ETV Bharat / international

തീരാവേദനയായി തുർക്കി; ഭൂകമ്പത്തിൽ മരണം 35,000 കടന്നു, രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധികൾ നിരവധി

author img

By

Published : Feb 15, 2023, 12:45 PM IST

Updated : Feb 15, 2023, 4:34 PM IST

നൂറ്റാണ്ടിലെ ദുരന്തത്തിൽ അടിപതറി തുർക്കി. ഭൂകമ്പം നടന്നിട്ട് ഒരാഴ്‌ച കഴിഞ്ഞു. രക്ഷാപ്രവർത്തനം ഊർജിതം. അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാവാതെ പതിനായിരങ്ങൾ

Rising toll makes quake  തുർക്കി  ഭൂകമ്പം  സിറിയ  quake  toll exceeds  deadliest  new news  trending  turkey  syria  quake updates  united nations  international aid  aid  usa
turkey quake toll exceeds

അങ്കാറ: രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തത്തിലൂടെ കടന്നുപോവുകയാണ് തുർക്കി. കഴിഞ്ഞയാഴ്‌ചയുണ്ടായ ഭൂകമ്പത്തിൽ ഇതിനോടകം രേഖപ്പെടുത്തിയ മരണം 35,000ത്തിലധികമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണെങ്കിലും അപകടം നടന്ന് ഒരാഴ്‌ച കഴിഞ്ഞതിനാൽ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്‌തമിക്കുന്നതും, അതിജീവിച്ച പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി അതിശൈത്യത്തിൽ കടുത്ത തണുപ്പിൽ നിന്ന് അഭയം കണ്ടെത്തുന്നതുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാവാതെ തെരുവുകളിൽ കഴിയുന്ന സാഹചര്യവും പരിഗണിച്ചാവും തുടർന്നുള്ള രക്ഷാപ്രവർത്തനം.

നൂറ്റാണ്ടിലെ ദുരന്തം: ഭൂകമ്പത്തെ 'നൂറ്റാണ്ടിലെ ദുരന്തം' എന്നാണ് തുർക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ വിശേഷിപ്പിച്ചത്. രാജ്യം സ്ഥാപിതമായി 100 വർഷത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തമാണ് തുർക്കി നേരിടുന്നത്. 1939 ലെ വൻ എർസിങ്കൻ ഭൂകമ്പത്തിൽ 33,000 പേരുടെ മരണം രേഖപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരി ആറിന് കഹ്‌റാമൻമാരാസ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനത്തിന്‍റെ ഫലമായി 1,05,505 പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ മാധ്യമങ്ങളെ അറിയിച്ചു.

അയൽരാജ്യമായ സിറിയയിൽ 3,700 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ആകെ മരണസംഖ്യ 39,000 കടന്നു. 13,000 ത്തിലധികം ആളുകൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്ത ഏജൻസിയായ എ.എഫ്.എ.ഡിയുടെ ആസ്ഥാനത്ത് നടന്ന അഞ്ച് മണിക്കൂർ കാബിനറ്റ് യോഗത്തിന് ശേഷം അങ്കാറയിൽ സംസാരിക്കുകയായിരുന്നു എർദോഗൻ. '2,11,000 വസതികളുള്ള 47,000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ പൊളിക്കേണ്ട വിധം കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിട്ടുണ്ട്. നശിച്ച കെട്ടിടങ്ങളിൽ നിന്ന് ഞങ്ങളുടെ അവസാന പൗരനെ പുറത്തെടുക്കുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും', നിലവിലെ രക്ഷപ്രവർത്തനത്തെക്കുറിച്ച് എർദോഗൻ പറഞ്ഞു.

