തിരുവനന്തപുരം: റിലീസാകാത്ത ചിത്രം പരാജയമാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുന്നുവെന്ന പരാതിയുമായി മാമാങ്കം സിനിമയുടെ നിർമ്മാതാവ് ആന്റണി ജോസഫ്. ചിത്രത്തിന്‍റെ ആദ്യ സംവിധായകനായിരുന്ന സജീവ് പിള്ള ഈ സംഘത്തിന്റെ കണ്ണിയാണെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് നൽകിയ പരാതിയിൽ പറയുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവു മൂലമാണ് സംവിധാനം എം പത്മകുമാറിനെ ഏൽപ്പിച്ചത്.
മാമാങ്കം സിനിമയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി നിർമ്മാതാവ് ആന്റണി ജോസഫ്
ചിത്രത്തിന്‍റെ ആദ്യ സംവിധായകനായിരുന്ന സജീവ് പിള്ള ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് നൽകിയ പരാതിയിൽ പറയുന്നു.
തിരുവനന്തപുരം: റിലീസാകാത്ത ചിത്രം പരാജയമാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുന്നുവെന്ന പരാതിയുമായി മാമാങ്കം സിനിമയുടെ നിർമ്മാതാവ് ആന്റണി ജോസഫ്. ചിത്രത്തിന്‍റെ ആദ്യ സംവിധായകനായിരുന്ന സജീവ് പിള്ള ഈ സംഘത്തിന്റെ കണ്ണിയാണെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് നൽകിയ പരാതിയിൽ പറയുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവു മൂലമാണ് സംവിധാനം എം പത്മകുമാറിനെ ഏൽപ്പിച്ചത്.
മാമാങ്കം സിനിമയെ തകർക്കാൻ ക്രിമിനൽ ഗൂഡാലോചന നടക്കുന്നുവെന്ന് നിർമ്മാതാവ് ആന്റണി ജോസഫ് പൊലീസിൽ പരാതി നൽകി. റിലീസാകാത്ത ചിത്രം പരാജയമാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയ വഴി നടക്കുകയാണ്.
ചിത്രത്തിന്റെ ആദ്യ സംവിധായകനായിരുന്ന സജീവ് പിള്ള ഈ സംഘത്തിന്റെ കണ്ണിയാണെന്ന് സംശയിക്കുന്നതായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്ക് നൽകിയ പരാതിയിൽ പറയുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവു മൂലമാണ് സംവിധാനം എം പത്മകുമാറിനെ ഏൽപ്പിച്ചത്.
സിനിമയെ തകർക്കാൻ ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ക്വട്ടേഷൻ എടുത്തതായി സംശയിക്കുന്നു. സംഘടിത നീക്കമാണ് നടക്കുന്നത്.
ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്തണം.
ചിത്രം പുറത്തിറങ്ങരുതെന്നും റിലീസ് ആയാൽ പരാജപ്പെടുത്തണമെന്നുമാണ് ഉദ്ദേശ്യമെന്നും പരാതിയിൽ പറയുന്നു.
പരാതി അന്വേഷണത്തിനായായി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിക്ക് കൈമാറി.
Conclusion: