ETV Bharat / international

Racially Motivated Shooting In Florida വംശീയ വിദ്വേഷം, യുഎസിൽ വീണ്ടും വെടിവയ്പ്പ്‌; 3 പേര്‍ കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Aug 27, 2023, 8:00 AM IST

3 people killed racially motivated ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്ക് സമീപം ഡോളർ ജനറൽ സ്‌റ്റോറിൽ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ 3 പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

shooting in Florida  3 people killed racially motivated  us shooting  3 people died  racially motivated  us  florida  shoot news  cnn  വംശീയ വിദ്വേഷം  യു എസിൽ വീണ്ടും വെടിവെപ്പ്  3 പേർ കൊല്ലപ്പെട്ടു  ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്ക് സമീപം  ഡോളർ ജനറൽ സ്‌റ്റോറിൽ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ  സിഎൻഎൻ  കറുത്ത വർഗക്കാരെ  ഫ്ലോറിഡ  വെടിവെപ്പ്  യിഎസ് വെടിവെപ്പ്  വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു
യു എസിൽ വീണ്ടും വെടിവെപ്പ്

ഫ്ലോറിഡ (യുഎസ്) : ജാക്‌സണ്‍വില്ലയ്ക്ക് സമീപം ഡോളർ ജനറൽ സ്‌റ്റോറിൽ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ വെടിവയ്‌പ്പ് (Racially Motivated Shooting In Florida). സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് (3 people killed racially motivated). ശനിയാഴ്‌ച (ഓഗസ്റ്റ് 26) ഉച്ചയ്ക്ക് ശേഷം ആയിരുന്നു വെടിവയ്പ്പ്‌ ഉണ്ടായത്. ആക്രമിയും മരിച്ചാതായാണ് സൂചന.

വെടിവയ്പ്പ്‌ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ ആണെന്നും വെടിവെച്ച ആൾ കറുത്ത വർഗക്കാരെ വെറുത്തിരുന്നു എന്നും ജാക്‌സണ്‍വില്ല ഷെരീഫ് ടികെ വാട്ടേഴ്‌സ്‌ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെടിവെച്ച ആൾ വെളുത്ത ആൾ ആണെന്നും ആക്രമണത്തിന് ശേഷം അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നെന്നും ടികെ വാട്ടേഴ്‌സ്‌ പറഞ്ഞു. വംശീയ വിദ്വേശമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ടികെ വാട്ടേഴ്‌സ്‌ കൂട്ടിച്ചേർത്തു.

ഇരകളെ ചികിത്സിക്കാൻ ഡിപ്പാർട്ട്‌മെന്‍റ്‌ സജ്ജമാണെന്നും എന്നാൽ എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും പങ്കിടാൻ കഴിയില്ലെന്നും ജാക്‌സണ്‍വില്ല ഫയർ ഏന്‍റ്‌ റെസ്ക്യൂ ഡിപ്പാർട്ട്മെന്‍റ് വക്താവ് എറിക്ക് പ്രോസ്‌വിമ്മർ പറഞ്ഞു. നഗരത്തിലുണ്ടായ വെടിവയ്പ്പി‌നെ 'ദുരന്ത ദിനം' എന്ന് വിശേഷിപ്പിച്ച്‌കൊണ്ടാണ് ഡേവിസ് എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തത്. ഇരകളുടെ കുടുംബാംഗങ്ങൾക്കായ് പ്രാർഥനകൾ അർപ്പിക്കുന്നെന്നും ഉത്തരങ്ങൾക്കായ് ജാക്‌സൺവില്ലെ ഷെരീഫ് ടികെ വാട്ടേഴ്‌സിനെ കാണാനുള്ള യാത്രയിലാണ് താനെന്നും ഇത്തരം ആക്രമണങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ അംഗീകരിക്കാൻ ആവുകയില്ലെന്നും ഡേവിസ് ശനിയാഴ്‌ച പോസ്‌റ്റ്‌ ചെയ്‌തു.

യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ 2023 ൽ ഇതുവരെ കുറഞ്ഞത് 470 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. സൗത്ത് ജോർജിയ അതിർത്തിയിൽ നിന്ന് ഏകദേശം 35 മൈൽ തെക്ക് വടക്കുകിഴക്കൻ ഫ്ലോറിഡയിലാണ് ജാക്‌സണ്‍വാല സ്ഥിതി ചെയുന്നത്.

Also read: Shootings across US | യുഎസില്‍ തുടരെ വെടിവയ്പ്പ്‌; 6 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

യുഎസിൽ നേരത്തെയും വെടിവെപ്പ്: നേരത്തെ യുഎസിലെ പെൻസിൽവാനിയ സ്‌റ്റേറ്റില്‍ (Pennsylvania state) ഉൾപ്പടെ നടന്ന അക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സബർബൻ ചിക്കാഗോ, വാഷിംഗ്‌ടൺ സ്‌റ്റേറ്റ്‌, പെൻസിൽവാനിയ, സെന്‍റ് ലൂയിസ്, സതേൺ കാലിഫോർണിയ, ബാൾട്ടിമോർ എന്നിവിടങ്ങളില്‍ കുറേ വർഷങ്ങളായി വെടിവയ്പ്പും‌ കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും വർധിക്കുകയാണെന്ന് വിദഗ്‌ധർ പറയുന്നുണ്ട്.

ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ വർധനയുണ്ടായി എന്നതിൽ തർക്കമില്ലെന്നും ഈ കേസുകളിൽ ചിലത് കേവലം തർക്കങ്ങളാണെന്നും പലപ്പോഴും കൗമാരക്കാർക്കിടയിൽ നടക്കുന്ന ഇത്തരം തർക്കങ്ങളില്‍ മുഷ്‌ടിക്ക് പകരം തോക്കുകളാണ് അവർ ആയുധമാക്കുന്നതെന്നും കാർണഗീ മെലോൺ സർവകലാശാലയിലെ പബ്ലിക് പോളിസി ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് പ്രൊഫസറായ ഡാനിയൽ നാഗിൻ പറഞ്ഞു.

ഫ്ലോറിഡ (യുഎസ്) : ജാക്‌സണ്‍വില്ലയ്ക്ക് സമീപം ഡോളർ ജനറൽ സ്‌റ്റോറിൽ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ വെടിവയ്‌പ്പ് (Racially Motivated Shooting In Florida). സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് (3 people killed racially motivated). ശനിയാഴ്‌ച (ഓഗസ്റ്റ് 26) ഉച്ചയ്ക്ക് ശേഷം ആയിരുന്നു വെടിവയ്പ്പ്‌ ഉണ്ടായത്. ആക്രമിയും മരിച്ചാതായാണ് സൂചന.

വെടിവയ്പ്പ്‌ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ ആണെന്നും വെടിവെച്ച ആൾ കറുത്ത വർഗക്കാരെ വെറുത്തിരുന്നു എന്നും ജാക്‌സണ്‍വില്ല ഷെരീഫ് ടികെ വാട്ടേഴ്‌സ്‌ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെടിവെച്ച ആൾ വെളുത്ത ആൾ ആണെന്നും ആക്രമണത്തിന് ശേഷം അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നെന്നും ടികെ വാട്ടേഴ്‌സ്‌ പറഞ്ഞു. വംശീയ വിദ്വേശമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ടികെ വാട്ടേഴ്‌സ്‌ കൂട്ടിച്ചേർത്തു.

ഇരകളെ ചികിത്സിക്കാൻ ഡിപ്പാർട്ട്‌മെന്‍റ്‌ സജ്ജമാണെന്നും എന്നാൽ എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും പങ്കിടാൻ കഴിയില്ലെന്നും ജാക്‌സണ്‍വില്ല ഫയർ ഏന്‍റ്‌ റെസ്ക്യൂ ഡിപ്പാർട്ട്മെന്‍റ് വക്താവ് എറിക്ക് പ്രോസ്‌വിമ്മർ പറഞ്ഞു. നഗരത്തിലുണ്ടായ വെടിവയ്പ്പി‌നെ 'ദുരന്ത ദിനം' എന്ന് വിശേഷിപ്പിച്ച്‌കൊണ്ടാണ് ഡേവിസ് എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തത്. ഇരകളുടെ കുടുംബാംഗങ്ങൾക്കായ് പ്രാർഥനകൾ അർപ്പിക്കുന്നെന്നും ഉത്തരങ്ങൾക്കായ് ജാക്‌സൺവില്ലെ ഷെരീഫ് ടികെ വാട്ടേഴ്‌സിനെ കാണാനുള്ള യാത്രയിലാണ് താനെന്നും ഇത്തരം ആക്രമണങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ അംഗീകരിക്കാൻ ആവുകയില്ലെന്നും ഡേവിസ് ശനിയാഴ്‌ച പോസ്‌റ്റ്‌ ചെയ്‌തു.

യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ 2023 ൽ ഇതുവരെ കുറഞ്ഞത് 470 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്. സൗത്ത് ജോർജിയ അതിർത്തിയിൽ നിന്ന് ഏകദേശം 35 മൈൽ തെക്ക് വടക്കുകിഴക്കൻ ഫ്ലോറിഡയിലാണ് ജാക്‌സണ്‍വാല സ്ഥിതി ചെയുന്നത്.

Also read: Shootings across US | യുഎസില്‍ തുടരെ വെടിവയ്പ്പ്‌; 6 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

യുഎസിൽ നേരത്തെയും വെടിവെപ്പ്: നേരത്തെ യുഎസിലെ പെൻസിൽവാനിയ സ്‌റ്റേറ്റില്‍ (Pennsylvania state) ഉൾപ്പടെ നടന്ന അക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. സബർബൻ ചിക്കാഗോ, വാഷിംഗ്‌ടൺ സ്‌റ്റേറ്റ്‌, പെൻസിൽവാനിയ, സെന്‍റ് ലൂയിസ്, സതേൺ കാലിഫോർണിയ, ബാൾട്ടിമോർ എന്നിവിടങ്ങളില്‍ കുറേ വർഷങ്ങളായി വെടിവയ്പ്പും‌ കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും വർധിക്കുകയാണെന്ന് വിദഗ്‌ധർ പറയുന്നുണ്ട്.

ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അക്രമ സംഭവങ്ങളില്‍ വർധനയുണ്ടായി എന്നതിൽ തർക്കമില്ലെന്നും ഈ കേസുകളിൽ ചിലത് കേവലം തർക്കങ്ങളാണെന്നും പലപ്പോഴും കൗമാരക്കാർക്കിടയിൽ നടക്കുന്ന ഇത്തരം തർക്കങ്ങളില്‍ മുഷ്‌ടിക്ക് പകരം തോക്കുകളാണ് അവർ ആയുധമാക്കുന്നതെന്നും കാർണഗീ മെലോൺ സർവകലാശാലയിലെ പബ്ലിക് പോളിസി ആൻഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് പ്രൊഫസറായ ഡാനിയൽ നാഗിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.