ETV Bharat / sports

സമനിലയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി ; കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയിട്ടു

author img

By

Published : Jun 7, 2021, 9:42 PM IST

Updated : Jun 7, 2021, 9:55 PM IST

മാച്ച് ഫീയുടെ 40 ശതമാനം പിഴയായി നല്‍കണം. ലോഡ്‌സില്‍ ആദ്യ ദിനം നിശ്ചിത ഓവര്‍ പന്തെറിയാന്‍ സാധിക്കാതെ വന്നതോടെയാണ് മാച്ച് റഫറി പിഴ വിധിച്ചത്.

റൂട്ടിന് പിഴ വാര്‍ത്ത  ലോഡ്‌സ് ടെസ്റ്റ് അപ്പ്‌ഡേറ്റ്  lords test update  root with fine news
ലോഡ്‌സ്

ലണ്ടന്‍ : ലോഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ ആതിഥേയര്‍ക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി നല്‍കണം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് കുറ്റം സമ്മതിച്ചതിനാല്‍ ഔപചാരിക വിചാരണ നേരിടേണ്ടി വരില്ല. മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് പിഴ വിധിച്ചത്.

ലോഡ്‌സില്‍ ആദ്യ ദിനം 86 ഓവറുകളാണ് ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ടിന് എറിയാന്‍ സാധിച്ചത്. 30 മിനിട്ട് അധിക സമയം അനുവദിച്ചിട്ടും ഇംഗ്ലണ്ടിന് നിശ്ചിത ഓവര്‍ റേറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. അഞ്ചാം ദിനം 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 170 റൺസ് മാത്രമാണ് നേടാനായത്.

ആതിഥേയര്‍ക്ക് മഴ വില്ലനായി

മഴ കാരണം മൂന്നാം ദിവസത്തെ മത്സരം പൂർണമായും നഷ്‌ടമായതിനെ തുടര്‍ന്നാണ് ലോഡ്‌സിലെ പോരാട്ടം സമനിലയില്‍ കലാശിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോൺ കോൺവെ ന്യൂസിലന്‍ഡിന് മുന്‍കൈ നേടിക്കൊടുത്തത്. കോണ്‍വെയുടെ കരുത്തില്‍ കിവീസ് ഒന്നാം ഇന്നിങ്സില്‍ 378 റണ്‍സെടുത്തു.

Also Read : ഇംഗ്ലണ്ട് - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

എറിഞ്ഞിട്ട് ടിം സോത്തി

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ, ആറ് വിക്കറ്റ് വീഴ്‌ത്തിയ ടിം സോത്തിയുടെ കരുത്തില്‍ കിവീസ് എറിഞ്ഞിട്ടു. 132 റൺസ് നേടിയ റോറി ബേൺസായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.103 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കെയിന്‍ വില്യംസണും കൂട്ടരും ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌തു.

പക്ഷേ 275 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്‌ച ബെര്‍മിങ്‌ഹാമില്‍ ആരംഭിക്കും.

ലണ്ടന്‍ : ലോഡ്‌സില്‍ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ സമനില വഴങ്ങിയതിന് പിന്നാലെ ആതിഥേയര്‍ക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി നല്‍കണം. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് കുറ്റം സമ്മതിച്ചതിനാല്‍ ഔപചാരിക വിചാരണ നേരിടേണ്ടി വരില്ല. മാച്ച് റഫറി ക്രിസ് ബോര്‍ഡാണ് പിഴ വിധിച്ചത്.

ലോഡ്‌സില്‍ ആദ്യ ദിനം 86 ഓവറുകളാണ് ന്യൂസിലന്‍ഡിന് എതിരെ ഇംഗ്ലണ്ടിന് എറിയാന്‍ സാധിച്ചത്. 30 മിനിട്ട് അധിക സമയം അനുവദിച്ചിട്ടും ഇംഗ്ലണ്ടിന് നിശ്ചിത ഓവര്‍ റേറ്റ് കണ്ടെത്താന്‍ സാധിച്ചില്ല. അഞ്ചാം ദിനം 273 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 170 റൺസ് മാത്രമാണ് നേടാനായത്.

ആതിഥേയര്‍ക്ക് മഴ വില്ലനായി

മഴ കാരണം മൂന്നാം ദിവസത്തെ മത്സരം പൂർണമായും നഷ്‌ടമായതിനെ തുടര്‍ന്നാണ് ലോഡ്‌സിലെ പോരാട്ടം സമനിലയില്‍ കലാശിച്ചത്. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോൺ കോൺവെ ന്യൂസിലന്‍ഡിന് മുന്‍കൈ നേടിക്കൊടുത്തത്. കോണ്‍വെയുടെ കരുത്തില്‍ കിവീസ് ഒന്നാം ഇന്നിങ്സില്‍ 378 റണ്‍സെടുത്തു.

Also Read : ഇംഗ്ലണ്ട് - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു

എറിഞ്ഞിട്ട് ടിം സോത്തി

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ, ആറ് വിക്കറ്റ് വീഴ്‌ത്തിയ ടിം സോത്തിയുടെ കരുത്തില്‍ കിവീസ് എറിഞ്ഞിട്ടു. 132 റൺസ് നേടിയ റോറി ബേൺസായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.103 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കെയിന്‍ വില്യംസണും കൂട്ടരും ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌തു.

പക്ഷേ 275 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്‌ച ബെര്‍മിങ്‌ഹാമില്‍ ആരംഭിക്കും.

Last Updated : Jun 7, 2021, 9:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.