വിലങ്ങ് തടിയായി സിറിയൻ ആഭ്യന്തരയുദ്ധം: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ എയ്‌ഡ് ഏജൻസികളും സർക്കാരുകളും ശക്തമാക്കിയിട്ടുണ്ട്. 12 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാഷ്‌‌ട്രങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ പരിമിതികൾ നിരവധിയുണ്ട്. സിറിയൻ ഭരണകൂടവും എയ്‌ഡ് ഏജൻസികളും രാജ്യത്തേക്ക് സഹായം എങ്ങനെ വിതരണം ചെയ്യാമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലായിരുന്നു ആദ്യഘട്ടത്തിൽ. കലുഷിതമായ ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യം പല സ്ഥലങ്ങളിലേക്കും ഊർജിതമായ രക്ഷപ്രവർത്തനത്തിനു പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇതിനോടകം 1,414 മരണങ്ങളും 1,357 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

35 ടൺ ഭക്ഷണവുമായി സൗദിയുടെ ആദ്യ സഹായ വിമാനം ചൊവ്വാഴ്‌ച സിറിയൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള അലപ്പോയിൽ എത്തിയിരുന്നു. എന്നാൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിന് സഹായം ലഭിക്കുന്നത് എങ്ങനെയെന്ന ധാരണ ഇതുവരെ ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയും പ്രസിഡന്‍റ് ബഷാർ അസദിന്‍റെ സിറിയൻ ഗവൺമെന്‍റും തമ്മിലുള്ള തിങ്കളാഴ്‌ച വരെയുള്ള കരാർ പ്രകാരം, തുർക്കിയുമായുള്ള ഒരൊറ്റ അതിർത്തി കടന്നോ സർക്കാർ പ്രദേശം വഴിയോ മാത്രമേ ഈ പ്രദേശത്തേക്ക് സഹായം എത്തിക്കാൻ ആഗോള ബോഡിക്ക് അനുവാദമുണ്ടായിരുന്നുള്ളു. ബാബ് അൽ-സലാമിലും അൽ റേയിലും പുതുതായി തുറന്ന ക്രോസിംഗുകൾ മൂന്ന് മാസത്തേക്ക് പ്രാരംഭ കാലയളവിൽ പ്രവർത്തിക്കും.

ക്രോസിംഗുകൾ തുറക്കുന്നത് ശാശ്വതമാർഗമാണെന്ന നിർദേശത്തിൽ ഉറച്ച് നിൽക്കുകയാണ് റഷ്യ. എന്നാൽ സിറിയൻ ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിലേക്ക് 'പ്രത്യേകമായി' സഹായം നൽകാൻ പശ്ചിമരാഷ്‌ട്രങ്ങൾ ശ്രമിക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ക്രോസിംഗുകൾ തുറക്കുന്നത് സ്വാഗതം ചെയ്‌തെങ്കിലും, 11 ട്രക്കുകളുള്ള ആദ്യ യു.എൻ സഹായ സംഘം ചൊവ്വാഴ്‌ച ബാബ് അൽ-സലാം വഴി വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് പ്രവേശിച്ചപ്പോഴും ലോജിസ്റ്റിക് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. 'പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും സഹായങ്ങൾ സ്വീകരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കൈത്താങ്ങ്: മൂന്ന് മാസത്തേക്ക് അഞ്ച് ദശലക്ഷം സിറിയക്കാർക്ക് അടിസ്ഥാന സഹായങ്ങൾ നൽകാൻ 397 ദശലക്ഷം യു.എസ് ഡോളറിന്‍റെ അപ്പീൽ ആണ് ഐക്യരാഷ്ട്രസഭ നൽകിയിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് തുർക്കിയിൽ നിന്ന് രണ്ട് അതിർത്തി ക്രോസിംഗുകളിലൂടെ യു.എൻ സഹായം എത്തിക്കുന്നതിന് ആഗോള ബോഡി ഡമാസ്‌കസുമായി കരാർ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ നടപടി.

