ് ഹരിയാന ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചത്.

വേഗം കുറഞ്ഞ പിച്ചുകളില്‍ പേസ് പടക്ക് പരിചയസമ്പന്നത തുണയാകും

യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ഡല്‍ഹിയുടെ പരിചയ സമ്പന്നരായ പേസര്‍മാര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസിഗോ റബാദ, കീമോ പോള്‍, ഹര്‍ഷല്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ആന്‍റിച്ച് നോട്രിജേ എന്നിവരാണ് ഡല്‍ഹിയുടെ പേസര്‍മാര്‍. ഇശാന്ത് ശര്‍മ നയിക്കുന്ന ഡല്‍ഹിയുടെ പേസ് നിരയുടെ കുന്തമുന കാസിഗോ റബാദയാകും. നിലവില്‍ 140 കിലോമീറ്ററിന് മുകളില്‍ സ്ഥിരതയോടെ പന്ത് എറിയാന്‍ കഴിവുള്ള ബൗളറാണ് റബാദ. പരിക്ക് കാരണം 2018ല്‍ ടീമിനൊപ്പം ഉണ്ടാകാതിരുന്ന കാസിഗോ റബാദ 2019ല്‍ 25 വിക്കറ്റ് വീഴ്‌ത്തിയാണ് ടീമിലേക്കുള്ള തിരിച്ച് വരവ് നടത്തിയത്.

ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന നിലയില്‍ ഇശാന്തിനെ ഉപയോഗിക്കാന്‍ സാധിക്കും. റബാദ ഡെത്ത് ഓവറുകളില്‍ ഫലപ്രദമായി പന്തെറിയും. പേസ് ആക്രമണത്തിന്‍റെ ഏത് ഘട്ടത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറാണ് കാസിഗോ റബാദ. നോട്രിജിന്‍റെ സ്ലോ ബോളുകളും കട്ടറുകളും എതിര്‍ ടീമിന്‍റെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് തലവേദയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കറക്കി വീഴ്‌ത്താന്‍ അശ്വിനും കൂട്ടരും

ബാറ്റ്സ്‌മാന്‍മാരെ കറക്കി വീഴ്‌ത്താന്‍ ആര്‍ അശ്വിനാണ് ടീമില്‍ ഉള്ളത്. ഡല്‍ഹിയുടെ ഫലപ്രദമായ സ്‌പിന്‍ ആയുധമാണ് വലംകൈയ്യന്‍ ഓഫ്‌ സ്‌പിന്നര്‍ അശ്വിന്‍. പരിചയ സമ്പന്നനായ സ്‌പിന്നറാണ് അദ്ദേഹം. കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നുമാണ് ഇത്തവണ അശ്വിന്‍ ഡല്‍ഹിയില്‍ എത്തിയത്. 2009 മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ഇന്ത്യന്‍ ബൗളര്‍ ഇതിനകം 139 മത്സരങ്ങളില്‍ നിന്നായി 125 വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണില്‍ മാത്രം 15 വിക്കറ്റുകളാണ് അശ്വിന്‍റെ പേരിലുള്ളത്.

വലംകൈയ്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് എതിരെ അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവരെയും ഉപയോഗിക്കാം. അമിത് മിശ്രയുടെ ട്രാക്ക് റെക്കോഡ് റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശിക്ക് കാണിക്കുന്നതാണ്. പട്ടേലിനെ ബാറ്റ്സ്‌മാന്‍ എന്ന നിലയിലും ഉപയോഗിക്കാം. എതിര്‍ ടീമിന്‍റെ കുറവുകള്‍ മനസിലാക്കി ഇവരെ ഉപയോഗിക്കുന്നതില്‍ നായകന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ റിക്കി പോണ്ടിങും കാണിക്കുന്ന മിടുക്കിന് അനുസരിച്ചിരിക്കും കളിക്കളത്തിലെ പ്രകടനം.

പേരിനൊപ്പം കളിയിലും മാറ്റം വരുത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

2018 ഡിസംബറിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേര് ടീം സ്വീകരിച്ചത്. എന്നാല്‍ അടുത്ത സീസണിലും ഫൈനല്‍ പ്രവേശനമുണ്ടായില്ല. നേരത്തെ 2008, 2009 സീസണുകളില്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ കലാശപ്പോരിന് യോഗ്യത നേടാന്‍ സാധിച്ചില്ല. കഴിഞ്ഞ 12 തവണയും കിരീടം സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 2019ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ടീം പോയിന്‍റ് പട്ടികയില്‍ മൂന്നാമതായാണ് കളി അവസാനിപ്പിച്ചത്. ഇത്തവണ കലാശപ്പോരില്‍ ജയിച്ച് കപ്പടിക്കാനാണ് ശ്രേയസ് അയ്യരുടെയും കൂട്ടരുടെയും നീക്കം.

