ETV Bharat / sitara

ബിനാലെയുടെ സ്വന്തം നദിയ മൊയ്തു

author img

By

Published : Feb 9, 2019, 11:01 PM IST

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥിരം സന്ദർശകയാണ് നദിയ മൊയ്തു. ഇത് മൂന്നാമത്തെ തവണയാണ് ബിനാലെ കാണാൻ നദിയ എത്തുന്നത്

നദിയ മൊയ്തു

കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ പതിവുപോലെ ഇത്തവണയും മുംബൈയില്‍ നിന്നും അഭിനേത്രിയായ നദിയ മൊയ്തു എത്തി. ബിനാലെയുടെ മുന്‍ പതിപ്പുകളിലുമെല്ലാം മുടങ്ങാതെ നദിയ എത്തിയിരുന്നു.

കലയോടുള്ള ഇഷ്ടം തന്നെയാണ് ഓരോ ബിനാലെ കാലത്തും കൊച്ചിയിൽ എത്തിച്ചേരാൻ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ഈ പഴയ വിദ്യാർത്ഥിനിക്ക് പ്രചോദനമാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണാചാരിയുമായി അടുത്ത പരിചയവും നദിയയ്ക്കുണ്ട്.

ബിനാലെ കാഴ്ചകളുടെ കൂട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ആണ് തന്‍റെ ഇഷ്ടവിഷയം എന്നാണ് നാദിയ മൊയ്തു പറയുന്നത്. “ആർട്ട് എപ്പോഴും ഒരു ഓപ്പണ്‍ എന്‍റഡ് ഫിലിം പോലെയാണ്, കാഴ്ചക്കാർക്ക് പൂർത്തിയാക്കാൻ അതെന്തെങ്കിലും പകരം തരും,” നദിയ വ്യക്തമാക്കി.

biennale  nadiya moidu  kochi  നദിയ മൊയ്തു  ബിനാലെ
നദിയ മൊയ്തു
ഇപ്പോള്‍ മുംബൈയിലെ സിനിമാ-സ്വകാര്യ ജീവിതത്തിരക്കുകള്‍ക്കിടയിലും സുഹൃത്തുക്കൾക്കൊപ്പം എക്‌സിബിഷൻ, ആർട് ഫെസ്റ്റിവൽ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കാനും സമയം കണ്ടെത്തുന്ന നദിയ, സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ആർട്ടിന്‍റെ ലോകത്തേക്ക് പോകുമായിരുന്നു എന്നും വിശ്വസിക്കുന്നു. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലേക്ക് നദിയയ്ക്ക് അവസരം ലഭിക്കുന്നത്.
undefined

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത് 1985ലാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ തിരിച്ചെത്തിയത് 10 വർഷങ്ങൾക്ക് ശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ റിലീസ്​ ആയ ‘നീരാളി’ എന്ന ചിത്രത്തിലും മോഹൻലാലിന്‍റെ നായികയായി മലയാളത്തിലേക്കും നദിയ മൊയ്തു തിരിച്ചെത്തിയിരുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ പതിവുപോലെ ഇത്തവണയും മുംബൈയില്‍ നിന്നും അഭിനേത്രിയായ നദിയ മൊയ്തു എത്തി. ബിനാലെയുടെ മുന്‍ പതിപ്പുകളിലുമെല്ലാം മുടങ്ങാതെ നദിയ എത്തിയിരുന്നു.

കലയോടുള്ള ഇഷ്ടം തന്നെയാണ് ഓരോ ബിനാലെ കാലത്തും കൊച്ചിയിൽ എത്തിച്ചേരാൻ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ഈ പഴയ വിദ്യാർത്ഥിനിക്ക് പ്രചോദനമാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണാചാരിയുമായി അടുത്ത പരിചയവും നദിയയ്ക്കുണ്ട്.