സഹായം എപ്പോൾ ലഭിക്കും..!: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ജിൻഡേരിസ് പട്ടണത്തിൽ തകർന്ന വീടിന് പുറത്ത് പ്രദേശവാസിയായ അഹമ്മദ് ഇസ്‌മായിൽ സുലൈമാൻ പുതപ്പുകൾ കൊണ്ട് താത്‌കാലിക ഷെഡ് ഉണ്ടാക്കിയാണ് കുടുംബത്തോടൊപ്പം കഴിയുന്നത്. 'ഭൂകമ്പത്തിൽ എന്‍റെ വീട് തകർന്നു, സുരക്ഷിതമല്ലാത്ത ഒരു വീട്ടിലേക്ക് കുടുംബത്തെ തിരികെ മാറ്റാൻ എങ്ങനെ കഴിയും. ഞങ്ങൾ 18 പേർ ഈ താത്‌കാലിക ടെന്‍റിന് കീഴിലാണ് കഴിയുന്നത്. ഞങ്ങൾക്ക് പക്ഷേ ഇവിടെ കിടന്ന് ഉറങ്ങാൻ കഴിയില്ല, സ്ഥലമില്ല. മാത്രമല്ല രാത്രിയിലെ കൊടുംതണുപ്പ് സഹിക്കാനാവില്ല', അഹമ്മദ് ഇസ്മായിൽ പറയുന്നു.

ജിൻഡേരിസ് പട്ടണത്തിൽ നഗരവാസികൾക്കായി ഇതുവരെ 2,500 ടെന്‍റുകൾ നിർമിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്. 1,500 ത്തിലധികം കുടുംബങ്ങൾ ഇപ്പോഴും അഭയമില്ലാതെ തുടരുന്നുവെന്ന് ടൗൺ കൗൺസിൽ മേധാവി മഹ്മൂദ് ഹാഫർ പറയുന്നത്. രാത്രികാല താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിനാൽ ഇവർക്ക് ഉടൻ സഹായമെത്തേണ്ടതുണ്ട്. 'സഹായം എപ്പോൾ ലഭിക്കും എന്ന ചോദ്യം ഞങ്ങൾ ഇപ്പോഴും കേൾക്കുന്നു. പ്രശ്‌നങ്ങൾ താത്‌കാലികമായാണെങ്കിലും പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്' ഹാഫർ പറയുന്നു.

ടെന്‍റുകൾ കുറവാണെങ്കിലും, റൊട്ടിയും വെള്ളവും നഗരത്തിൽ മിച്ചമുണ്ടെന്ന് പ്രദേശവാസിയായ സ്ത്രീ പറയുന്നു. തെക്കുപടിഞ്ഞാറ് ഭാഗത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ലതാകിയയിൽ, ഷെൽട്ടറുകളിൽ പാക്ക് ചെയ്യുന്നവർക്ക് മാത്രമേ സഹായം ലഭിക്കുന്നുള്ളൂ, സ്വദേശിയായ റൈഫ ബ്രീമോ പറഞ്ഞു. "നമുക്ക് തിന്നണം, കുടിക്കണം, അതിജീവിക്കണം, ഞങ്ങളുടെ ജോലികൾ, ജീവിതം, എല്ലാം നിലച്ചു", ബ്രീമോ പറഞ്ഞു.

അതിജീവനം ഇനിയെങ്ങനെ: ലോകരാഷ്‌ട്രങ്ങളെല്ലാം രക്ഷാപ്രവർത്തനവും വൈദ്യസഹായവും ഭക്ഷണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും റിക്‌ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും ശക്തമായ തുടർചലനങ്ങൾക്കും സാക്ഷ്യം വഹിച്ച തുർക്കിക്ക് അതിജീവനം കഠിനമാണ്. 13.5 ദശലക്ഷം ആളുകൾ വസിക്കുന്ന തുർക്കിയിലെ 10 പ്രവിശ്യകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു വലിയ പ്രദേശത്തെയും ഭൂകമ്പം ബാധിച്ചു. ഭൂകമ്പ ബാധിത മേഖലയിലെ ഭൂരിഭാഗം ജലസംവിധാനവും പ്രവർത്തിക്കുന്നില്ല, ഉള്ളവയാണെങ്കില്‍ പകുതിയും ഉപയോഗശൂന്യമാണ് എന്ന് തുർക്കി ആരോഗ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.

പതിനായിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും റോഡുകൾ നശിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്‌ത സാഹചര്യത്തിൽ നിലവിലെ ഘട്ടമെങ്കിലും താണ്ടാൻ തുർക്കിക്ക് സഹായങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. തുർക്കി തുറമുഖ നഗരമായ ഇസ്കെൻഡറുണിലെ ഭൂരിപക്ഷം കുടുംബങ്ങളും ട്രെയിൻ ബോഗികളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. 'വാഗണുകൾ ഞങ്ങളുടെ വീടായി മാറിയിരിക്കുന്നു', 50 കാരിയായ നിദാ കരഹാൻ അനഡോലു ഏജൻസിയോട് പറഞ്ഞു.

