ETV Bharat / sitara

മായാനദി നിര്‍മിച്ചത് സ്വന്തം പണം മുടക്കി; സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ നിർമാതാവ്

author img

By

Published : Jul 22, 2020, 10:43 AM IST

സ്വർണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന് മായാനദിയുമായി ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് മായാനദിയുടെ നിർമാതാവ് സന്തോഷ് ടി. കുരുവിള പ്രതികരിച്ചത്

സ്വർണക്കള്ളക്കടത്ത്  മായാനദി സ്വർണക്കടത്ത്  നിർമാതാവ് സന്തോഷ് ടി. കുരുവിള  ഫൈസല്‍ ഫരീദ് മായാനദി  ആഷിക് അബു  Santosh T Kuruvilla  gold smuggling case  Mayanadi film  faisal fareed  producer of mayanadi
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ നിർമാതാവ്

സ്വർണക്കള്ളക്കടത്ത് കേസും മായാനദി ചിത്രവും ബന്ധിപ്പിച്ച് നടന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്‍റെ നിർമാതാവ് സന്തോഷ് ടി. കുരുവിള. മായാനദിയുടെ നിർമാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചിരിക്കുന്നതായും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ ഉണ്ടാക്കരുതെന്നും നിർമാതാവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. തന്‍റെ പണം ഉപയോഗിച്ചാണ് മായാനദി നിർമിച്ചത്. സിനിമയുടെ എല്ലാ ഇടപാടുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി അടച്ചാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിയ്ക്കുന്ന വ്യാജവാർത്തകൾക്കെതിരെയാണ് സന്തോഷ് ടി. കുരുവിളയുടെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

സ്വർണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന് മായാനദിയുമായി ബന്ധമുണ്ടെന്നും പല സിനിമകൾക്കും ഇയാൾ പണം മുടക്കിയിരുന്നെന്നുമാണ് പ്രചരണം ഉണ്ടായത്. എന്നാൽ, സിനിമ നിർമിക്കാൻ മറ്റൊരു വ്യക്തിയിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ല എന്ന് വ്യവസായി കൂടിയായ സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

"പ്രിയ സുഹൃത്തുക്കളെ, ഒരു പ്രവാസി വ്യവസായിയായിരിക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ, ഞാൻ നിർമിച്ച മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു, എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല? മായാനദി എന്ന മലയാള ചലച്ചിത്രം പൂർണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്, ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായി ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ!

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ. ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല? ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക.

ഞാനൊരു വ്യവസായിയാണ്, നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായി നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്, പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ്, വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്. വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക, കൊറോണ പടർത്താതിരിയ്ക്കുക, സുരക്ഷിതരായിരിയ്ക്കുക," സന്തോഷ് ടി. കുരുവിള ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചു. 2017ൽ റിലീസിനെത്തിയ മലയാള ചലച്ചിത്രം മായാനദി സംവിധാനം ചെയ്‌തത് ആഷിക് അബുവാണ്. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‌മി ജോഡിയിലൊരുക്കിയ മായാനദിയുടെ നിർമാണം ആഷിക് അബുവും സന്തോഷ് ടി. കുരുവിളയും ചേർന്നായിരുന്നു.

സ്വർണക്കള്ളക്കടത്ത് കേസും മായാനദി ചിത്രവും ബന്ധിപ്പിച്ച് നടന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്‍റെ നിർമാതാവ് സന്തോഷ് ടി. കുരുവിള. മായാനദിയുടെ നിർമാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചിരിക്കുന്നതായും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ ഉണ്ടാക്കരുതെന്നും നിർമാതാവ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. തന്‍റെ പണം ഉപയോഗിച്ചാണ് മായാനദി നിർമിച്ചത്. സിനിമയുടെ എല്ലാ ഇടപാടുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി അടച്ചാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിയ്ക്കുന്ന വ്യാജവാർത്തകൾക്കെതിരെയാണ് സന്തോഷ് ടി. കുരുവിളയുടെ പ്രതികരണം.

  • " class="align-text-top noRightClick twitterSection" data="">

സ്വർണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന് മായാനദിയുമായി ബന്ധമുണ്ടെന്നും പല സിനിമകൾക്കും ഇയാൾ പണം മുടക്കിയിരുന്നെന്നുമാണ് പ്രചരണം ഉണ്ടായത്. എന്നാൽ, സിനിമ നിർമിക്കാൻ മറ്റൊരു വ്യക്തിയിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ല എന്ന് വ്യവസായി കൂടിയായ സന്തോഷ് ടി. കുരുവിള കൂട്ടിച്ചേർത്തു.

"പ്രിയ സുഹൃത്തുക്കളെ, ഒരു പ്രവാസി വ്യവസായിയായിരിക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ, നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ, ഞാൻ നിർമിച്ച മായാനദി എന്ന ചിത്രത്തിൻ്റെ യഥാർത്ഥ നിർമാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു, എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും, ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല? മായാനദി എന്ന മലയാള ചലച്ചിത്രം പൂർണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്, ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായി ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയിൽ നിന്നും പണം കടമായോ, നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ!

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ. ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല? ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക.

ഞാനൊരു വ്യവസായിയാണ്, നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായി നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്, പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ്, വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും. ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്. വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക, കൊറോണ പടർത്താതിരിയ്ക്കുക, സുരക്ഷിതരായിരിയ്ക്കുക," സന്തോഷ് ടി. കുരുവിള ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചു. 2017ൽ റിലീസിനെത്തിയ മലയാള ചലച്ചിത്രം മായാനദി സംവിധാനം ചെയ്‌തത് ആഷിക് അബുവാണ്. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്‌മി ജോഡിയിലൊരുക്കിയ മായാനദിയുടെ നിർമാണം ആഷിക് അബുവും സന്തോഷ് ടി. കുരുവിളയും ചേർന്നായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.