ETV Bharat / sitara

ആ വിഷയം സംസാരിച്ചപ്പോള്‍ മുതല്‍ ഞാന്‍ 'ബാത്ത് റൂം' പാര്‍വതിയായി

author img

By

Published : Feb 6, 2020, 11:33 AM IST

2014ല്‍ സാനിറ്റേഷൻ പ്രശ്നങ്ങളെകുറിച്ച് അമ്മയുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ മുതലാണ് എനിക്ക് ബാത്ത്റൂം പാര്‍വതിയെന്ന് ഇരട്ടപ്പേര് വീണതെന്ന് നടി പാര്‍വതി തിരുവോത്ത്

Parvathy  actress parvathy latest interview  ആ വിഷയം സംസാരിച്ചപ്പോള്‍ മുതല്‍ ഞാന്‍ 'ബാത്ത് റൂം' പാര്‍വതിയായി  നടി പാര്‍വതി തിരുവോത്ത്  അമ്മ സംഘടന  ഡബ്യൂസിസി  amma  wcc
ആ വിഷയം സംസാരിച്ചപ്പോള്‍ മുതല്‍ ഞാന്‍ 'ബാത്ത് റൂം' പാര്‍വതിയായി

ഡബ്ല്യുസിസി വന്നശേഷം സിനിമയിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമയിലെ ജെന്‍റര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

'ഡബ്ല്യുസിസി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമംമൂലം തടയേണ്ടതാണ്' പാര്‍വതി പറഞ്ഞു. 'കൂടാതെ സാനിറ്റേഷന്‍ പ്രശ്‌നങ്ങള്‍. 2014ല്‍ അതേക്കുറിച്ച് അമ്മയുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്ത്റൂം പാര്‍വതിയെന്ന് ഇരട്ടപ്പേരും വീണു. ഞാനത് മുഖവുരക്കെടുത്തില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ് ഡബ്യുസിസി ചെയ്യുന്നത്. ഇനിയും എഎംഎംഎയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. ഇതേകാര്യം ചോദിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്' പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ട് ഡബ്ല്യുസിസിയുടെ വലിയ വിജയമാണെന്നും പാര്‍വതി പറഞ്ഞു. ഒരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്‍റെ രീതിയിലാണ് അവർ വിവരങ്ങള്‍ ശേഖരിച്ചതെന്നും തന്‍റെ മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം ഉണ്ടായിരുന്നെന്നും പാര്‍വതി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടത് മുതല്‍ ഹേമ കമ്മീഷന്‍റെ നിയമനം നടന്ന് ഇവിടെ വരെ എത്താന്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഇതിന്‍റെ തുടര്‍ച്ചയായി ഒരു നിയമമുണ്ടാക്കാന്‍ ഡബ്ല്യൂസിസി കമ്മിഷന്‍റെയും, സര്‍ക്കാരിന്‍റെയും കൂടെ നില്‍ക്കും. അതാണ് ഞങ്ങളുടെ അടുത്ത സ്റ്റെപ്പ് പാര്‍വതി പറഞ്ഞു.

ഡബ്ല്യുസിസി വന്നശേഷം സിനിമയിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സിനിമയിലെ ജെന്‍റര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി. ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

'ഡബ്ല്യുസിസി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമംമൂലം തടയേണ്ടതാണ്' പാര്‍വതി പറഞ്ഞു. 'കൂടാതെ സാനിറ്റേഷന്‍ പ്രശ്‌നങ്ങള്‍. 2014ല്‍ അതേക്കുറിച്ച് അമ്മയുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്ത്റൂം പാര്‍വതിയെന്ന് ഇരട്ടപ്പേരും വീണു. ഞാനത് മുഖവുരക്കെടുത്തില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ് ഡബ്യുസിസി ചെയ്യുന്നത്. ഇനിയും എഎംഎംഎയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. ഇതേകാര്യം ചോദിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്' പാര്‍വതി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ട് ഡബ്ല്യുസിസിയുടെ വലിയ വിജയമാണെന്നും പാര്‍വതി പറഞ്ഞു. ഒരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്‍റെ രീതിയിലാണ് അവർ വിവരങ്ങള്‍ ശേഖരിച്ചതെന്നും തന്‍റെ മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം ഉണ്ടായിരുന്നെന്നും പാര്‍വതി പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടത് മുതല്‍ ഹേമ കമ്മീഷന്‍റെ നിയമനം നടന്ന് ഇവിടെ വരെ എത്താന്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഇതിന്‍റെ തുടര്‍ച്ചയായി ഒരു നിയമമുണ്ടാക്കാന്‍ ഡബ്ല്യൂസിസി കമ്മിഷന്‍റെയും, സര്‍ക്കാരിന്‍റെയും കൂടെ നില്‍ക്കും. അതാണ് ഞങ്ങളുടെ അടുത്ത സ്റ്റെപ്പ് പാര്‍വതി പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.