അങ്കാറ: രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തത്തിലൂടെ കടന്നുപോവുകയാണ് തുർക്കി. കഴിഞ്ഞയാഴ്‌ചയുണ്ടായ ഭൂകമ്പത്തിൽ ഇതിനോടകം രേഖപ്പെടുത്തിയ മരണം 35,000ത്തിലധികമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണെങ്കിലും അപകടം നടന്ന് ഒരാഴ്‌ച കഴിഞ്ഞതിനാൽ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്‌തമിക്കുന്നതും, അതിജീവിച്ച പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി അതിശൈത്യത്തിൽ കടുത്ത തണുപ്പിൽ നിന്ന് അഭയം കണ്ടെത്തുന്നതുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാവാതെ തെരുവുകളിൽ കഴിയുന്ന സാഹചര്യവും പരിഗണിച്ചാവും തുടർന്നുള്ള രക്ഷാപ്രവർത്തനം.

നൂറ്റാണ്ടിലെ ദുരന്തം: ഭൂകമ്പത്തെ 'നൂറ്റാണ്ടിലെ ദുരന്തം' എന്നാണ് തുർക്കി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ വിശേഷിപ്പിച്ചത്. രാജ്യം സ്ഥാപിതമായി 100 വർഷത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തമാണ് തുർക്കി നേരിടുന്നത്. 1939 ലെ വൻ എർസിങ്കൻ ഭൂകമ്പത്തിൽ 33,000 പേരുടെ മരണം രേഖപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരി ആറിന് കഹ്‌റാമൻമാരാസ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനത്തിന്‍റെ ഫലമായി 1,05,505 പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് റജബ്​ ത്വയ്യിബ്​ ഉർദുഗാൻ മാധ്യമങ്ങളെ അറിയിച്ചു.

അയൽരാജ്യമായ സിറിയയിൽ 3,700 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ആകെ മരണസംഖ്യ 39,000 കടന്നു. 13,000 ത്തിലധികം ആളുകൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്ത ഏജൻസിയായ എ.എഫ്.എ.ഡിയുടെ ആസ്ഥാനത്ത് നടന്ന അഞ്ച് മണിക്കൂർ കാബിനറ്റ് യോഗത്തിന് ശേഷം അങ്കാറയിൽ സംസാരിക്കുകയായിരുന്നു എർദോഗൻ. '2,11,000 വസതികളുള്ള 47,000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ പൊളിക്കേണ്ട വിധം കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിട്ടുണ്ട്. നശിച്ച കെട്ടിടങ്ങളിൽ നിന്ന് ഞങ്ങളുടെ അവസാന പൗരനെ പുറത്തെടുക്കുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും', നിലവിലെ രക്ഷപ്രവർത്തനത്തെക്കുറിച്ച് എർദോഗൻ പറഞ്ഞു.

വിലങ്ങ് തടിയായി സിറിയൻ ആഭ്യന്തരയുദ്ധം: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ എയ്‌ഡ് ഏജൻസികളും സർക്കാരുകളും ശക്തമാക്കിയിട്ടുണ്ട്. 12 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാഷ്‌‌ട്രങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ പരിമിതികൾ നിരവധിയുണ്ട്. സിറിയൻ ഭരണകൂടവും എയ്‌ഡ് ഏജൻസികളും രാജ്യത്തേക്ക് സഹായം എങ്ങനെ വിതരണം ചെയ്യാമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലായിരുന്നു ആദ്യഘട്ടത്തിൽ. കലുഷിതമായ ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യം പല സ്ഥലങ്ങളിലേക്കും ഊർജിതമായ രക്ഷപ്രവർത്തനത്തിനു പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇതിനോടകം 1,414 മരണങ്ങളും 1,357 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

