ETV Bharat / sports

SA vs Ind: ഇന്ത്യയെ 174 റണ്‍സിന് എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്കയ്‌ക്ക് 305 റണ്‍സ് വിജയ ലക്ഷ്യം

author img

By

Published : Dec 29, 2021, 6:03 PM IST

നാല് വിക്കറ്റുകള്‍ വീതം നേടിയ കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

India lead by runs  india vs south africa  ഇന്ത്യ-ദക്ഷിണാഫ്രിക്ക
SA vs Ind: ഇന്ത്യയെ 174 റണ്‍സില്‍ എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്കയ്‌ക്ക് 305 റണ്‍സ് വിജയ ലക്ഷ്യം

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 305 റണ്‍സ് വിജയ ലക്ഷ്യം. ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുകള്‍ വീതം നേടിയ കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ലുംഗി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (23), ചേതേശ്വര്‍ പൂജാര (16), വിരാട് കോലി (18), മായങ്ക് അഗര്‍വാള്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (10), അജിങ്ക്യ രഹാനെ (20), ആര്‍ അശ്വിന്‍ (14), മുഹമ്മദ് ഷമി (1), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഏഴ് റണ്‍സുമായി ജസ്‌പ്രീത് ബുംറ പുറത്താവാതെ നിന്നു.

ആദ്യ ഇന്നിങ്സില്‍ 327 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കിയത്.

ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. 103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3), ക്വിൻറൺ ഡി കോക്ക് (34), വിയാൻ മൾഡർ (12), മാർകോ ജാൻസൺ(19), കേശവ് മഹാരാജ് (12), കഗിസോ റബാദ (25) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ലുംഗി എൻഗിഡി പുറത്താവാതെ നിന്നു.

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 305 റണ്‍സ് വിജയ ലക്ഷ്യം. ഒരു വിക്കറ്റിന് 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 174 റണ്‍സിന് പുറത്തായി. നാല് വിക്കറ്റുകള്‍ വീതം നേടിയ കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ലുംഗി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (23), ചേതേശ്വര്‍ പൂജാര (16), വിരാട് കോലി (18), മായങ്ക് അഗര്‍വാള്‍ (4), ശാര്‍ദുല്‍ താക്കൂര്‍ (10), അജിങ്ക്യ രഹാനെ (20), ആര്‍ അശ്വിന്‍ (14), മുഹമ്മദ് ഷമി (1), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഏഴ് റണ്‍സുമായി ജസ്‌പ്രീത് ബുംറ പുറത്താവാതെ നിന്നു.

ആദ്യ ഇന്നിങ്സില്‍ 327 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 197 റണ്‍സില്‍ ഒതുക്കിയത്.

ജസ്പ്രീത് ബുംറയും ശര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. 103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഡീന്‍ എല്‍ഗാര്‍ (1), കീഗന്‍ പീറ്റേഴ്‌സണ്‍ (15), എയ്ഡന്‍ മാര്‍ക്രം (13), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (3), ക്വിൻറൺ ഡി കോക്ക് (34), വിയാൻ മൾഡർ (12), മാർകോ ജാൻസൺ(19), കേശവ് മഹാരാജ് (12), കഗിസോ റബാദ (25) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ലുംഗി എൻഗിഡി പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.