ETV Bharat / international

റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന് സെലൻസ്‌കി

author img

By

Published : Mar 6, 2022, 11:47 AM IST

മൈക്കോളൈവ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന യുഷ്‌നൂക്രൈൻസ്‌ക് ആണവ നിലയമാണ് ആക്രമണ ഭീഷണി നേരിടുന്ന മൂന്നാമത്തെ ആണവ നിലയം.

Russia headed toward third nuclear plant  Ukraine has four nuclear plants  Russia Ukraine crisis  റഷ്യ ആണവ നിലയം പിടിച്ചടക്കാൻ ശ്രമം  യുഷ്‌നൂക്രൈൻസ്‌ക് ആണവ നിലയം  റഷ്യ യുക്രൈൻ യുദ്ധം
റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന് സെലെൻസ്‌കി

ലിവിവ്: രണ്ട് യുക്രൈൻ ആണവ നിലയങ്ങൾ പിടിച്ചടക്കിയ ശേഷം റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ മുന്നേറുകയാണെന്ന് ശനിയാഴ്‌ച യുഎസ് സെനറ്റർമാരുമായുള്ള സംഭാഷണത്തിൽ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആരോപിച്ചു. മൈക്കോളൈവ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന യുഷ്‌നൂക്രൈൻസ്‌ക് ആണവ നിലയമാണ് ആക്രമണ ഭീഷണി നേരിടുന്ന മൂന്നാമത്തെ ആണവ നിലയം.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിയ ആണവനിലയവും ചെർണോബിൽ ആണവ നിലയവും നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം സപോരിയ ആണവ നിലയത്തിൽ തീപിടിത്തമുണ്ടായിരുന്നു. റേഡിയേഷൻ വികിരണ ഭീഷണി ഉയർന്നെങ്കിലും ഫയർ ഫോഴ്‌സ് അടിയന്തര പ്രതികരണ സംഘവും ചേർന്ന് തീകെടുത്തി. 15 റിയാക്‌ടറുകളുള്ള നാല് ആണവ നിലയങ്ങളാണ് യുക്രൈനിലുള്ളത്.

റഷ്യയുടെ എണ്ണ, വാതക മേഖലയ്ക്ക് ഉപരോധം ഏർപ്പെടുത്താനും ക്രെഡിറ്റ് കാർഡ് സേവനം താത്കാലികമായി നിർത്തിവയ്ക്കാനും സെലൻസ്കി യുഎസ് സെനറ്റില്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഊർജ മേഖലക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ശനിയാഴ്ച മോസ്‌കോയിൽ വച്ച് ഇസ്രായേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുമായും ബന്ധമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. യുക്രൈനിന് ഇസ്രയേൽ മാനുഷിക സഹായം നൽകിയിട്ടുണ്ട്.

Also Read: കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്കയോട് അഭ്യർഥിച്ച് സെലെൻസ്‌കി

ലിവിവ്: രണ്ട് യുക്രൈൻ ആണവ നിലയങ്ങൾ പിടിച്ചടക്കിയ ശേഷം റഷ്യ മൂന്നാമത്തെ ആണവ നിലയം പിടിച്ചടക്കാൻ മുന്നേറുകയാണെന്ന് ശനിയാഴ്‌ച യുഎസ് സെനറ്റർമാരുമായുള്ള സംഭാഷണത്തിൽ യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആരോപിച്ചു. മൈക്കോളൈവ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന യുഷ്‌നൂക്രൈൻസ്‌ക് ആണവ നിലയമാണ് ആക്രമണ ഭീഷണി നേരിടുന്ന മൂന്നാമത്തെ ആണവ നിലയം.

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിയ ആണവനിലയവും ചെർണോബിൽ ആണവ നിലയവും നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം സപോരിയ ആണവ നിലയത്തിൽ തീപിടിത്തമുണ്ടായിരുന്നു. റേഡിയേഷൻ വികിരണ ഭീഷണി ഉയർന്നെങ്കിലും ഫയർ ഫോഴ്‌സ് അടിയന്തര പ്രതികരണ സംഘവും ചേർന്ന് തീകെടുത്തി. 15 റിയാക്‌ടറുകളുള്ള നാല് ആണവ നിലയങ്ങളാണ് യുക്രൈനിലുള്ളത്.

റഷ്യയുടെ എണ്ണ, വാതക മേഖലയ്ക്ക് ഉപരോധം ഏർപ്പെടുത്താനും ക്രെഡിറ്റ് കാർഡ് സേവനം താത്കാലികമായി നിർത്തിവയ്ക്കാനും സെലൻസ്കി യുഎസ് സെനറ്റില്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ ഊർജ മേഖലക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു. ശനിയാഴ്ച മോസ്‌കോയിൽ വച്ച് ഇസ്രായേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുമായും ബന്ധമുള്ള രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ. യുക്രൈനിന് ഇസ്രയേൽ മാനുഷിക സഹായം നൽകിയിട്ടുണ്ട്.

Also Read: കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കാൻ അമേരിക്കയോട് അഭ്യർഥിച്ച് സെലെൻസ്‌കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.