ETV Bharat / sports

'അവന്‍ എന്‍റെ ഹൃദയം തൊട്ടവന്‍' ; വിരാട് കോലിയുടെ ചരിത്രനേട്ടത്തില്‍ പ്രശംസ കൊണ്ട് മൂടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

author img

By ETV Bharat Kerala Team

Published : Nov 15, 2023, 9:33 PM IST

Virat Kohli ODI Centuries Record: 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയത്

Sachin Tendulkar Appreciates Virat Kohli  Sachin Tendulkar About Virat Kohli On New Record  Virat Kohli ODI Centuries Record  Sachin Tendulkar Records In Cricket  Virat Kohli Records In Cricket  ചരിത്രനേട്ടത്തില്‍ വിരാട് കോഹ്‌ലി  വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സച്ചിന്‍  വിരാട് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം  വിരാട് കോഹ്‌ലിയുടെ ക്രിക്കറ്റ് റെക്കോഡുകള്‍  സച്ചിന്‍റെ ക്രിക്കറ്റ് റെക്കോഡുകള്‍
Sachin Tendulkar Appreciates Virat Kohli On ODI Centuries Record

മുംബൈ : വാങ്കഡെയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും ലോകമൊട്ടാകെയുള്ള കായികപ്രേമികളെയും സാക്ഷിയാക്കി ഇന്ത്യന്‍ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ അതിന് നേര്‍സാക്ഷിയായിരുന്നു ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍റേതായുള്ള 49 ഏകദിന സെഞ്ചുറികളെ മറികടന്നായിരുന്നു ന്യൂസിലാന്‍ഡിനെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ കോലി ചരിത്രം കുറിച്ചത്. തന്‍റെ നേട്ടം പിന്നിടുകയും ചരിത്രനേട്ടം കൈവരിക്കുകയും ചെയ്‌ത കോലിയെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസകൊണ്ട് മൂടുന്നതാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.

ഹൃദയം തൊട്ടവന്‍ വിരാട് : ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ വച്ച് ആദ്യമായി അവനെ കാണുമ്പോള്‍, സഹതാരങ്ങള്‍ അവനോട് എന്‍റെ കാലുതൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. പക്ഷേ വൈകാതെ തന്‍റെ പാഷനും കഴിവും കൊണ്ട് അവന്‍ എന്‍റെ ഹൃദയം തൊട്ടു. ആ ചെറിയ പയ്യന്‍ വളര്‍ന്ന് വിരാട് എന്ന താരമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ മനസുതുറന്നു.

  • The first time I met you in the Indian dressing room, you were pranked by other teammates into touching my feet. I couldn’t stop laughing that day. But soon, you touched my heart with your passion and skill. I am so happy that that young boy has grown into a ‘Virat’ player.

    I… pic.twitter.com/KcdoPwgzkX

    — Sachin Tendulkar (@sachin_rt) November 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരു ഇന്ത്യക്കാരന്‍ എന്‍റെ റെക്കോഡ് തകര്‍ത്തതില്‍ എനിക്ക് സന്തോഷിക്കാനാവില്ല, എന്നാല്‍ ലോകകപ്പിന്‍റെ സെമി ഫൈനല്‍ പോലെയുള്ള ഒരു വലിയ വേദിയില്‍, അതും എന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ അത് നേടി എന്നത് അവിസ്‌മരണീയം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 'ദൈവത്തിന്' മുകളില്‍ വിരാട് കോലി ; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചരിത്രം

ചരിത്രം പിറന്നതിവിടെ : സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നക്കം കടന്നതോടെയാണ് കിങ്‌ കോലി ചരിത്രം തീര്‍ത്തത്. 60 പന്തില്‍ 50 ലേക്ക് എത്തിയ കോലി ആകെ 106 പന്തുകളിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ആകെ 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയതെന്നതും ശ്രദ്ധേയമാണ്.

