ETV Bharat / sitara

'മരക്കാര്‍ വരുമെന്ന് കരുതി കുറുപ്പിനെ മാറ്റില്ല.. അന്നത് ആരും കേട്ടില്ല, മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ': ഫിയോക് പ്രസിഡന്‍റ്‌

author img

By

Published : Nov 13, 2021, 8:18 PM IST

കുറുപ്പിന്‍റെ നേട്ടത്തില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്‍റ്‌ വിജയകുമാര്‍. മരക്കാര്‍ റിലീസിനെത്തുമെങ്കിലും കുറുപ്പിനെ തിയേറ്ററില്‍ നിന്നും മാറ്റില്ലെന്ന് വിജയകുമാര്‍.

Feuok President Vijaya Kumar about Marakkar release  Feuok President about Marakkar release  Vijaya Kumar about Kurup and Marakkar  കുറുപ്പിന്‍റെ നേട്ടത്തില്‍ പ്രതികരിച്ച് ഫിയോക് പ്രസിഡന്‍റ്‌ വിജയകുമാര്‍  മരക്കാര്‍ വന്നാലും കുറുപ്പിനെ മാറ്റില്ലെന്ന് ഫിയോക്ക് പ്രസിഡന്‍റ്  ഫിയോക്ക് പ്രസിഡന്‍റ്  മരക്കാര്‍  കുറുപ്പ്  ദുല്‍ഖര്‍ സല്‍മാന്‍  ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ്  മോഹന്‍ലാല്‍ മരക്കാര്‍  മോഹന്‍ലാല്‍  മരക്കാര്‍
'മരക്കാര്‍ വരുമെന്ന് കരുതി കുറുപ്പിനെ മാറ്റില്ല.. അന്നത് ആരും കേട്ടില്ല, മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ': ഫിയോക് പ്രസിഡന്‍റ്‌

നീണ്ട ഇടവേളയ്‌ക്ക് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ആശങ്കകളേറെയായിരുന്നു. പഴയ പോലെ ആളുകള്‍ തിയേറ്ററില്‍ തിരികെയെത്തുമോ എന്നായിരുന്നു ഏവരുടെയും ആശങ്ക. കൊവിഡ്‌ സാഹചര്യത്തില്‍ അടഞ്ഞു കിടന്ന തിയേറ്റര്‍ തുറന്നപ്പോള്‍ മലയാളത്തില്‍ നിന്നും ആദ്യം റിലീസിനെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' ആയിരുന്നു.

ആശങ്കകളെ അസ്ഥാനത്താക്കി ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചാണ് 'കുറുപ്പ്' തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 1500 സ്‌ക്രീനുകളിലും കേരളത്തിലെ 505 തിയേറ്ററുകളിലുമാണ് ആദ്യ ദിനം ചിത്രം ഷോ നടത്തിയത്. ആദ്യ ദിനത്തില്‍ 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം അഡിഷണല്‍ ഷോ നടത്തിയിരുന്നു. കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ് 'കുറുപ്പ്' ആദ്യ ദിന ഗ്രോസ് കളക്ഷന്‍.

കുറുപ്പിന്‍റെ നേട്ടത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്‍റ്‌ വിജയകുമാര്‍. ചിത്രം 25 ദിവസമെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസിനെത്തുമെങ്കിലും കുറുപ്പിനെ തിയേറ്ററില്‍ നിന്നും മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറുപ്പിന് പകരം മരക്കാര്‍ റിലീസിന് എത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ നേട്ടം കൊയ്യാമായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

'25 ദിനങ്ങളെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കി കുറുപ്പ് പോകുമെന്ന് ഉറപ്പാണ്. ഇനി മരക്കാര്‍ വരുന്നുവെന്ന് പറഞ്ഞു കൊണ്ട് കുറുപ്പ് തിയേറ്ററില്‍ നിന്നും പിടിച്ച് മാറ്റാന്‍ തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം, കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകള്‍ എല്ലാം ഒഴിച്ചു കൊടുക്കാന്‍ സാധ്യമല്ല. പടം കളക്ഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തിയേറ്ററില്‍ തന്നെ തുടരും. കുറുപ്പിന് പകരം ഇത്ര തിയേറ്ററില്‍ മരക്കാര്‍ എത്തിയിരുന്നെങ്കില്‍ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

പക്ഷേ അന്നത് ആരും കേട്ടില്ല. 500 തിയേറ്റര്‍, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റണ്‍ ഓഫര്‍ ഞങ്ങള്‍ ചെയ്‌തതാണ്. എന്നിട്ടും അന്നവര്‍ തയ്യാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ കുറുപ്പിന് കൊടുത്തു. അതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററില്‍ തന്നെ കളിക്കണം, ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കില്‍ അവര്‍ വിജയിപ്പിക്കും.'- വിജയകുമാര്‍ പറഞ്ഞു.

Also Read: മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി 'കുറുപ്പ്'; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

നീണ്ട ഇടവേളയ്‌ക്ക് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ആശങ്കകളേറെയായിരുന്നു. പഴയ പോലെ ആളുകള്‍ തിയേറ്ററില്‍ തിരികെയെത്തുമോ എന്നായിരുന്നു ഏവരുടെയും ആശങ്ക. കൊവിഡ്‌ സാഹചര്യത്തില്‍ അടഞ്ഞു കിടന്ന തിയേറ്റര്‍ തുറന്നപ്പോള്‍ മലയാളത്തില്‍ നിന്നും ആദ്യം റിലീസിനെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍റെ 'കുറുപ്പ്' ആയിരുന്നു.

ആശങ്കകളെ അസ്ഥാനത്താക്കി ഉത്സവാന്തരീക്ഷം സൃഷ്‌ടിച്ചാണ് 'കുറുപ്പ്' തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 1500 സ്‌ക്രീനുകളിലും കേരളത്തിലെ 505 തിയേറ്ററുകളിലുമാണ് ആദ്യ ദിനം ചിത്രം ഷോ നടത്തിയത്. ആദ്യ ദിനത്തില്‍ 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചിത്രം അഡിഷണല്‍ ഷോ നടത്തിയിരുന്നു. കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ് 'കുറുപ്പ്' ആദ്യ ദിന ഗ്രോസ് കളക്ഷന്‍.

കുറുപ്പിന്‍റെ നേട്ടത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്‍റ്‌ വിജയകുമാര്‍. ചിത്രം 25 ദിവസമെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ റിലീസിനെത്തുമെങ്കിലും കുറുപ്പിനെ തിയേറ്ററില്‍ നിന്നും മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുറുപ്പിന് പകരം മരക്കാര്‍ റിലീസിന് എത്തിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ വലിയ നേട്ടം കൊയ്യാമായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

'25 ദിനങ്ങളെങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കി കുറുപ്പ് പോകുമെന്ന് ഉറപ്പാണ്. ഇനി മരക്കാര്‍ വരുന്നുവെന്ന് പറഞ്ഞു കൊണ്ട് കുറുപ്പ് തിയേറ്ററില്‍ നിന്നും പിടിച്ച് മാറ്റാന്‍ തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം, കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടു തന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകള്‍ എല്ലാം ഒഴിച്ചു കൊടുക്കാന്‍ സാധ്യമല്ല. പടം കളക്ഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തിയേറ്ററില്‍ തന്നെ തുടരും. കുറുപ്പിന് പകരം ഇത്ര തിയേറ്ററില്‍ മരക്കാര്‍ എത്തിയിരുന്നെങ്കില്‍ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

പക്ഷേ അന്നത് ആരും കേട്ടില്ല. 500 തിയേറ്റര്‍, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റണ്‍ ഓഫര്‍ ഞങ്ങള്‍ ചെയ്‌തതാണ്. എന്നിട്ടും അന്നവര്‍ തയ്യാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ കുറുപ്പിന് കൊടുത്തു. അതിന്‍റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററില്‍ തന്നെ കളിക്കണം, ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കില്‍ അവര്‍ വിജയിപ്പിക്കും.'- വിജയകുമാര്‍ പറഞ്ഞു.

Also Read: മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി 'കുറുപ്പ്'; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.