സെപ്‌റ്റംബര്‍ 20ന് കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ദുബായിലാണ് ആദ്യമത്സരം. 25ന് ഇതേ വേദിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

ഴിഞ്ഞ തവണ സെമി ഫൈനലില്‍ കലമുടക്കേണ്ടി വന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ യുഎഇയില്‍ കീരിടം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ യുവ താരങ്ങളുടെ നീണ്ട നിരയും കളി പഠിപ്പിക്കാന്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും ചേരുമ്പോള്‍ അത്‌ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രതിഭാ സമ്പന്നരായ ഇന്ത്യന്‍ യുവനിരയാണ് ഡല്‍ഹിയുടെ പ്രത്യേകത. ആക്രമിച്ച് കളിക്കാന്‍ റിഷഭ് പന്തും, പ്രിഥ്വി ഷായും ടീമിലുണ്ട്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടവര്‍ അല്ലെങ്കിലും ദീര്‍ഘമായ ഇന്നിങ്സ് കളിക്കാന്‍ ഇരുവര്‍ക്കും സാധിക്കും.

ഓപ്പണറാകാന്‍ ധവാനും പ്രിഥ്വി ഷായും

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പ്രിഥ്വി ഷായും ടീമിന്‍റെ നട്ടെല്ലാണ്. ഇതേവരെ രണ്ട് ഐപിഎല്‍ സീസണുകളില്‍ കളിച്ച് പരിചയമുള്ള ഇന്ത്യന്‍ യുവതാരമാണ് പ്രിഥി. 25 മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 598 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. കഴിഞ്ഞ സീസണില്‍ 99 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ശിഖര്‍ ധവാന്‍ ദീര്‍ഘമായ ഇന്നിങ്സ് കളിച്ച് പരിചയമുള്ള പരിചയ സമ്പന്നനായ ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ്. ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ധവാന്‍ ഇതിനകം 37 അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 4579 റണ്‍സ് അക്കൗണ്ടിലാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ പുറത്താകാതെ 97 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

വെടിക്കെട്ടുമായി ഹിറ്റ്‌മെയറും രഹാനയും

കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ഷിമ്രോണ്‍ ഹിറ്റ്‌മെയറും ഡല്‍ഹി താര ലേലത്തിലൂടെ സ്വന്തമാക്കിയ അജിങ്ക്യ രഹാനയെയും ബാറ്റിങ് നിരയിലേക്ക് മൂന്നാമനായി പരിഗണിക്കും. കഴിഞ്ഞ സീസണില്‍ മാത്രം ഐപിഎല്ലിന്‍റെ ഭാഗമായ ഹിറ്റ്‌മെയറുടെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതല്ലെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഇതിനകം തന്‍റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ഐപിഎല്ലില്‍ മികച്ച അക്കൗണ്ടുള്ള രഹാന കഴിഞ്ഞ സീസണില്‍ സെഞ്ച്വറിയോടെ പുറത്താകാതെ 105 റണ്‍സ് സ്വന്തമാക്കിയിരുന്നു. 140 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറിയും 27 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 3,820 റണ്‍സാണ് രഹാനയുടെ ഐപിഎല്ലിലെ സമ്പാദ്യം.

പ്രതിസന്ധി മധ്യനിരയില്‍

നാലാമതായി നായകന്‍ ശ്രേയസ് അയ്യരും അഞ്ചാമതായി റിഷഭ് പന്തും ഡല്‍ഹിക്ക് വേണ്ടി ബാറ്റ് ചെയ്‌തേക്കും. അതേസമയം ഫിനിഷറുടെ റോളില്‍ ആര് ബാറ്റ് ചെയ്യുമെന്നാണ് ഡല്‍ഹിയെ കുഴക്കുന്ന ചോദ്യം. ഈ റോളില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഡല്‍ഹിയുടെ പ്രതിസന്ധി. അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന മാര്‍കസ് സ്റ്റോണിസിനെ ഫിനിഷറായി ഉപയോഗിക്കാനാണ് സാധ്യത. അദ്ദേഹത്തിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് കാരിക്കും സാധ്യത തെളിയും. അലക്‌സ് കാരി ആദ്യമായാണ് ഐപിഎല്ലിന്‍റെ ഭാഗമാകുന്നത്. ഇതിനകം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചു കഴിഞ്ഞു. ഇരുവരുടെയും അസാന്നിധ്യത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ മധ്യ ഓവറുകളില്‍ ഡല്‍ഹിക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക ദുഷ്‌കരമാകും.

ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ഹരിയാനയുടെ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനവും നിര്‍ണായകമാകും. ആഭ്യന്തര ക്രിക്കറ്റില്‍ സയ്യിദ് മുഷ്‌താക്ക് അലി ടൂര്‍ണമെന്‍റില്‍ 374 റണ്‍സും 19 വിക്കറ്റും ഹരിയാന സ്വന്തമാക്കിയിരുന്നു. പട്ടേലിന്‍റെ കരുത്തിലാണ് ഹരിയാന ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചത്.

