ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വജ്രാഭരണങ്ങളും അടങ്ങിയ സ്ത്രീയുടെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച കേസിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബാഗ്ഡോഗ്രയിലേക്ക് സ്ഥലം മാറ്റം ലഭിച്ച പ്രതി നരേഷ് കുമാർ അവിടേക്ക് പോകാനൊരുങ്ങുന്ന വേളയിലാണ് കുറ്റം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബോർഡിംഗ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ബാഗ് നഷ്‌ടപ്പെട്ട വിവരം സത്രീ അറിയുന്നത്. ബാഗ് കണ്ടുപിടിക്കാൻ കഴിയാത്തതിനെ തുടർന്ന് അലാറം ഉപയോഗിച്ച് സ്‌ത്രീ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടുപിടിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.