ബിനാലെ കാഴ്ചകളുടെ കൂട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ആണ് തന്‍റെ ഇഷ്ടവിഷയം എന്നാണ് നാദിയ മൊയ്തു പറയുന്നത്. “ആർട്ട് എപ്പോഴും ഒരു ഓപ്പണ്‍ എന്‍റഡ് ഫിലിം പോലെയാണ്, കാഴ്ചക്കാർക്ക് പൂർത്തിയാക്കാൻ അതെന്തെങ്കിലും പകരം തരും,” നദിയ വ്യക്തമാക്കി.

biennale  nadiya moidu  kochi  നദിയ മൊയ്തു  ബിനാലെ
നദിയ മൊയ്തു
ഇപ്പോള്‍ മുംബൈയിലെ സിനിമാ-സ്വകാര്യ ജീവിതത്തിരക്കുകള്‍ക്കിടയിലും സുഹൃത്തുക്കൾക്കൊപ്പം എക്‌സിബിഷൻ, ആർട് ഫെസ്റ്റിവൽ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കാനും സമയം കണ്ടെത്തുന്ന നദിയ, സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ആർട്ടിന്‍റെ ലോകത്തേക്ക് പോകുമായിരുന്നു എന്നും വിശ്വസിക്കുന്നു. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലേക്ക് നദിയയ്ക്ക് അവസരം ലഭിക്കുന്നത്.
undefined

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത് 1985ലാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ തിരിച്ചെത്തിയത് 10 വർഷങ്ങൾക്ക് ശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ റിലീസ്​ ആയ ‘നീരാളി’ എന്ന ചിത്രത്തിലും മോഹൻലാലിന്‍റെ നായികയായി മലയാളത്തിലേക്കും നദിയ മൊയ്തു തിരിച്ചെത്തിയിരുന്നു.

Intro:Body:

1. ബിനാലെയുടെ സ്വന്തം നദിയ മൊയ്തു



കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ പതിവുപോലെ ഇത്തവണയും മുംബൈയില്‍ നിന്നും അഭിനേത്രിയായ  നദിയ മൊയ്തു എത്തി. ബിനാലെയുടെ മുന്‍ പതിപ്പുകളിലുമെല്ലാം മുടങ്ങാതെ നദിയ  എത്തിയിരുന്നു.



കലയോടുള്ള ഇഷ്ടം തന്നെയാണ് ഓരോ ബിനാലെ കാലത്തും കൊച്ചിയിൽ എത്തിച്ചേരാൻ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ഈ പഴയ വിദ്യാർത്ഥിനിയ്ക്ക് പ്രചോദനമാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരിയുമായി അടുത്ത പരിചയവും നദിയയ്ക്കുണ്ട്.



ബിനാലെ കാഴ്ചകളുടെ കൂട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ആണ് തന്റെ ഇഷ്ടവിഷയം എന്നാണ് നാദിയ മൊയ്തു പറയുന്നത്. “ആർട്ട് എപ്പോഴും ഒരു ഓപ്പണ്‍ എൻറഡ് ഫിലിം പോലെയാണ്, കാഴ്ചക്കാർക്ക് പൂർത്തിയാക്കാൻ അതെന്തെങ്കിലും പകരം തരും,”  നദിയ വ്യക്തമാക്കി.



ഇപ്പോള്‍ മുംബൈയിലെ സിനിമാ-സ്വകാര്യ ജീവിതത്തിരക്കുകള്‍ക്കിടയിലും സുഹൃത്തുക്കൾക്കൊപ്പം എക്‌സിബിഷൻ, ആർട് ഫെസ്റ്റിവൽ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കാനും സമയം കണ്ടെത്തുന്ന നദിയ, സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ആർട്ടിന്റെ ലോകത്തേക്ക് പോകുമായിരുന്നു എന്നും വിശ്വസിക്കുന്നു. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലേക്ക് നദിയയ്ക്ക് അവസരം ലഭിക്കുന്നത്.



‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത് 1985ലാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ തിരിച്ചെത്തിയത് 10 വർഷങ്ങൾക്കു ശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ റിലീസ്​ ആയ ‘നീരാളി’ എന്ന ചിത്രത്തിലും മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്കും നദിയ മൊയ്തു തിരിച്ചെത്തിയിരുന്നു.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.