ETV Bharat / sitara

15ാം വയസില്‍ ബലാത്സംഗത്തിനിരയായി; വെളിപ്പെടുത്തലുമായി ഡെമി മൂർ

author img

By

Published : Sep 25, 2019, 2:57 PM IST

Updated : Sep 25, 2019, 4:08 PM IST

അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് ഡെമി മൂറിന്‍റെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ഇന്‍സൈഡ് ഔട്ടില്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഡെമി മൂർ

പതിനഞ്ച് വയസുള്ളപ്പോള്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി ഡെമി മൂര്‍. ഇൻസൈഡ് ഔട്ട് എന്ന തന്‍റെ ആത്മകഥയിലാണ് പീഡനത്തിന് ഇരയായതിനെ പറ്റിയും തന്നേക്കാൾ ചെറുപ്പമായ ആഷ്ടർ കച്ചറുമായുള്ള പ്രണയത്തെ പറ്റിയും താരം തുറന്നെഴുതിയിരിക്കുന്നത്.

'ഒരുദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തന്നെ കാത്ത് പ്രായമുള്ള ഒരാള്‍ ഇരിക്കുന്നു. അയാളുടെ പക്കല്‍ അപ്പാര്‍ട്ട്മെന്‍റിന്‍റെ താക്കോലുമുണ്ടായിരുന്നു. 500 ഡോളറിന് അമ്മ തന്നെ വിറ്റെന്ന് അയാള്‍ പറഞ്ഞു. അതൊരു ബലാത്സംഗവും വലിയൊരു വഞ്ചനയുമായിരുന്നു', മൂര്‍ പുസ്തകത്തില്‍ എഴുതി. എന്നാല്‍ അമ്മ ശരിക്കും വിറ്റിരുന്നുതായി കരുതാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടൻ കുച്ചെറുമായുള്ള ബന്ധവും, ആ ബന്ധത്തില്‍ നിന്ന് താൻ ഗർഭിണിയായതും എന്നാല്‍ ഗർഭം അലസിപ്പോയതുമെല്ലാം പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 'ആ ഗർഭച്ഛിദ്രം സംഭവിച്ചതിന് ശേഷമാണ് ഞാൻ മദ്യപാനത്തിനും ലഹരിമരുന്നിനും അടിമയായത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്‍റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യം വഷളായി. പിന്നീട് ഒരു പുനരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു.’– മൂർ പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ബ്രൂസ് വില്ലിസ് ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്. 1987ൽ വിവാഹിതരായ ഇവർ 2000 ൽ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് ആഷ്ടൻ കുച്ചറെ വിവാഹം കഴിക്കുന്നത്. 2013 ഇവർ വേർപിരിഞ്ഞു.

പതിനഞ്ച് വയസുള്ളപ്പോള്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഹോളിവുഡ് നടി ഡെമി മൂര്‍. ഇൻസൈഡ് ഔട്ട് എന്ന തന്‍റെ ആത്മകഥയിലാണ് പീഡനത്തിന് ഇരയായതിനെ പറ്റിയും തന്നേക്കാൾ ചെറുപ്പമായ ആഷ്ടർ കച്ചറുമായുള്ള പ്രണയത്തെ പറ്റിയും താരം തുറന്നെഴുതിയിരിക്കുന്നത്.

'ഒരുദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തന്നെ കാത്ത് പ്രായമുള്ള ഒരാള്‍ ഇരിക്കുന്നു. അയാളുടെ പക്കല്‍ അപ്പാര്‍ട്ട്മെന്‍റിന്‍റെ താക്കോലുമുണ്ടായിരുന്നു. 500 ഡോളറിന് അമ്മ തന്നെ വിറ്റെന്ന് അയാള്‍ പറഞ്ഞു. അതൊരു ബലാത്സംഗവും വലിയൊരു വഞ്ചനയുമായിരുന്നു', മൂര്‍ പുസ്തകത്തില്‍ എഴുതി. എന്നാല്‍ അമ്മ ശരിക്കും വിറ്റിരുന്നുതായി കരുതാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടൻ കുച്ചെറുമായുള്ള ബന്ധവും, ആ ബന്ധത്തില്‍ നിന്ന് താൻ ഗർഭിണിയായതും എന്നാല്‍ ഗർഭം അലസിപ്പോയതുമെല്ലാം പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 'ആ ഗർഭച്ഛിദ്രം സംഭവിച്ചതിന് ശേഷമാണ് ഞാൻ മദ്യപാനത്തിനും ലഹരിമരുന്നിനും അടിമയായത്. ഞാന്‍ തന്നെയാണ് ആ കുഞ്ഞിന്‍റെ മരണത്തിന് ഉത്തരവാദി. എന്നാല്‍, പിന്നീട് അതില്‍ നിന്ന് മോചനം നേടാനായില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യം വഷളായി. പിന്നീട് ഒരു പുനരധിവാസകേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു.’– മൂർ പറഞ്ഞു.

എഴുപതുകളിലും എണ്‍പതുകളിലും വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഡെമി മൂര്‍. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ബ്രൂസ് വില്ലിസ് ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്. 1987ൽ വിവാഹിതരായ ഇവർ 2000 ൽ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് അഞ്ച് വർഷത്തിന് ശേഷമാണ് ആഷ്ടൻ കുച്ചറെ വിവാഹം കഴിക്കുന്നത്. 2013 ഇവർ വേർപിരിഞ്ഞു.

Intro:Body:Conclusion:
Last Updated : Sep 25, 2019, 4:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.