ETV Bharat / sitara

ആദ്യകാല ജയിംസ് ബോണ്ട് നായകൻ ഷോണ്‍ കോണറി അന്തരിച്ചു

'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോൺ കോണറി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്

author img

By

Published : Oct 31, 2020, 7:51 PM IST

വാഷിംഗ്ടൺ  സർ തോമസ് ഷോണ്‍ കോണറി  ഷോണ്‍ കോണറി  Sean Connery  James Bond
ആദ്യകാല ജയിംസ് ബോണ്ട് നായകൻ ഷോണ്‍ കോണറി അന്തരിച്ചു

വാഷിംഗ്ടൺ: ആദ്യകാല ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ സർ തോമസ് ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോൺ കോണറി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. 1962 നും 1983 നും ഇടയില്‍ ഏഴ് ചിത്രങ്ങളില്‍ ജയിംസ് ബോണ്ടായി അഭിനയിച്ച് കോണറി ആരാധകരെ രസിപ്പിച്ചു.

'ഫ്രം റഷ്യ വിത്ത് ലൗ', 'ഗോൾഡ്ഫിംഗർ', 'തണ്ടർബോൾ', 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളുടെ വന്‍ വിജയത്തോടെ കോണറിയുടെ പ്രശസ്തി ലോകം മുഴുവൻ എത്തി. മർഡർ ഓൺ ഓറിയന്‍റ് എക്സ്പ്രസ്, 'ദി നെയിം ഓഫ് ദി റോസ്', 'ഹൈലാൻഡർ', 'ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ്' , 'ഡ്രാഗൺഹാർട്ട്' , 'ദി റോക്ക്' , 'ദി ഹണ്ട് ഫോർ റെഡ് ഒക്റ്റോബർ, 'ഫൈൻഡിംഗ് ഫോറസ്റ്റർ' എന്നീ ചിത്രങ്ങളിലും കോണറി ആരാധകർക്ക് മുന്നിൽ തിളങ്ങി.

ടദ അൺടച്ചബിൾസ്' എന്ന ചിത്രത്തിന് കോണറിക്ക് മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ‍ും ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ബാഫ്റ്റ അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും കോണറിയെ തേടിയെത്തി. 2003-ൽ പുറത്തിറങ്ങിയ 'ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്‍റിൽമെൻ' എന്ന ചിത്രത്തിലായിരുന്നു കോണറി അവസാനമായി അഭിനയിച്ചത്.

1930 ഓഗസ്റ്റ് 25ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് സിനിമയിൽ എത്തുന്നത്. 2000ത്തിലാണ് കോണറിക്ക് സര്‍ പദവി ലഭിച്ചത്.

വാഷിംഗ്ടൺ: ആദ്യകാല ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ സർ തോമസ് ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഷോൺ കോണറി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. 1962 നും 1983 നും ഇടയില്‍ ഏഴ് ചിത്രങ്ങളില്‍ ജയിംസ് ബോണ്ടായി അഭിനയിച്ച് കോണറി ആരാധകരെ രസിപ്പിച്ചു.

'ഫ്രം റഷ്യ വിത്ത് ലൗ', 'ഗോൾഡ്ഫിംഗർ', 'തണ്ടർബോൾ', 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളുടെ വന്‍ വിജയത്തോടെ കോണറിയുടെ പ്രശസ്തി ലോകം മുഴുവൻ എത്തി. മർഡർ ഓൺ ഓറിയന്‍റ് എക്സ്പ്രസ്, 'ദി നെയിം ഓഫ് ദി റോസ്', 'ഹൈലാൻഡർ', 'ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ്' , 'ഡ്രാഗൺഹാർട്ട്' , 'ദി റോക്ക്' , 'ദി ഹണ്ട് ഫോർ റെഡ് ഒക്റ്റോബർ, 'ഫൈൻഡിംഗ് ഫോറസ്റ്റർ' എന്നീ ചിത്രങ്ങളിലും കോണറി ആരാധകർക്ക് മുന്നിൽ തിളങ്ങി.

ടദ അൺടച്ചബിൾസ്' എന്ന ചിത്രത്തിന് കോണറിക്ക് മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ‍ും ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ബാഫ്റ്റ അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും കോണറിയെ തേടിയെത്തി. 2003-ൽ പുറത്തിറങ്ങിയ 'ലീഗ് ഓഫ് എക്സ്ട്രാ ഓർഡിനറി ജെന്‍റിൽമെൻ' എന്ന ചിത്രത്തിലായിരുന്നു കോണറി അവസാനമായി അഭിനയിച്ചത്.

1930 ഓഗസ്റ്റ് 25ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് സിനിമയിൽ എത്തുന്നത്. 2000ത്തിലാണ് കോണറിക്ക് സര്‍ പദവി ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.