ETV Bharat / international

'പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം' ; ചൈനയ്‌ക്കും റഷ്യയ്‌ക്കും ബൈഡന്‍റെ വിമർശനം

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാകിസ്ഥാനെ കണക്കാക്കുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ

author img

By

Published : Oct 15, 2022, 2:30 PM IST

യുഎസിന്‍റെ നാഷണൽ സെക്യൂരിറ്റി സ്‌ട്രാറ്റെജി  യുഎസിന്‍റെ ദേശീയ സുരക്ഷ തന്ത്രം  പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം  അപകടകരമായ രാജ്യമെന്ന് ബൈഡൻ  ചൈനയ്‌ക്കും റഷ്യയ്‌ക്കും വിമർശനം  ചൈനയ്‌ക്കും റഷ്യയ്‌ക്കും ബൈഡന്‍റെ വിമർശനം  US President Joe Biden against pakistan  One of the most dangerous nations in world  യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ  ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്ൻ കമ്മിറ്റി  Democratic Congressional Campaign Committee  china russia no limits partnership  ചൈന റഷ്യ പങ്കാളിത്തം  ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന  US National Security Strategy  റഷ്യ യുക്രൈൻ യുദ്ധം  russia ukraine war  ഷെഹ്ബാസ് ഷെരീഫ്  Nuclear weapons without any cohesion
പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം; ചൈനയ്‌ക്കും റഷ്യയ്‌ക്കും ബൈഡന്‍റെ വിമർശനം

വാഷിങ്‌ടൺ : യോജിപ്പുകളില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്ൻ കമ്മിറ്റി റിസപ്‌ഷനിലാണ് ബൈഡന്‍റെ പരാമർശം. പാകിസ്ഥാന് പുറമെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെ കുറിച്ചും പ്രസിഡന്‍റ് തുറന്നടിച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാകിസ്ഥാനെ കണക്കാക്കുന്നുവെന്നാണ് ബൈഡൻ പറഞ്ഞവസാനിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി പരിപാടിക്കിടെ ബൈഡൻ നടത്തിയ ഈ പരാമർശം, യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്‍റെ ശ്രമത്തിന് വലിയ തിരിച്ചടിയായേക്കും.

21-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തിൽ ലോകത്തിന്‍റെ തന്നെ ഗതിമാറ്റാൻ യുഎസിന് വലിയ അവസരങ്ങളുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുഎസിന്‍റെ നാഷണൽ സെക്യൂരിറ്റി സ്‌ട്രാറ്റെജി പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ പരാമർശങ്ങൾ. ചൈനയും റഷ്യയും അമേരിക്കയ്‌ക്ക് നേരെ ഭീഷണി ഉയർത്തുന്നുവെന്ന് അടിവരയിടുന്നതാണ് ബുധനാഴ്‌ച (ഒക്‌ടോബർ 12) കോൺഗ്രസ് പാസാക്കിയ നയരേഖ.

ഈ വർഷം ആദ്യമോടെ പരസ്‌പര പങ്കാളിത്തം പ്രഖ്യാപിച്ച ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികൾ വ്യത്യസ്‌തമാണ്. ചൈനയുമായുള്ള മത്സരം ഇൻഡോ-പസഫിക്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നതെങ്കിലും ആഗോളതലത്തിലും അത് വർധിച്ചുവരുന്നതായി നയരേഖയിൽ വ്യക്തമാക്കുന്നു. ചൈനയുമായുള്ള മത്സരത്തിന്‍റെ നിർണായക ദശകമാകും അടുത്ത പത്ത് വർഷമെന്നും യുഎസ് സെക്യൂരിറ്റി സ്‌ട്രാറ്റെജി ചൂണ്ടിക്കാട്ടി.

വാഷിങ്‌ടൺ : യോജിപ്പുകളില്ലാതെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ലോസ് ഏഞ്ചൽസിൽ (കാലിഫോർണിയ) നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പെയ്ൻ കമ്മിറ്റി റിസപ്‌ഷനിലാണ് ബൈഡന്‍റെ പരാമർശം. പാകിസ്ഥാന് പുറമെ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ചൈനയെയും റഷ്യയെയും അദ്ദേഹം വിമർശിച്ചു.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെ കുറിച്ചും പ്രസിഡന്‍റ് തുറന്നടിച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി താൻ പാകിസ്ഥാനെ കണക്കാക്കുന്നുവെന്നാണ് ബൈഡൻ പറഞ്ഞവസാനിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി പരിപാടിക്കിടെ ബൈഡൻ നടത്തിയ ഈ പരാമർശം, യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്‍റെ ശ്രമത്തിന് വലിയ തിരിച്ചടിയായേക്കും.

21-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തിൽ ലോകത്തിന്‍റെ തന്നെ ഗതിമാറ്റാൻ യുഎസിന് വലിയ അവസരങ്ങളുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. യുഎസിന്‍റെ നാഷണൽ സെക്യൂരിറ്റി സ്‌ട്രാറ്റെജി പുറത്തിറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ പരാമർശങ്ങൾ. ചൈനയും റഷ്യയും അമേരിക്കയ്‌ക്ക് നേരെ ഭീഷണി ഉയർത്തുന്നുവെന്ന് അടിവരയിടുന്നതാണ് ബുധനാഴ്‌ച (ഒക്‌ടോബർ 12) കോൺഗ്രസ് പാസാക്കിയ നയരേഖ.

ഈ വർഷം ആദ്യമോടെ പരസ്‌പര പങ്കാളിത്തം പ്രഖ്യാപിച്ച ചൈനയും റഷ്യയും ഉയർത്തുന്ന വെല്ലുവിളികൾ വ്യത്യസ്‌തമാണ്. ചൈനയുമായുള്ള മത്സരം ഇൻഡോ-പസഫിക്ക് മേഖലയിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നതെങ്കിലും ആഗോളതലത്തിലും അത് വർധിച്ചുവരുന്നതായി നയരേഖയിൽ വ്യക്തമാക്കുന്നു. ചൈനയുമായുള്ള മത്സരത്തിന്‍റെ നിർണായക ദശകമാകും അടുത്ത പത്ത് വർഷമെന്നും യുഎസ് സെക്യൂരിറ്റി സ്‌ട്രാറ്റെജി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.