ETV Bharat / sitara

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി, കമൽ ഒരു കറുത്ത അധ്യായം: ആലപ്പി അഷറഫ്

author img

By

Published : Feb 18, 2021, 8:55 PM IST

കമൽ തന്‍റെ രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ച് നടപ്പാക്കുകയാണെന്നും നാടിന്‍റെ അഭിമാനമായ കലാകാരന്മാരെ മാറ്റിനിർത്തി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞു.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ആലപ്പി അഷറഫ് വാർത്ത  ഐഎഫ്എഫ്കെ വിവാദം അഷറഫ് വാർത്ത  ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷൻ പുതിയ വാർത്ത  സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പുതിയ വാർത്ത  director alleppey ashraf against kamal iffk news  alleppey ashraf salim kumar iffk news
ആലപ്പി അഷറഫ്

ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിം കുമാറിനെ മാറ്റിനിർത്തിയെന്ന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ ശബ്‌ദമുയർത്തി ഏതാനും കോൺഗ്രസ് നേതാക്കളും സംവിധായകൻ വി.സി അഭിലാഷും ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ഇടതുപക്ഷ സംസ്കാരം നിലനിർത്താൻ സലിം കുമാറിനെയും സുരേഷ് ഗോപിയെയും പോലുള്ള ദേശീയ അവാർഡ് ജേതാക്കളെ കമൽ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ആലപ്പി അഷറഫും രംഗത്തെത്തി.

  • കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

    Posted by Alleppey Ashraf on Thursday, 18 February 2021
" class="align-text-top noRightClick twitterSection" data="

കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

Posted by Alleppey Ashraf on Thursday, 18 February 2021
">

കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

Posted by Alleppey Ashraf on Thursday, 18 February 2021

ഐഎഫ്എഫ്കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിം കുമാറിനെ മാറ്റിനിർത്തിയെന്ന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ ശബ്‌ദമുയർത്തി ഏതാനും കോൺഗ്രസ് നേതാക്കളും സംവിധായകൻ വി.സി അഭിലാഷും ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ഇടതുപക്ഷ സംസ്കാരം നിലനിർത്താൻ സലിം കുമാറിനെയും സുരേഷ് ഗോപിയെയും പോലുള്ള ദേശീയ അവാർഡ് ജേതാക്കളെ കമൽ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ആലപ്പി അഷറഫും രംഗത്തെത്തി.

  • കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

    Posted by Alleppey Ashraf on Thursday, 18 February 2021
" class="align-text-top noRightClick twitterSection" data="

കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

Posted by Alleppey Ashraf on Thursday, 18 February 2021
">

കമൽ ഒരു കറുത്ത അദ്ധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ ഈഗോ കൊണ്ട് സലിം...

Posted by Alleppey Ashraf on Thursday, 18 February 2021

കമൽ തന്‍റെ രാഷ്ട്രീയവൈരം സിനിമ അക്കാദമി ഉപയോഗിച്ച് നടപ്പാക്കുകയാണെന്നും ഇതനുവദിക്കരുതെന്നും സംവിധായകൻ പറഞ്ഞു. ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ നാടിന്‍റെ അഭിമാനമാണെന്നും അവരെ മാറ്റി നിർത്തി അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അഷറഫ് ഫേസ്‌ബുക്കിൽ കുറിച്ചു.

"കമൽ ഒരു കറുത്ത അധ്യായം. രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ. ഈഗോ കൊണ്ട് സലിം അഹമ്മദ്. കൂടാതെ നാഷണൽ അവാർഡ് വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എംപിയുമായ സുരേഷ് ഗോപി, (കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത്).

ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്. ഐഎഫ്എഫ്കെയുടെ ഇടത്പക്ഷ സംസ്കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....? ഒരു കലാകാരൻ ഇങ്ങനെയാണോ പെരുമാറേണ്ടത്...? കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..? ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യൻ്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ, ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ. ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം. ഏതു രാഷ്ട്രീയവിശ്വാസക്കാരനായാലും കലാകാരന്മാർ, അവരൊക്കെ നാടിന്‍റെ അഭിമാനങ്ങളല്ലേ, അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല. ഒരാൾ കലാകാരനായി അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....?," ആലപ്പി അഷറഫ് കമലിനെ നിശിതമായി വിമർശിച്ചു.

കമലിനെ കേരളം അയാളുടെ സിനിമകളുടെ പേരിലല്ല, പകരം ദാസ്യവേലയുടെ പേരിൽ മറക്കില്ലെന്ന് അലപ്പി അഷ്റഫ് പറയുന്നു. ഒപ്പം, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് വിശേഷിപ്പിച്ചാണ് ആലപ്പി അഷറഫ് തന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.