Also Read: 'ഒരിക്കലും വ്യക്തിഗത നേട്ടത്തെക്കുറിച്ച് അയാള്‍ ശ്രദ്ധാലുവായിരുന്നില്ല'; രോഹിത്തിനെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍

അതേസമയം തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. 31 ഏകദിന സെഞ്ചുറികളാണ് നിലവില്‍ രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (30), ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യ (28) എന്നിവരാണ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

മുംബൈ : വാങ്കഡെയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും ലോകമൊട്ടാകെയുള്ള കായികപ്രേമികളെയും സാക്ഷിയാക്കി ഇന്ത്യന്‍ സ്‌റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ അതിന് നേര്‍സാക്ഷിയായിരുന്നു ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍റേതായുള്ള 49 ഏകദിന സെഞ്ചുറികളെ മറികടന്നായിരുന്നു ന്യൂസിലാന്‍ഡിനെതിരെയുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ കോലി ചരിത്രം കുറിച്ചത്. തന്‍റെ നേട്ടം പിന്നിടുകയും ചരിത്രനേട്ടം കൈവരിക്കുകയും ചെയ്‌ത കോലിയെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസകൊണ്ട് മൂടുന്നതാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.

ഹൃദയം തൊട്ടവന്‍ വിരാട് : ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ വച്ച് ആദ്യമായി അവനെ കാണുമ്പോള്‍, സഹതാരങ്ങള്‍ അവനോട് എന്‍റെ കാലുതൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് എനിക്ക് ചിരി അടക്കാനായില്ല. പക്ഷേ വൈകാതെ തന്‍റെ പാഷനും കഴിവും കൊണ്ട് അവന്‍ എന്‍റെ ഹൃദയം തൊട്ടു. ആ ചെറിയ പയ്യന്‍ വളര്‍ന്ന് വിരാട് എന്ന താരമായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സച്ചിന്‍ മനസുതുറന്നു.

  • The first time I met you in the Indian dressing room, you were pranked by other teammates into touching my feet. I couldn’t stop laughing that day. But soon, you touched my heart with your passion and skill. I am so happy that that young boy has grown into a ‘Virat’ player.

    I… pic.twitter.com/KcdoPwgzkX

    — Sachin Tendulkar (@sachin_rt) November 15, 2023 " class="align-text-top noRightClick twitterSection" data=" ">

ഒരു ഇന്ത്യക്കാരന്‍ എന്‍റെ റെക്കോഡ് തകര്‍ത്തതില്‍ എനിക്ക് സന്തോഷിക്കാനാവില്ല, എന്നാല്‍ ലോകകപ്പിന്‍റെ സെമി ഫൈനല്‍ പോലെയുള്ള ഒരു വലിയ വേദിയില്‍, അതും എന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ അത് നേടി എന്നത് അവിസ്‌മരണീയം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 'ദൈവത്തിന്' മുകളില്‍ വിരാട് കോലി ; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചരിത്രം

ചരിത്രം പിറന്നതിവിടെ : സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നക്കം കടന്നതോടെയാണ് കിങ്‌ കോലി ചരിത്രം തീര്‍ത്തത്. 60 പന്തില്‍ 50 ലേക്ക് എത്തിയ കോലി ആകെ 106 പന്തുകളിലാണ് സെഞ്ചുറിയിലേക്ക് എത്തിയത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കോലിക്ക് കഴിഞ്ഞിരുന്നു. ആകെ 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയതെന്നതും ശ്രദ്ധേയമാണ്.

Also Read: 'ഒരിക്കലും വ്യക്തിഗത നേട്ടത്തെക്കുറിച്ച് അയാള്‍ ശ്രദ്ധാലുവായിരുന്നില്ല'; രോഹിത്തിനെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍

അതേസമയം തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. 31 ഏകദിന സെഞ്ചുറികളാണ് നിലവില്‍ രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (30), ശ്രീലങ്കയുടെ മുന്‍ താരം സനത് ജയസൂര്യ (28) എന്നിവരാണ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.