ETV Bharat / sports

'ഇതെന്‍റെ ടീമാണ്, ഞാനും കോച്ചും ചേര്‍ന്ന് തെരഞ്ഞെടുക്കും'; സഞ്‌ജുവിനെ തഴഞ്ഞതില്‍ മറുപടിയുമായി ഹാര്‍ദിക് പാണ്ഡ്യ

author img

By

Published : Nov 23, 2022, 11:53 AM IST

"ദൈർഘ്യമേറിയ പരമ്പരയായിരുന്നെങ്കിൽ, കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, വ്യക്തമായും അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഒരു ചെറിയ പരമ്പരയാകുമ്പോൾ അങ്ങനെയാവണമെന്നില്ല. ഇടയ്‌ക്കിടെ അഭിപ്രായം മാറ്റുന്ന ഒരാളല്ല ഞാന്‍. ഭാവിയിലും അതങ്ങനെ തന്നെയാവും." ഹാര്‍ദിക് പറഞ്ഞു.

IND vs NZ  Hardik Pandya on criticism  Hardik Pandya  ardik Pandya on leaving out Sanju Samson  Sanju Samson  india vs new zealand  Indian cricket team  ഹാര്‍ദിക് പാണ്ഡ്യ  സഞ്‌ജു സാംസണ്‍  ഇന്ത്യ vs ന്യൂസിലന്‍ഡ്  സഞ്‌ജുവിനെ പുറത്തിരുത്തിയതില്‍ ഹാര്‍ദിക് പാണ്ഡ്യ
'ഇതെന്‍റെ ടീമാണ്, ഞാനും കോച്ചും ചേര്‍ന്ന് തെരഞ്ഞെടുക്കും'; സഞ്‌ജുവിനെ തഴഞ്ഞതിലുള്ള വിമര്‍ശനങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ

വെല്ലിങ്‌ടണ്‍: ന്യൂസിലൻഡിനെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള പ്ലെയിങ് ഇലവനിൽ മലയാളി ബാറ്റര്‍ സഞ്ജു സാംസണിനെയും പേസര്‍ ഉമ്രാൻ മാലിക്കിനെയും ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. "പുറത്തു നിന്ന് ആളുകൾ പറയുന്നത്, ഈ ലെവലിൽ കാര്യമാക്കേണ്ടതില്ല. ഇത് എന്‍റെ ടീമാണ്, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന ടീമിനെ ഞാനും കോച്ചും തെരഞ്ഞെടുക്കും. ഇനിയും ഒരുപാട് സമയമുണ്ട്, എല്ലാവർക്കും അവസരം ലഭിക്കും. ഒരാള്‍ക്ക് അവസരം ലഭിക്കുമ്പോൾ, അത് കൂടുതല്‍ സമയത്തേക്കുള്ളതായിരിക്കും" മൂന്നാം ടി20യ്‌ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഹാർദിക് പറഞ്ഞു.

"ദൈർഘ്യമേറിയ പരമ്പരയായിരുന്നെങ്കിൽ, കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, വ്യക്തമായും അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഒരു ചെറിയ പരമ്പരയാകുമ്പോൾ അങ്ങനെയാവണമെന്നില്ല. ഇടയ്‌ക്കിടെ അഭിപ്രായം മാറ്റുന്ന ഒരാളല്ല ഞാന്‍. ഭാവിയിലും അതങ്ങനെ തന്നെയാവും." ഹാര്‍ദിക് പറഞ്ഞു.

രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മഴ കളിച്ച മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്.

മൂന്നാം മത്സരവും മഴ തടസപ്പെടുത്തിയതോടെ സമനിലയിലായി. മൂന്നാം ടി20 നടന്ന നേപിയറിലെ റണ്ണൊഴുകുന്ന പിച്ചില്‍ സഞ്‌ജുവിനെ ഇറക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

അത് പ്രയാസം തന്നെ: സ്ഥിരമായി അവസരം ലഭിക്കാതിരിക്കുന്നത് ഒരു കളിക്കാരന് പ്രയാസമാണെന്ന് ഹാർദിക് സമ്മതിച്ചു. "ഒരാള്‍ പുറത്തിരിക്കുകയാണെങ്കില്‍, ഉദാഹരണത്തിന് സഞ്ജു സാംസൺ, അവനെ കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് ഞങ്ങള്‍ക്കായില്ല.

എപ്പോഴും ബെഞ്ചിലിരിക്കേണ്ടിവരുന്ന ഒരാളുടെ വികാരങ്ങൾ മനസിലാക്കാം. ആര് എന്തൊക്കെ പറഞ്ഞാലും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, അത് എറെ പ്രയാസകമാരണ്. നിങ്ങൾ ഇന്ത്യൻ ടീമിലുണ്ട്, എന്നാൽ നിങ്ങൾക്ക് ഇലവനിൽ അവസരം ലഭിക്കുന്നില്ലെന്നത് ബുദ്ധിമുട്ടേറിയാതാണ്.

കളിക്കാർക്ക് വിഷമം തോന്നിയാൽ എന്നോട് വന്ന് സംസാരിക്കാം, അല്ലെങ്കിൽ കോച്ചിനോടും സംസാരിക്കാം. ക്യാപ്റ്റനായി ഞാൻ തുടരുകയാണെങ്കിൽ, അത് പ്രശ്‌നമാകില്ലെന്നാണ് കരുതുന്നത്. എന്തുകൊണ്ടെന്നാൽ എല്ലാവരും ഒരുമിച്ചാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കും" ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയ സഞ്‌ജുവിന് ടീമില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. കളിച്ച ആറ് ടി20 മത്സരങ്ങളിൽ നിന്ന് 44.75 ശരാശരിയിലും 158.40 സ്‌ട്രൈക്ക് റേറ്റിലും 179 റൺസാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.