35 ടൺ ഭക്ഷണവുമായി സൗദിയുടെ ആദ്യ സഹായ വിമാനം ചൊവ്വാഴ്‌ച സിറിയൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള അലപ്പോയിൽ എത്തിയിരുന്നു. എന്നാൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിന് സഹായം ലഭിക്കുന്നത് എങ്ങനെയെന്ന ധാരണ ഇതുവരെ ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയും പ്രസിഡന്‍റ് ബഷാർ അസദിന്‍റെ സിറിയൻ ഗവൺമെന്‍റും തമ്മിലുള്ള തിങ്കളാഴ്‌ച വരെയുള്ള കരാർ പ്രകാരം, തുർക്കിയുമായുള്ള ഒരൊറ്റ അതിർത്തി കടന്നോ സർക്കാർ പ്രദേശം വഴിയോ മാത്രമേ ഈ പ്രദേശത്തേക്ക് സഹായം എത്തിക്കാൻ ആഗോള ബോഡിക്ക് അനുവാദമുണ്ടായിരുന്നുള്ളു. ബാബ് അൽ-സലാമിലും അൽ റേയിലും പുതുതായി തുറന്ന ക്രോസിംഗുകൾ മൂന്ന് മാസത്തേക്ക് പ്രാരംഭ കാലയളവിൽ പ്രവർത്തിക്കും.

ക്രോസിംഗുകൾ തുറക്കുന്നത് ശാശ്വതമാർഗമാണെന്ന നിർദേശത്തിൽ ഉറച്ച് നിൽക്കുകയാണ് റഷ്യ. എന്നാൽ സിറിയൻ ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിലേക്ക് 'പ്രത്യേകമായി' സഹായം നൽകാൻ പശ്ചിമരാഷ്‌ട്രങ്ങൾ ശ്രമിക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ക്രോസിംഗുകൾ തുറക്കുന്നത് സ്വാഗതം ചെയ്‌തെങ്കിലും, 11 ട്രക്കുകളുള്ള ആദ്യ യു.എൻ സഹായ സംഘം ചൊവ്വാഴ്‌ച ബാബ് അൽ-സലാം വഴി വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് പ്രവേശിച്ചപ്പോഴും ലോജിസ്റ്റിക് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. 'പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും സഹായങ്ങൾ സ്വീകരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കൈത്താങ്ങ്: മൂന്ന് മാസത്തേക്ക് അഞ്ച് ദശലക്ഷം സിറിയക്കാർക്ക് അടിസ്ഥാന സഹായങ്ങൾ നൽകാൻ 397 ദശലക്ഷം യു.എസ് ഡോളറിന്‍റെ അപ്പീൽ ആണ് ഐക്യരാഷ്ട്രസഭ നൽകിയിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് തുർക്കിയിൽ നിന്ന് രണ്ട് അതിർത്തി ക്രോസിംഗുകളിലൂടെ യു.എൻ സഹായം എത്തിക്കുന്നതിന് ആഗോള ബോഡി ഡമാസ്‌കസുമായി കരാർ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ നടപടി.

സഹായം എപ്പോൾ ലഭിക്കും..!: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ജിൻഡേരിസ് പട്ടണത്തിൽ തകർന്ന വീടിന് പുറത്ത് പ്രദേശവാസിയായ അഹമ്മദ് ഇസ്‌മായിൽ സുലൈമാൻ പുതപ്പുകൾ കൊണ്ട് താത്‌കാലിക ഷെഡ് ഉണ്ടാക്കിയാണ് കുടുംബത്തോടൊപ്പം കഴിയുന്നത്. 'ഭൂകമ്പത്തിൽ എന്‍റെ വീട് തകർന്നു, സുരക്ഷിതമല്ലാത്ത ഒരു വീട്ടിലേക്ക് കുടുംബത്തെ തിരികെ മാറ്റാൻ എങ്ങനെ കഴിയും. ഞങ്ങൾ 18 പേർ ഈ താത്‌കാലിക ടെന്‍റിന് കീഴിലാണ് കഴിയുന്നത്. ഞങ്ങൾക്ക് പക്ഷേ ഇവിടെ കിടന്ന് ഉറങ്ങാൻ കഴിയില്ല, സ്ഥലമില്ല. മാത്രമല്ല രാത്രിയിലെ കൊടുംതണുപ്പ് സഹിക്കാനാവില്ല', അഹമ്മദ് ഇസ്മായിൽ പറയുന്നു.

