ETV Bharat / sitara

വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് കല്യാണി പ്രിയദര്‍ശന്‍

author img

By

Published : May 17, 2021, 9:56 PM IST

ചെന്നൈയില്‍ വെച്ചാണ് കല്യാണി പ്രിയദര്‍ശന്‍ വാക്‌സിനേഷന് വിധേയയായത്. മോഹന്‍ലാല്‍, ദിലീപ്, രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഒട്ടനവധി താരങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞു.

Kalyani Priyadarshan gets vaccinated  വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് കല്യാണി പ്രിയദര്‍ശന്‍  കല്യാണി പ്രിയദര്‍ശന്‍ വാര്‍ത്തകള്‍  കല്യാണി ചിമ്പു മാനാട്  മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം സിനിമ  Kalyani Priyadarshan news  Kalyani Priyadarshan films  Kalyani Priyadarshan photos
വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് കല്യാണി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനും കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയില്‍ വെച്ചാണ് താരം വാക്‌സിനേഷന് വിധേയയായത്. താരം തന്നെയാണ് ചെറിയ കുറിപ്പിനൊപ്പം വാക്‌സിന്‍ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. മോഹന്‍ലാല്‍, ദിലീപ്, രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഒട്ടനവധി താരങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞു. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന പൊതുജനങ്ങളെ ബോധവത്കരിക്കാനും താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതിന്‍റെ ഭാഗമായി വാക്‌സിനേഷന്‍ രജിസ്ട്രേഷൻ എങ്ങനെ തുടങ്ങി വാക്‌സിനേഷനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