എന്നാല്‍ ഏഷ്യകപ്പിലും തുടര്‍ന്ന് നടന്ന ടി20 ലോകകപ്പിലും സഞ്‌ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും താരം തഴയപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു.

Also read: IND vs NZ: 'പന്തിന്‍റെയല്ല, സഞ്‌ജുവിന്‍റെ കളി കാണണം'; ബിസിസിഐ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ

വെല്ലിങ്‌ടണ്‍: ന്യൂസിലൻഡിനെതിരായ ടി20 മത്സരങ്ങള്‍ക്കുള്ള പ്ലെയിങ് ഇലവനിൽ മലയാളി ബാറ്റര്‍ സഞ്ജു സാംസണിനെയും പേസര്‍ ഉമ്രാൻ മാലിക്കിനെയും ഉള്‍പ്പെടുത്താതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. "പുറത്തു നിന്ന് ആളുകൾ പറയുന്നത്, ഈ ലെവലിൽ കാര്യമാക്കേണ്ടതില്ല. ഇത് എന്‍റെ ടീമാണ്, ഞങ്ങൾക്ക് ശരിയെന്ന് തോന്നുന്ന ടീമിനെ ഞാനും കോച്ചും തെരഞ്ഞെടുക്കും. ഇനിയും ഒരുപാട് സമയമുണ്ട്, എല്ലാവർക്കും അവസരം ലഭിക്കും. ഒരാള്‍ക്ക് അവസരം ലഭിക്കുമ്പോൾ, അത് കൂടുതല്‍ സമയത്തേക്കുള്ളതായിരിക്കും" മൂന്നാം ടി20യ്‌ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഹാർദിക് പറഞ്ഞു.

"ദൈർഘ്യമേറിയ പരമ്പരയായിരുന്നെങ്കിൽ, കൂടുതൽ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, വ്യക്തമായും അവസരങ്ങൾ ലഭിക്കുമായിരുന്നു. എന്നാൽ ഇത് ഒരു ചെറിയ പരമ്പരയാകുമ്പോൾ അങ്ങനെയാവണമെന്നില്ല. ഇടയ്‌ക്കിടെ അഭിപ്രായം മാറ്റുന്ന ഒരാളല്ല ഞാന്‍. ഭാവിയിലും അതങ്ങനെ തന്നെയാവും." ഹാര്‍ദിക് പറഞ്ഞു.

രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മഴ കളിച്ച മൂന്ന് മത്സര പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. ആദ്യ ടി20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിലെ വിജയമാണ് ഇന്ത്യയ്‌ക്ക് തുണയായത്.

മൂന്നാം മത്സരവും മഴ തടസപ്പെടുത്തിയതോടെ സമനിലയിലായി. മൂന്നാം ടി20 നടന്ന നേപിയറിലെ റണ്ണൊഴുകുന്ന പിച്ചില്‍ സഞ്‌ജുവിനെ ഇറക്കാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

അത് പ്രയാസം തന്നെ: സ്ഥിരമായി അവസരം ലഭിക്കാതിരിക്കുന്നത് ഒരു കളിക്കാരന് പ്രയാസമാണെന്ന് ഹാർദിക് സമ്മതിച്ചു. "ഒരാള്‍ പുറത്തിരിക്കുകയാണെങ്കില്‍, ഉദാഹരണത്തിന് സഞ്ജു സാംസൺ, അവനെ കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് ഞങ്ങള്‍ക്കായില്ല.

എപ്പോഴും ബെഞ്ചിലിരിക്കേണ്ടിവരുന്ന ഒരാളുടെ വികാരങ്ങൾ മനസിലാക്കാം. ആര് എന്തൊക്കെ പറഞ്ഞാലും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ, അത് എറെ പ്രയാസകമാരണ്. നിങ്ങൾ ഇന്ത്യൻ ടീമിലുണ്ട്, എന്നാൽ നിങ്ങൾക്ക് ഇലവനിൽ അവസരം ലഭിക്കുന്നില്ലെന്നത് ബുദ്ധിമുട്ടേറിയാതാണ്.

കളിക്കാർക്ക് വിഷമം തോന്നിയാൽ എന്നോട് വന്ന് സംസാരിക്കാം, അല്ലെങ്കിൽ കോച്ചിനോടും സംസാരിക്കാം. ക്യാപ്റ്റനായി ഞാൻ തുടരുകയാണെങ്കിൽ, അത് പ്രശ്‌നമാകില്ലെന്നാണ് കരുതുന്നത്. എന്തുകൊണ്ടെന്നാൽ എല്ലാവരും ഒരുമിച്ചാണെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കും" ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയ സഞ്‌ജുവിന് ടീമില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. കളിച്ച ആറ് ടി20 മത്സരങ്ങളിൽ നിന്ന് 44.75 ശരാശരിയിലും 158.40 സ്‌ട്രൈക്ക് റേറ്റിലും 179 റൺസാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.

എന്നാല്‍ ഏഷ്യകപ്പിലും തുടര്‍ന്ന് നടന്ന ടി20 ലോകകപ്പിലും സഞ്‌ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും താരം തഴയപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു.

Also read: IND vs NZ: 'പന്തിന്‍റെയല്ല, സഞ്‌ജുവിന്‍റെ കളി കാണണം'; ബിസിസിഐ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.