ETV Bharat / international

Florona | ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രയേൽ ; രോഗബാധ ഗർഭിണിയിൽ

author img

By

Published : Jan 2, 2022, 10:49 AM IST

കൊറോണയുടെയും ഫ്ലൂ അഥവാ ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ

israel confirms first florona disease case  florona in an Israeli pregnant woman  ഫ്ലൊറോണ സ്ഥിരീകരിച്ച് ഇസ്രായേൽ  ഫ്ലൊറോണ രോഗം ഗർഭിണിയിൽ  കൊറോണയും ഫ്ലൂവും ചേർന്ന രോഗാവസ്ഥ  കൊവിഡ് ഇൻഫ്ലുവൻസ ഇരട്ട അണുബാധ ഫ്ലോറോണ
Florona: ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രായേൽ; രോഗബാധ ഗർഭിണിയിൽ

ജറുസലേം : കൊവിഡിനും അതിന്‍റെ വകഭേദമായ ഒമിക്രോണിനും പിന്നാലെ ഫ്ലൊറോണ രോഗബാധയും. കൊറോണയുടെയും ഫ്ലൂ അഥവ ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയുടെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇസ്രയേലിലാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കൊവിഡിനെതിരെ ഇസ്രയേലിൽ നാലാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇത് കൊവിഡ് വകഭേദമല്ലെന്നും രണ്ട് വൈറസുകൾ ഒരേസമയം ശരീരത്തിൽ പ്രവേശിക്കുന്ന പുതിയ രോഗാവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.

ALSO READ: പുതുവര്‍ഷത്തില്‍ കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനവുണ്ട്. രണ്ട് വൈറസുകളും ഒരേ സമയം മനുഷ്യശരീരത്തെ ബാധിക്കുന്നതിനാൽ ഫ്ലൊറോണ രോഗപ്രതിരോധവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചയെ സൂചിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വകഭേദമല്ലാത്തതിനാൽ തന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫ്ലൊറോണയിൽ വിശദമായ പഠനം നടത്തിവരികയാണെന്നും ഇസ്രയേൽ അറിയിച്ചു. നേരത്തേ യുകെയിലും യുഎസിലുമായി ഒമിക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണും സ്ഥിരീകരിച്ചിരുന്നു.

ജറുസലേം : കൊവിഡിനും അതിന്‍റെ വകഭേദമായ ഒമിക്രോണിനും പിന്നാലെ ഫ്ലൊറോണ രോഗബാധയും. കൊറോണയുടെയും ഫ്ലൂ അഥവ ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗാവസ്ഥയുടെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത് ഇസ്രയേലിലാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് ഫ്ലൊറോണ കണ്ടെത്തിയത്. യുവതി വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കൊവിഡിനെതിരെ ഇസ്രയേലിൽ നാലാം ഡോസ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇത് കൊവിഡ് വകഭേദമല്ലെന്നും രണ്ട് വൈറസുകൾ ഒരേസമയം ശരീരത്തിൽ പ്രവേശിക്കുന്ന പുതിയ രോഗാവസ്ഥയാണിതെന്നും ഡോക്ടർമാർ പറയുന്നു.

ALSO READ: പുതുവര്‍ഷത്തില്‍ കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനവുണ്ട്. രണ്ട് വൈറസുകളും ഒരേ സമയം മനുഷ്യശരീരത്തെ ബാധിക്കുന്നതിനാൽ ഫ്ലൊറോണ രോഗപ്രതിരോധവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചയെ സൂചിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വകഭേദമല്ലാത്തതിനാൽ തന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫ്ലൊറോണയിൽ വിശദമായ പഠനം നടത്തിവരികയാണെന്നും ഇസ്രയേൽ അറിയിച്ചു. നേരത്തേ യുകെയിലും യുഎസിലുമായി ഒമിക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണും സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.