'ആദ്യത്തെ കാര്യം രജിസ്‌ട്രേഷന്‍ ആണ്. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പിലൂടെയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എന്‍റെ കാര്യത്തില്‍ ആപ്പ് ശരിയായി പ്രവർത്തിച്ചതേ ഉണ്ടായിരുന്നില്ല. അത് വളരെ വേദനജനകമായിരുന്നു. കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്‌തത്. പക്ഷെ കൃത്യമായ വാക്‌സിന്‍ സെന്‍റര്‍ കിട്ടിയില്ല. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടുവെങ്കിലും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ ഈ ഒരൊറ്റ മാര്‍ഗം മാത്രമേ നമുക്കുള്ളൂ. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ആകെ മൂന്ന് വാക്‌സിന്‍ സെന്‍ററുകള്‍ മാത്രമാണ് ചെന്നൈയില്‍ ലഭ്യമായിട്ടുള്ളത്. അതും കാര്യക്ഷമമല്ല. എന്നിട്ടും ശ്രമങ്ങള്‍ തുടര്‍ന്നു. U45 എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി എവിടെയാണ് വാക്‌സിന്‍ ലഭ്യമാകുന്നത് എന്ന പോപ് അപ്പ് വരും എന്ന വിവരം ലഭിച്ചതോടെ ഞാന്‍ ആ വഴി ശ്രമങ്ങള്‍ നടത്തി. വിജയിച്ചു. ഒരിക്കല്‍ നിങ്ങള്‍ അപ്പോയിന്‍റ്‌മെന്‍റ് ഷെഡ്യൂള്‍ ചെയ്‌തു കഴിഞ്ഞാല്‍ എപ്പോഴാണ് നിങ്ങള്‍ക്ക് കൊവിന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുക എന്നുള്ള തുടര്‍ വിവരങ്ങള്‍ ഈ ഗ്രൂപ്പില്‍ ലഭിയ്ക്കും. അടുത്തത് വാക്‌സിന്‍ സ്വീകരിയ്ക്കുക എന്നതാണ്. ഞാന്‍ എത് വാക്‌സിന്‍ ആണ് സ്വീകരിച്ചത് എന്ന് പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ സ്വീകരിയ്ക്കുക. നിര്‍ഭാഗ്യം എന്ന് പറയട്ടെ, സ്വകാര്യ ആശുപത്രികളില്‍ കൊവാക്‌സിന്‍റെയും കൊവിഷീല്‍ഡിന്‍റെയും വില യഥാക്രമം 1250 ഉം 1500 ഉം ആണ്. എന്നാല്‍ നമ്മുടെ ജീവന്‍റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് കൊണ്ട് ഈ വിലയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. പനിയോ ക്ഷീണമോ ഉണ്ടോ എന്ന് എന്നോട് പല തവണ ചോദിച്ചു. ചെറുതായി എന്തെങ്കിലും ക്ഷീണമോ മറ്റ് അസുഖങ്ങളോ നേരിടുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും വാക്‌സിന്‍ സ്വീകരിക്കരുത്. അവര്‍ എന്‍റെ ആധാര്‍ പരിശോധിച്ചു. അടുത്ത രംഗം പറയേണ്ടതില്ലല്ലോ. പക്ഷെ തീര്‍ച്ചയായും വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സ്ലീവ് ലസ്സ് ആയിട്ടുള്ളതോ ലൂസ് ആയിട്ടുള്ളതോ ആയ വേഷം ധരിയ്ക്കുക. അപ്പോള്‍ നഴ്‌സിന് അവരുടെ ജോലി വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. എന്ത് തന്നെയായാലും സൂചി വച്ചപ്പോള്‍ എനിക്ക് ചെറുതായി വേദനിച്ചതേയുള്ളൂ. അച്ഛനോട് ഫോട്ടോ എടുക്കാന്‍ പറഞ്ഞത് കൊണ്ട് ഞാനതും ശ്രദ്ധിച്ചില്ല. 20-30 മിനിട്ട് നിരീക്ഷണത്തിന്‍റെ ഭാഗമായി അവിടെ തന്നെ ഇരുന്നു. രാത്രി സൂചി വച്ച ഭാഗത്ത് വേദനയും ചെറിയ പനിയും അനുഭവപ്പെടും എന്ന് പറഞ്ഞു. എന്‍റെ അടുത്ത ഡോസ് വാക്‌സിനുള്ള തിയ്യതി വ്യക്തമാക്കുന്ന കാര്‍ഡും നല്‍കി. അടുത്ത മാസം വാക്‌സിന്‍ ചെയ്യാനുള്ള ഡോസിന്‍റെ സ്‌റ്റോക് ഇവിടെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ മധുരമായി പുഞ്ചിരിച്ചു. ഞാന്‍ വീട്ടിലേക്ക് പോയി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഇന്‍ജക്ഷന്‍ ചെയ്‌ത ഭാഗത്ത് വ്രണം വന്നു, കലശലായ വേദനയും അനുഭവപ്പെട്ടു. വേദന ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ച്‌ അധി കഠിനമായ വേദനയായിരുന്നു. എനിക്ക് കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരു തരത്തിലുമുള്ള ഗുളികകള്‍ കഴിക്കരുത് എന്ന നിര്‍ദ്ദേശം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസം മുഴുവന്‍ കിടന്ന് ടിവി കണ്ടു. പനിയില്ല. ശരീര വേദന സഹിച്ചു പിടിയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാനൊരു ഗുളിക കഴിച്ചു (അത് ഏതാണ് ഗുളിക എന്ന് ഞാന്‍ പറയില്ല. എന്നെ പോലെ മണ്ടത്തരം ആരും കാണിക്കരുത്) ഞാനൊരു കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങി. ഇപ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞു. ഇപ്പോഴും വേദനിക്കുന്നുണ്ട്. പക്ഷെ ഇന്നലെയുള്ള അത്രയും ഇല്ല. ഒന്നോ രണ്ടോ ദിവസം കൂടെ ഈ വേദന ഉണ്ടാവും. എനിക്ക് അല്‍പം ക്ഷീണം തോന്നുന്നു. ഞാന്‍ വീണ്ടും കൊവിന്‍ പോര്‍ട്ടല്‍ പരിശോധിച്ചു, എന്‍റെ ആദ്യ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി എന്നും, അടുത്തതിന് വേണ്ടിയുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി എന്നും അതില്‍ കാണിക്കുന്നു' കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ഇനി റിലീസ് ചെയ്യാനുള്ള കല്യാണിയുടെ മലയാളം സിനിമ. ചിമ്പുവിന്‍റെ തമിഴ് ചിത്രം മാനാടിലും നായിക കല്യാണിയാണ്.

