ഹരാരെ : മരിച്ചെന്ന കിംവദന്തികള്‍ തള്ളി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (Heath Streak On Rumours of His Death). താന്‍ ജീവനോടെയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതായും 49-കാരനായ ഹീത്ത് സ്ട്രീക്ക് (Heath Streak) പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമമാണ് ഹീത്ത് സ്ട്രീക്കിന്‍റെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്.
"പൂര്‍ണമായും അത് വെറും നുണയും കിംവദന്തികളുമാണ്. ഞാന്‍ ജീവനോടെ സുഖമായി ഇരിക്കുന്നു (Heath Streak Health updates). ഇക്കാലത്തും ആരെങ്കിലും പടച്ചുവിടുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഇങ്ങനെ പ്രചരിക്കുന്നത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ മാപ്പ് പറയണമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വാര്‍ത്ത എന്നെ ശരിക്കും വേദനിപ്പിച്ചു"- ഹീത്ത് സ്ട്രീക്ക് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് വാര്‍ത്ത പ്രചരിച്ചത്. പിന്നാലെ സിംബാബ്‌വെ ടീമില്‍ ഹീത്ത് സ്ട്രീക്കിന്‍റെ സഹതാരമായിരുന്ന ഹെന്‍റി ഒലോങ്ക (Henry Olonga) അടക്കം നിരവധി പ്രമുഖര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് തന്‍റെ പഴയ ട്വീറ്റ് പിന്‍വലിച്ച ഹെന്‍റി ഒലോങ്ക ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന് അറിയിച്ചിരുന്നു (Henry Olonga confirms Heath Streak is alive).
ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടെന്ന് തനിക്ക് സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയ ഒലോങ്ക താരവുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും ട്വിറ്ററില്‍ പങ്കുവച്ചിരുന്നു."ഹീത്ത് സ്ട്രീക്കിന്‍റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തിപരമാണെന്ന് സ്ഥിരീകരിക്കാൻ എനിക്ക് കഴിയും. ജീവനോടെയുണ്ടെന്ന് അദ്ദേഹത്തില്‍ നിന്ന് തന്നെയാണ് ഞാന്‍ കേട്ടത്. തേർഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചു. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്" - എന്നായിരുന്നു ഹെന്‍റി ഒലോങ്ക ട്വിറ്ററിലൂടെ അറിയിച്ചത്.
ALSO READ: Henry Olonga confirms Heath Streak is alive ഹീത്ത് സ്‌ട്രീക്ക് മരിച്ചിട്ടില്ലെന്ന് ഹെന്‍റി ഒലോങ്ക