ജിൻഡേരിസ് പട്ടണത്തിൽ നഗരവാസികൾക്കായി ഇതുവരെ 2,500 ടെന്‍റുകൾ നിർമിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്. 1,500 ത്തിലധികം കുടുംബങ്ങൾ ഇപ്പോഴും അഭയമില്ലാതെ തുടരുന്നുവെന്ന് ടൗൺ കൗൺസിൽ മേധാവി മഹ്മൂദ് ഹാഫർ പറയുന്നത്. രാത്രികാല താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നതിനാൽ ഇവർക്ക് ഉടൻ സഹായമെത്തേണ്ടതുണ്ട്. 'സഹായം എപ്പോൾ ലഭിക്കും എന്ന ചോദ്യം ഞങ്ങൾ ഇപ്പോഴും കേൾക്കുന്നു. പ്രശ്‌നങ്ങൾ താത്‌കാലികമായാണെങ്കിലും പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്' ഹാഫർ പറയുന്നു.

ടെന്‍റുകൾ കുറവാണെങ്കിലും, റൊട്ടിയും വെള്ളവും നഗരത്തിൽ മിച്ചമുണ്ടെന്ന് പ്രദേശവാസിയായ സ്ത്രീ പറയുന്നു. തെക്കുപടിഞ്ഞാറ് ഭാഗത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ലതാകിയയിൽ, ഷെൽട്ടറുകളിൽ പാക്ക് ചെയ്യുന്നവർക്ക് മാത്രമേ സഹായം ലഭിക്കുന്നുള്ളൂ, സ്വദേശിയായ റൈഫ ബ്രീമോ പറഞ്ഞു. "നമുക്ക് തിന്നണം, കുടിക്കണം, അതിജീവിക്കണം, ഞങ്ങളുടെ ജോലികൾ, ജീവിതം, എല്ലാം നിലച്ചു", ബ്രീമോ പറഞ്ഞു.

അതിജീവനം ഇനിയെങ്ങനെ: ലോകരാഷ്‌ട്രങ്ങളെല്ലാം രക്ഷാപ്രവർത്തനവും വൈദ്യസഹായവും ഭക്ഷണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും റിക്‌ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും ശക്തമായ തുടർചലനങ്ങൾക്കും സാക്ഷ്യം വഹിച്ച തുർക്കിക്ക് അതിജീവനം കഠിനമാണ്. 13.5 ദശലക്ഷം ആളുകൾ വസിക്കുന്ന തുർക്കിയിലെ 10 പ്രവിശ്യകളെയാണ് ഭൂകമ്പം ബാധിച്ചിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന വടക്കുപടിഞ്ഞാറൻ സിറിയയിലെ ഒരു വലിയ പ്രദേശത്തെയും ഭൂകമ്പം ബാധിച്ചു. ഭൂകമ്പ ബാധിത മേഖലയിലെ ഭൂരിഭാഗം ജലസംവിധാനവും പ്രവർത്തിക്കുന്നില്ല, ഉള്ളവയാണെങ്കില്‍ പകുതിയും ഉപയോഗശൂന്യമാണ് എന്ന് തുർക്കി ആരോഗ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.

പതിനായിരക്കണക്കിന് കെട്ടിടങ്ങൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും റോഡുകൾ നശിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്‌ത സാഹചര്യത്തിൽ നിലവിലെ ഘട്ടമെങ്കിലും താണ്ടാൻ തുർക്കിക്ക് സഹായങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. തുർക്കി തുറമുഖ നഗരമായ ഇസ്കെൻഡറുണിലെ ഭൂരിപക്ഷം കുടുംബങ്ങളും ട്രെയിൻ ബോഗികളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. 'വാഗണുകൾ ഞങ്ങളുടെ വീടായി മാറിയിരിക്കുന്നു', 50 കാരിയായ നിദാ കരഹാൻ അനഡോലു ഏജൻസിയോട് പറഞ്ഞു.

Last Updated : Feb 15, 2023, 4:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.