വേഗം കുറഞ്ഞ പിച്ചുകളില്‍ പേസ് പടക്ക് പരിചയസമ്പന്നത തുണയാകും

യുഎഇയിലെ വേഗം കുറഞ്ഞ പിച്ചുകളില്‍ ഡല്‍ഹിയുടെ പരിചയ സമ്പന്നരായ പേസര്‍മാര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസിഗോ റബാദ, കീമോ പോള്‍, ഹര്‍ഷല്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ആന്‍റിച്ച് നോട്രിജേ എന്നിവരാണ് ഡല്‍ഹിയുടെ പേസര്‍മാര്‍. ഇശാന്ത് ശര്‍മ നയിക്കുന്ന ഡല്‍ഹിയുടെ പേസ് നിരയുടെ കുന്തമുന കാസിഗോ റബാദയാകും. നിലവില്‍ 140 കിലോമീറ്ററിന് മുകളില്‍ സ്ഥിരതയോടെ പന്ത് എറിയാന്‍ കഴിവുള്ള ബൗളറാണ് റബാദ. പരിക്ക് കാരണം 2018ല്‍ ടീമിനൊപ്പം ഉണ്ടാകാതിരുന്ന കാസിഗോ റബാദ 2019ല്‍ 25 വിക്കറ്റ് വീഴ്‌ത്തിയാണ് ടീമിലേക്കുള്ള തിരിച്ച് വരവ് നടത്തിയത്.

ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന നിലയില്‍ ഇശാന്തിനെ ഉപയോഗിക്കാന്‍ സാധിക്കും. റബാദ ഡെത്ത് ഓവറുകളില്‍ ഫലപ്രദമായി പന്തെറിയും. പേസ് ആക്രമണത്തിന്‍റെ ഏത് ഘട്ടത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളറാണ് കാസിഗോ റബാദ. നോട്രിജിന്‍റെ സ്ലോ ബോളുകളും കട്ടറുകളും എതിര്‍ ടീമിന്‍റെ ബാറ്റ്സ്‌മാന്‍മാര്‍ക്ക് തലവേദയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കറക്കി വീഴ്‌ത്താന്‍ അശ്വിനും കൂട്ടരും

ബാറ്റ്സ്‌മാന്‍മാരെ കറക്കി വീഴ്‌ത്താന്‍ ആര്‍ അശ്വിനാണ് ടീമില്‍ ഉള്ളത്. ഡല്‍ഹിയുടെ ഫലപ്രദമായ സ്‌പിന്‍ ആയുധമാണ് വലംകൈയ്യന്‍ ഓഫ്‌ സ്‌പിന്നര്‍ അശ്വിന്‍. പരിചയ സമ്പന്നനായ സ്‌പിന്നറാണ് അദ്ദേഹം. കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നുമാണ് ഇത്തവണ അശ്വിന്‍ ഡല്‍ഹിയില്‍ എത്തിയത്. 2009 മുതല്‍ ഐപിഎല്ലിന്‍റെ ഭാഗമായ ഇന്ത്യന്‍ ബൗളര്‍ ഇതിനകം 139 മത്സരങ്ങളില്‍ നിന്നായി 125 വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണില്‍ മാത്രം 15 വിക്കറ്റുകളാണ് അശ്വിന്‍റെ പേരിലുള്ളത്.

വലംകൈയ്യന്‍ ബാറ്റ്സ്‌മാന്‍മാര്‍ക്ക് എതിരെ അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവരെയും ഉപയോഗിക്കാം. അമിത് മിശ്രയുടെ ട്രാക്ക് റെക്കോഡ് റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശിക്ക് കാണിക്കുന്നതാണ്. പട്ടേലിനെ ബാറ്റ്സ്‌മാന്‍ എന്ന നിലയിലും ഉപയോഗിക്കാം. എതിര്‍ ടീമിന്‍റെ കുറവുകള്‍ മനസിലാക്കി ഇവരെ ഉപയോഗിക്കുന്നതില്‍ നായകന്‍ ശ്രേയസ് അയ്യരും പരിശീലകന്‍ റിക്കി പോണ്ടിങും കാണിക്കുന്ന മിടുക്കിന് അനുസരിച്ചിരിക്കും കളിക്കളത്തിലെ പ്രകടനം.

പേരിനൊപ്പം കളിയിലും മാറ്റം വരുത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്

2018 ഡിസംബറിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേര് ടീം സ്വീകരിച്ചത്. എന്നാല്‍ അടുത്ത സീസണിലും ഫൈനല്‍ പ്രവേശനമുണ്ടായില്ല. നേരത്തെ 2008, 2009 സീസണുകളില്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ കലാശപ്പോരിന് യോഗ്യത നേടാന്‍ സാധിച്ചില്ല. കഴിഞ്ഞ 12 തവണയും കിരീടം സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 2019ല്‍ പ്ലേ ഓഫില്‍ പ്രവേശിച്ച ടീം പോയിന്‍റ് പട്ടികയില്‍ മൂന്നാമതായാണ് കളി അവസാനിപ്പിച്ചത്. ഇത്തവണ കലാശപ്പോരില്‍ ജയിച്ച് കപ്പടിക്കാനാണ് ശ്രേയസ് അയ്യരുടെയും കൂട്ടരുടെയും നീക്കം.

സെപ്‌റ്റംബര്‍ 20ന് കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ദുബായിലാണ് ആദ്യമത്സരം. 25ന് ഇതേ വേദിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.