ETV Bharat / international

അവിശ്വാസ പ്രമേയം: ഇമ്രാൻ ഖാൻ ഹാജരായില്ല, അസംബ്ലിയിൽ ബഹളം; സഭ നിർത്തിവച്ചു

author img

By

Published : Apr 9, 2022, 11:10 AM IST

Updated : Apr 9, 2022, 12:47 PM IST

ഇമ്രാൻ ഖാന് പകരം വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെയാണ് അയച്ചിരിക്കുന്നത്

Pak PM Imran Khan meeting underway ahead of no-trust vote against Imran Khan  ഇമ്രാന്‍ ഖാന് ഇന്ന് വിധി ദിനം  അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടക്കും  സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.  The polls are being held today following a Supreme Court order.  Pak PM Imran Khan  Pak PM Imran Khan meeting underway  അവിശ്വാസ പ്രമേയം ഇന്ന്; മുന്നോടിയായി ഇമ്രാൻ ഖാന്‍റെ യോഗം പുരോഗിമിക്കുന്നു  No-confidence motion today; Imran Khan's meeting is progressing ahead  No-confidence motion against Pakistani Prime Minister Imran Khan in Parliament today  പാക് ദേശീയ അസംബ്ലിയില്‍ നാടകീയ സംഭവങ്ങള്‍  സ്പീക്കര്‍ക്കെതിരെയും അവിശ്വാസം, സഭ നടപടി നിര്‍ത്തി വച്ചു
പാക് ദേശീയ അസംബ്ലിയില്‍ നാടകീയ സംഭവങ്ങള്‍: സ്പീക്കര്‍ക്കെതിരെയും അവിശ്വാസം, സഭ നടപടി നിര്‍ത്തി വച്ചു

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. സഭ ബഹളത്തെ തുടർന്ന് നിർത്തിവച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല. ഉച്ചയ്ക്ക് സഭ വീണ്ടും ചേരുമെന്ന് സ്പീക്കർ അസദ് ഖാസിയർ അറിയിച്ചു.

ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ശേഷം ഇമ്രാൻ ഖാന് വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയായിരുന്നു. വോട്ടെടുപ്പ് വൈകിയാൽ കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്‍റെ ആവശ്യം. അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും.

342 അംഗ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിലെ പ്രധാന പാര്‍ട്ടികളായിരുന്ന എം.ക്യു.എം–പിയും ബി.എ.പിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമെ സഭ പിരിയാവു എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ALSO READ: ഇമ്രാൻ ഖാന് കനത്ത തിരിച്ചടി ; പിരിച്ചുവിട്ട മന്ത്രിസഭ പുനസ്ഥാപിച്ച് സുപ്രീം കോടതി

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. സഭ ബഹളത്തെ തുടർന്ന് നിർത്തിവച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല. ഉച്ചയ്ക്ക് സഭ വീണ്ടും ചേരുമെന്ന് സ്പീക്കർ അസദ് ഖാസിയർ അറിയിച്ചു.

ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ശേഷം ഇമ്രാൻ ഖാന് വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയായിരുന്നു. വോട്ടെടുപ്പ് വൈകിയാൽ കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്‍റെ ആവശ്യം. അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും.

342 അംഗ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിലെ പ്രധാന പാര്‍ട്ടികളായിരുന്ന എം.ക്യു.എം–പിയും ബി.എ.പിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമെ സഭ പിരിയാവു എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ALSO READ: ഇമ്രാൻ ഖാന് കനത്ത തിരിച്ചടി ; പിരിച്ചുവിട്ട മന്ത്രിസഭ പുനസ്ഥാപിച്ച് സുപ്രീം കോടതി

Last Updated : Apr 9, 2022, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.