Also read: കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ ആമിര്‍ ഖാന്‍: രാഹുല്‍ ഈശ്വര്‍

പ്രിയദര്‍ശന്‍റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനും കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയില്‍ വെച്ചാണ് താരം വാക്‌സിനേഷന് വിധേയയായത്. താരം തന്നെയാണ് ചെറിയ കുറിപ്പിനൊപ്പം വാക്‌സിന്‍ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. മോഹന്‍ലാല്‍, ദിലീപ്, രജനികാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഒട്ടനവധി താരങ്ങള്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് കഴിഞ്ഞു. വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന പൊതുജനങ്ങളെ ബോധവത്കരിക്കാനും താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതിന്‍റെ ഭാഗമായി വാക്‌സിനേഷന്‍ രജിസ്ട്രേഷൻ എങ്ങനെ തുടങ്ങി വാക്‌സിനേഷനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

'ആദ്യത്തെ കാര്യം രജിസ്‌ട്രേഷന്‍ ആണ്. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പിലൂടെയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എന്‍റെ കാര്യത്തില്‍ ആപ്പ് ശരിയായി പ്രവർത്തിച്ചതേ ഉണ്ടായിരുന്നില്ല. അത് വളരെ വേദനജനകമായിരുന്നു. കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് ഞാന്‍ രജിസ്റ്റര്‍ ചെയ്‌തത്. പക്ഷെ കൃത്യമായ വാക്‌സിന്‍ സെന്‍റര്‍ കിട്ടിയില്ല. പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടുവെങ്കിലും ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ ഈ ഒരൊറ്റ മാര്‍ഗം മാത്രമേ നമുക്കുള്ളൂ. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് ആകെ മൂന്ന് വാക്‌സിന്‍ സെന്‍ററുകള്‍ മാത്രമാണ് ചെന്നൈയില്‍ ലഭ്യമായിട്ടുള്ളത്. അതും കാര്യക്ഷമമല്ല. എന്നിട്ടും ശ്രമങ്ങള്‍ തുടര്‍ന്നു. U45 എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി എവിടെയാണ് വാക്‌സിന്‍ ലഭ്യമാകുന്നത് എന്ന പോപ് അപ്പ് വരും എന്ന വിവരം ലഭിച്ചതോടെ ഞാന്‍ ആ വഴി ശ്രമങ്ങള്‍ നടത്തി. വിജയിച്ചു. ഒരിക്കല്‍ നിങ്ങള്‍ അപ്പോയിന്‍റ്‌മെന്‍റ് ഷെഡ്യൂള്‍ ചെയ്‌തു കഴിഞ്ഞാല്‍ എപ്പോഴാണ് നിങ്ങള്‍ക്ക് കൊവിന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുക എന്നുള്ള തുടര്‍ വിവരങ്ങള്‍ ഈ ഗ്രൂപ്പില്‍ ലഭിയ്ക്കും. അടുത്തത് വാക്‌സിന്‍ സ്വീകരിയ്ക്കുക എന്നതാണ്. ഞാന്‍ എത് വാക്‌സിന്‍ ആണ് സ്വീകരിച്ചത് എന്ന് പറയേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ സ്വീകരിയ്ക്കുക. നിര്‍ഭാഗ്യം എന്ന് പറയട്ടെ, സ്വകാര്യ ആശുപത്രികളില്‍ കൊവാക്‌സിന്‍റെയും കൊവിഷീല്‍ഡിന്‍റെയും വില യഥാക്രമം 1250 ഉം 1500 ഉം ആണ്. എന്നാല്‍ നമ്മുടെ ജീവന്‍റെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് കൊണ്ട് ഈ വിലയ്ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. പനിയോ ക്ഷീണമോ ഉണ്ടോ എന്ന് എന്നോട് പല