ETV Bharat / sports

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു; പാകിസ്ഥാനെതിരായ പരമ്പര സംശയ നിഴലില്‍

author img

By

Published : Aug 22, 2021, 5:28 PM IST

സെപ്റ്റംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കയില്‍ നിശ്ചയിച്ചിരിക്കുന്നത്.

Afghanistan  Pakistan  അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം  അഫ്ഗാനിസ്ഥാന്‍  പാക്കിസ്ഥാന്‍  താലിബാന്‍
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു; പാക്കിസ്ഥാനെതിരായ പരമ്പര സംശയ നിഴലില്‍

കാബൂള്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു. രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാന്തികള്‍ക്കിടെയാണ് സംഘം കാബൂളില്‍ പരിശീലനം ആരംഭിച്ചത്.

താലിബാന്‍ ഭരണകൂടം രാജ്യത്ത് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനഃരാരംഭിച്ചാല്‍ ടീം പരമ്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി വ്യക്തമാക്കി.

സെപ്റ്റംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കയില്‍ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്കായി അഫ്ഗാന്‍ ടീം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ വ്യോമ ഗതാഗതം താറുമാറായതോടെ പരമ്പര സംശയത്തിന്‍റെ നിഴലിലാണ്.

നേരത്തെ യുഎഇയില്‍ നടത്താനിരുന്ന പരമ്പര ഐപിഎല്ലിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. അതേസമയം പ്രധാന താരങ്ങളായ സ്പിന്നര്‍ റഷീദ് ഖാനും ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയും ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലാണ് നിലവിലുള്ളത്.

also read:'ഇത് വെറും തുടക്കം'; പ്രിയ മോഹനെ അഭിനന്ദിച്ച് ഹിമ ദാസ്

നേരത്തെ 1990കളില്‍ താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചപ്പോള്‍ കായികരംഗത്തെ കർശനമായി നിയന്ത്രിച്ചിരുന്നു. കായിക മത്സരങ്ങള്‍ മതപരമായ കടമകളില്‍ നിന്നുമുള്ള വ്യതിചലനമായാണ് താലിബാന്‍ കണക്കാക്കിയിരുന്നത്. വനിതകള്‍ കായിക മത്സരങ്ങളുടെ ഭാഗമാവുന്നതിനെതാലിബാന്‍ കര്‍ശനമായി വിലക്കിയിരുന്നു.

കാബൂള്‍: പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനഃരാരംഭിച്ചു. രാജ്യത്ത് താലിബാന്‍ ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാന്തികള്‍ക്കിടെയാണ് സംഘം കാബൂളില്‍ പരിശീലനം ആരംഭിച്ചത്.

താലിബാന്‍ ഭരണകൂടം രാജ്യത്ത് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനഃരാരംഭിച്ചാല്‍ ടീം പരമ്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി വ്യക്തമാക്കി.

സെപ്റ്റംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്കയില്‍ നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്കായി അഫ്ഗാന്‍ ടീം തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ വ്യോമ ഗതാഗതം താറുമാറായതോടെ പരമ്പര സംശയത്തിന്‍റെ നിഴലിലാണ്.

നേരത്തെ യുഎഇയില്‍ നടത്താനിരുന്ന പരമ്പര ഐപിഎല്ലിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിന്‍റെ ഭാഗമായാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്. അതേസമയം പ്രധാന താരങ്ങളായ സ്പിന്നര്‍ റഷീദ് ഖാനും ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയും ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലാണ് നിലവിലുള്ളത്.

also read:'ഇത് വെറും തുടക്കം'; പ്രിയ മോഹനെ അഭിനന്ദിച്ച് ഹിമ ദാസ്

നേരത്തെ 1990കളില്‍ താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചപ്പോള്‍ കായികരംഗത്തെ കർശനമായി നിയന്ത്രിച്ചിരുന്നു. കായിക മത്സരങ്ങള്‍ മതപരമായ കടമകളില്‍ നിന്നുമുള്ള വ്യതിചലനമായാണ് താലിബാന്‍ കണക്കാക്കിയിരുന്നത്. വനിതകള്‍ കായിക മത്സരങ്ങളുടെ ഭാഗമാവുന്നതിനെതാലിബാന്‍ കര്‍ശനമായി വിലക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.