ETV Bharat / sports

അണ്ടർ 19 ലോകകപ്പ്; ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യ

author img

By

Published : Jan 21, 2020, 5:35 PM IST

Updated : Jan 21, 2020, 7:44 PM IST

ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. 271 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്

U-19 World Cup  Team India  Japan  Bloemfontein  അണ്ടർ 19 ലോകകപ്പ്  ജപ്പാന്‍ ഇന്ത്യാ മത്സരം
അണ്ടർ 19 ലോകകപ്പ്; ജപ്പാനെ പൊളിച്ചടുക്കി ഇന്ത്യ

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പിൽ ദുര്‍ബലരായ ജപ്പാനെ തറപറ്റിച്ച് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്‌ത ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇന്ത്യ നേടിയ 42 റൺസിൽ 34 റൺസും ബൗണ്ടറിയിലൂടെയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 18 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 29 റണ്‍സും കുമാർ കുശാഗ്ര 11 പന്തിൽ രണ്ട് ഫോറുകൾ സഹിതം 13 റൺസും നേടി പുറത്താകാതെ നിന്നു. 271 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് തോൽപ്പിച്ചിരുന്നു. ഈ മാസം 24ന് ന്യൂസിലന്‍റുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

പ്രതീക്ഷിച്ചതുപോലെ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 22.5 ഓവറിൽ 41 റൺസിന് ഓള്‍ ഔട്ടായി. അഞ്ച് ജപ്പാൻ താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇന്ത്യൻ ബോളർമാർ എക്സ്ട്രായിനത്തിൽ വഴങ്ങിയ 19 റൺസ് ജപ്പാൻ സ്കോർബോർഡിലെ ടോപ് സ്കോററായി. ബൗണ്ടറിയിനത്തില്‍ രണ്ട് ഫോറുകള്‍ നേടാന്‍ മാത്രമേ ജപ്പാനായുള്ളു. 17 പന്തിൽ ഏഴു റൺസെടുത്ത ഓപ്പണർ ഷു നൊഗൂച്ചിയാണ് ജപ്പാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.

എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് ജപ്പാനെ എറിഞ്ഞിടുന്നതില്‍ മുന്നില്‍ നിന്നത്. ബിഷ്ണോയിയാണ് കളിയിലെ താരം. എട്ടില്‍ മൂന്ന് ഓവറുകള്‍ മെയ്‌ഡനായിരുന്നു. കാർത്തിക് ത്യാഗി ആറ് ഓവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും 4.5 ഓവറിൽ 11 റൺസ് വഴങ്ങിയ ആകാശ് സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി. എട്ട് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വിദ്യാധർ പാട്ടീലും ചേര്‍ന്നപ്പോള്‍ ജപ്പാന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അണ്ടർ 19 ലോകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ജപ്പാൻ നേടിയ 41 റൺസ്.

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പിൽ ദുര്‍ബലരായ ജപ്പാനെ തറപറ്റിച്ച് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്‌ത ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇന്ത്യ നേടിയ 42 റൺസിൽ 34 റൺസും ബൗണ്ടറിയിലൂടെയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 18 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 29 റണ്‍സും കുമാർ കുശാഗ്ര 11 പന്തിൽ രണ്ട് ഫോറുകൾ സഹിതം 13 റൺസും നേടി പുറത്താകാതെ നിന്നു. 271 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് തോൽപ്പിച്ചിരുന്നു. ഈ മാസം 24ന് ന്യൂസിലന്‍റുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

പ്രതീക്ഷിച്ചതുപോലെ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 22.5 ഓവറിൽ 41 റൺസിന് ഓള്‍ ഔട്ടായി. അഞ്ച് ജപ്പാൻ താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇന്ത്യൻ ബോളർമാർ എക്സ്ട്രായിനത്തിൽ വഴങ്ങിയ 19 റൺസ് ജപ്പാൻ സ്കോർബോർഡിലെ ടോപ് സ്കോററായി. ബൗണ്ടറിയിനത്തില്‍ രണ്ട് ഫോറുകള്‍ നേടാന്‍ മാത്രമേ ജപ്പാനായുള്ളു. 17 പന്തിൽ ഏഴു റൺസെടുത്ത ഓപ്പണർ ഷു നൊഗൂച്ചിയാണ് ജപ്പാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.

എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് ജപ്പാനെ എറിഞ്ഞിടുന്നതില്‍ മുന്നില്‍ നിന്നത്. ബിഷ്ണോയിയാണ് കളിയിലെ താരം. എട്ടില്‍ മൂന്ന് ഓവറുകള്‍ മെയ്‌ഡനായിരുന്നു. കാർത്തിക് ത്യാഗി ആറ് ഓവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും 4.5 ഓവറിൽ 11 റൺസ് വഴങ്ങിയ ആകാശ് സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി. എട്ട് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വിദ്യാധർ പാട്ടീലും ചേര്‍ന്നപ്പോള്‍ ജപ്പാന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അണ്ടർ 19 ലോകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ജപ്പാൻ നേടിയ 41 റൺസ്.

Intro:Body:



U-19 World Cup, Team India, Japan, Bloemfontein

Bloemfontein: Indian colts on Tuesday displayed an outstanding bowling performance to dismiss Japan for 41 and chase it down without losing a wicket in the ongoing U-19 Cricket World Cup.

India openers Kumar Kushagra and Yashasvi Jaiswal chased down the target in just five overs.

Japan's total is the joint second-lowest ever recorded in the history of the tournament.

Five batsmen of Japan were bundled out for a duck as Ravi Bishnoi and Kartik Tyagi shined with the ball and picked up four and three wickets respectively.

Japan failed to cause any trouble the boys in Blue as the side was restricted to 19/6 in the tenth over.

Indian bowlers did not waste time and bundled out Japan inside 23 overs.

Canada and Bangladesh are the other two sides who have been dismissed for 41 runs in the past in the U-19 CWC.

The lowest total belongs to Scotland as the side was dismissed for 22 against Australia in 2004.

Ravi Bishnoi was named Man of the Match for his heroics in bowling. After the match, he said, "I am really happy, it is my first Man of the Match award for my country and I am very excited. Planning was pretty clear and I executed well. I will continue with this performance in the upcoming matches too."

India, who are the defending champions, had defeated Sri Lanka by 90 runs in their first match of the tournament.


Conclusion:
Last Updated : Jan 21, 2020, 7:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.