ETV Bharat / sports

Emerging Teams Asia Cup | തട്ടിമുട്ടി 200 കടന്ന് പാകിസ്ഥാൻ; രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ക്ക് അഞ്ച് വിക്കറ്റ്

author img

By

Published : Jul 19, 2023, 6:11 PM IST

എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പില്‍ ഇന്ത്യ എയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ എ 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഓട്ട്.

ACC Emerging Teams Asia Cup 2023  Pakistan A vs India A  Emerging Teams Asia Cup  Rajvardhan Hangargekar  ഇന്ത്യ എ  ഇന്ത്യ എ vs പാകിസ്ഥാന്‍ എ  രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍  എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പ്  ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍
രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ എയ്‌ക്ക് എതിരെ ഇന്ത്യ എയ്‌ക്ക് 206 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ എ ടീം 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഓട്ട് ആവുകയായിരുന്നു. വാലറ്റക്കാര്‍ നേടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ ഇരുന്നൂറ് കടത്തിയത്.

ഇന്ത്യയ്‌ക്കായി രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ (Rajvardhan Hangargekar) അഞ്ച് വിക്കറ്റും മാനവ് സുതര്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. 36 പന്തുകളില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

പാകിസ്ഥാന് ലഭിച്ചത് മോശം തുടക്കമായിരുന്നു. നാലാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. സയീം അയൂബ് (11 പന്തുകളില്‍ 0), ഒമെർ യൂസഫ് (4 പന്തുകളില്‍ 0) എന്നിവരെ പുറത്താക്കി രാജ്‍വർധന്‍ ഹംഗർഗേക്കറാണ് അയല്‍ക്കാര്‍ക്ക് ഇരട്ട പ്രഹരം നല്‍കിയത്. തുടര്‍ന്ന് ഒന്നിച്ച സഹീബ്‍സാദ ഫർഹാനും ഹസീബുള്ള ഖാനും കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ ശ്രമം നടത്തി.

36 പന്തില്‍ 35 റണ്‍സെടുത്ത സഹീബ്‍സദാ ഫർഹാനെ മടക്കിയ റിയാന്‍ പരാഗാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ കമ്രാന്‍ ഖുലാന് (31 പന്തില്‍ 15) പിടിച്ച് നില്‍ക്കാനായില്ല. വൈകാതെ ഹസീബുള്ള ഖാനും ( 55 പന്തില്‍ 27 ), ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസും (13 പന്തില്‍ 15) മടങ്ങിയതോടെ പാകിസ്ഥാന്‍ 26.5 ഓവറില്‍ 95 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നു.

പിന്നീടെത്തിയ ഖാസിം അക്രം, മുബഷിർ ഖാന്‍ (38 പന്തില്‍ 28), മെഹ്റാന്‍ മുംതാസ് (26 പന്തില്‍ 25*) എന്നിവരുടെ പോരാട്ടമാണ് പാക് ടീമിന് കാത്തത്. ഏഴാം വിക്കറ്റില്‍ 53 റണ്‍സാണ് ഖാസിം അക്രമും മുബഷിർ ഖാനും പാക് ടോട്ടലില്‍ ചേര്‍ത്ത്. മുബഷിർ മടങ്ങിയതിന് ശേഷമെത്തിയ മെഹ്റാനൊപ്പം 43 റണ്‍സും താരം കണ്ടെത്തി. മുഹമ്മദ് വസീം ജൂനിയർ (7 പന്തില്‍ 8) ഷാനവാസ് ദഹാനി (4 പന്തില്‍ 4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ALSO READ: BANW vs INDW | കണക്ക് പറഞ്ഞ് കടം വീട്ടി ഇന്ത്യന്‍ വനിതകള്‍, ബംഗ്ലാദേശിനെതിരെ ഓള്‍ റൗണ്ട് മികവുമായി ജമീമ റോഡ്രിഗസ്


ഇന്ത്യ എ (പ്ലേയിങ്‌ ഇലവന്‍): സായ് സുദർശന്‍, അഭിഷേക് ശർമ, നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ദു, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പർ), മാനവ് സുതര്‍, ഹർഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‍വർധന്‍ ഹംഗർഗേക്കർ.

പാകിസ്ഥാന്‍ എ (പ്ലേയിങ്‌ ഇലവന്‍): സയീം അയൂബ്, ഹസീബുള്ള ഖാന്‍, മുഹമ്മദ് ഹാരിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), കമ്രാന്‍ ഗുലാം, സഹീബ്‍സാദാ ഫർഹാന്‍, ഒമെർ യൂസഫ്, ഖാസിം അക്രം, മുബഷിർ ഖാന്‍, മെഹ്‍റാന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയർ, ഷാനവാസ് ദഹാനി.

കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) എമേര്‍ജിങ്‌ ടീംസ് ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ എയ്‌ക്ക് എതിരെ ഇന്ത്യ എയ്‌ക്ക് 206 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ എ ടീം 48 ഓവറില്‍ 205 റണ്‍സിന് ഓള്‍ ഓട്ട് ആവുകയായിരുന്നു. വാലറ്റക്കാര്‍ നേടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ ഇരുന്നൂറ് കടത്തിയത്.

ഇന്ത്യയ്‌ക്കായി രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ (Rajvardhan Hangargekar) അഞ്ച് വിക്കറ്റും മാനവ് സുതര്‍ മൂന്ന് വിക്കറ്റും വീഴ്‌ത്തി. 36 പന്തുകളില്‍ 48 റണ്‍സ് നേടിയ ഖാസിം അക്രമാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

പാകിസ്ഥാന് ലഭിച്ചത് മോശം തുടക്കമായിരുന്നു. നാലാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. സയീം അയൂബ് (11 പന്തുകളില്‍ 0), ഒമെർ യൂസഫ് (4 പന്തുകളില്‍ 0) എന്നിവരെ പുറത്താക്കി രാജ്‍വർധന്‍ ഹംഗർഗേക്കറാണ് അയല്‍ക്കാര്‍ക്ക് ഇരട്ട പ്രഹരം നല്‍കിയത്. തുടര്‍ന്ന് ഒന്നിച്ച സഹീബ്‍സാദ ഫർഹാനും ഹസീബുള്ള ഖാനും കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ ശ്രമം നടത്തി.

36 പന്തില്‍ 35 റണ്‍സെടുത്ത സഹീബ്‍സദാ ഫർഹാനെ മടക്കിയ റിയാന്‍ പരാഗാണ് ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്നെത്തിയ കമ്രാന്‍ ഖുലാന് (31 പന്തില്‍ 15) പിടിച്ച് നില്‍ക്കാനായില്ല. വൈകാതെ ഹസീബുള്ള ഖാനും ( 55 പന്തില്‍ 27 ), ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസും (13 പന്തില്‍ 15) മടങ്ങിയതോടെ പാകിസ്ഥാന്‍ 26.5 ഓവറില്‍ 95 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നു.

പിന്നീടെത്തിയ ഖാസിം അക്രം, മുബഷിർ ഖാന്‍ (38 പന്തില്‍ 28), മെഹ്റാന്‍ മുംതാസ് (26 പന്തില്‍ 25*) എന്നിവരുടെ പോരാട്ടമാണ് പാക് ടീമിന് കാത്തത്. ഏഴാം വിക്കറ്റില്‍ 53 റണ്‍സാണ് ഖാസിം അക്രമും മുബഷിർ ഖാനും പാക് ടോട്ടലില്‍ ചേര്‍ത്ത്. മുബഷിർ മടങ്ങിയതിന് ശേഷമെത്തിയ മെഹ്റാനൊപ്പം 43 റണ്‍സും താരം കണ്ടെത്തി. മുഹമ്മദ് വസീം ജൂനിയർ (7 പന്തില്‍ 8) ഷാനവാസ് ദഹാനി (4 പന്തില്‍ 4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ALSO READ: BANW vs INDW | കണക്ക് പറഞ്ഞ് കടം വീട്ടി ഇന്ത്യന്‍ വനിതകള്‍, ബംഗ്ലാദേശിനെതിരെ ഓള്‍ റൗണ്ട് മികവുമായി ജമീമ റോഡ്രിഗസ്


ഇന്ത്യ എ (പ്ലേയിങ്‌ ഇലവന്‍): സായ് സുദർശന്‍, അഭിഷേക് ശർമ, നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സിന്ദു, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പർ), മാനവ് സുതര്‍, ഹർഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‍വർധന്‍ ഹംഗർഗേക്കർ.

പാകിസ്ഥാന്‍ എ (പ്ലേയിങ്‌ ഇലവന്‍): സയീം അയൂബ്, ഹസീബുള്ള ഖാന്‍, മുഹമ്മദ് ഹാരിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), കമ്രാന്‍ ഗുലാം, സഹീബ്‍സാദാ ഫർഹാന്‍, ഒമെർ യൂസഫ്, ഖാസിം അക്രം, മുബഷിർ ഖാന്‍, മെഹ്‍റാന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയർ, ഷാനവാസ് ദഹാനി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.