തവണ ചോദിച്ചു. ചെറുതായി എന്തെങ്കിലും ക്ഷീണമോ മറ്റ് അസുഖങ്ങളോ നേരിടുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും വാക്‌സിന്‍ സ്വീകരിക്കരുത്. അവര്‍ എന്‍റെ ആധാര്‍ പരിശോധിച്ചു. അടുത്ത രംഗം പറയേണ്ടതില്ലല്ലോ. പക്ഷെ തീര്‍ച്ചയായും വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ സ്ലീവ് ലസ്സ് ആയിട്ടുള്ളതോ ലൂസ് ആയിട്ടുള്ളതോ ആയ വേഷം ധരിയ്ക്കുക. അപ്പോള്‍ നഴ്‌സിന് അവരുടെ ജോലി വളരെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. എന്ത് തന്നെയായാലും സൂചി വച്ചപ്പോള്‍ എനിക്ക് ചെറുതായി വേദനിച്ചതേയുള്ളൂ. അച്ഛനോട് ഫോട്ടോ എടുക്കാന്‍ പറഞ്ഞത് കൊണ്ട് ഞാനതും ശ്രദ്ധിച്ചില്ല. 20-30 മിനിട്ട് നിരീക്ഷണത്തിന്‍റെ ഭാഗമായി അവിടെ തന്നെ ഇരുന്നു. രാത്രി സൂചി വച്ച ഭാഗത്ത് വേദനയും ചെറിയ പനിയും അനുഭവപ്പെടും എന്ന് പറഞ്ഞു. എന്‍റെ അടുത്ത ഡോസ് വാക്‌സിനുള്ള തിയ്യതി വ്യക്തമാക്കുന്ന കാര്‍ഡും നല്‍കി. അടുത്ത മാസം വാക്‌സിന്‍ ചെയ്യാനുള്ള ഡോസിന്‍റെ സ്‌റ്റോക് ഇവിടെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ മധുരമായി പുഞ്ചിരിച്ചു. ഞാന്‍ വീട്ടിലേക്ക് പോയി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഇന്‍ജക്ഷന്‍ ചെയ്‌ത ഭാഗത്ത് വ്രണം വന്നു, കലശലായ വേദനയും അനുഭവപ്പെട്ടു. വേദന ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ച്‌ അധി കഠിനമായ വേദനയായിരുന്നു. എനിക്ക് കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരു തരത്തിലുമുള്ള ഗുളികകള്‍ കഴിക്കരുത് എന്ന നിര്‍ദ്ദേശം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ആ ദിവസം മുഴുവന്‍ കിടന്ന് ടിവി കണ്ടു. പനിയില്ല. ശരീര വേദന സഹിച്ചു പിടിയ്ക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഞാനൊരു ഗുളിക കഴിച്ചു (അത് ഏതാണ് ഗുളിക എന്ന് ഞാന്‍ പറയില്ല. എന്നെ പോലെ മണ്ടത്തരം ആരും കാണിക്കരുത്) ഞാനൊരു കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങി. ഇപ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞു. ഇപ്പോഴും വേദനിക്കുന്നുണ്ട്. പക്ഷെ ഇന്നലെയുള്ള അത്രയും ഇല്ല. ഒന്നോ രണ്ടോ ദിവസം കൂടെ ഈ വേദന ഉണ്ടാവും. എനിക്ക് അല്‍പം ക്ഷീണം തോന്നുന്നു. ഞാന്‍ വീണ്ടും കൊവിന്‍ പോര്‍ട്ടല്‍ പരിശോധിച്ചു, എന്‍റെ ആദ്യ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി എന്നും, അടുത്തതിന് വേണ്ടിയുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി എന്നും അതില്‍ കാണിക്കുന്നു' കല്യാണി പ്രിയദര്‍ശന്‍ കുറിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ഇനി റിലീസ് ചെയ്യാനുള്ള കല്യാണിയുടെ മലയാളം സിനിമ. ചിമ്പുവിന്‍റെ തമിഴ് ചിത്രം മാനാടിലും നായിക കല്യാണിയാണ്.

Also read: കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ ആമിര്‍ ഖാന്‍: രാഹുല്‍ ഈശ്വര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.