ETV Bharat / international

റഷ്യ - യുക്രൈന്‍ യുദ്ധം : മധ്യസ്ഥ ചര്‍ച്ചയുമായി ഇസ്രയേല്‍, പുടിനെ കണ്ട് ബെന്നറ്റ്

author img

By

Published : Mar 6, 2022, 7:53 PM IST

പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്‌കിയെ ഫോണില്‍വിളിച്ച് ബെന്നറ്റ്

റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ സംഘര്‍ഷം  റഷ്യ യുക്രൈന്‍ പ്രതിസന്ധി  റഷ്യ യുക്രൈന്‍ ആക്രമണം  റഷ്യ യുക്രൈന്‍ മധ്യസ്ഥ ചര്‍ച്ച  പുടിന്‍ ബെന്നറ്റ് കൂടിക്കാഴ്‌ച  പുടിന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി കൂടിക്കാഴ്‌ച  ബെന്നറ്റ് സെലന്‍സ്‌കി  russia ukraine war  russia ukraine crisis  russia ukraine conflict  russia ukraine war israel mediation  bennett meets putin  israel pm meets putin  bennett dials zelenskyy
റഷ്യ-യുക്രൈന്‍ യുദ്ധം: മധ്യസ്ഥ ചര്‍ച്ചയുമായി ഇസ്രയേല്‍, പുടിനുമായി കൂടിക്കാഴ്‌ച നടത്തി ബെന്നറ്റ്

മോസ്‌കോ : യുക്രൈനില്‍ റഷ്യ അയവില്ലാതെ ആക്രമണം തുടരുന്നതിനിടെ, മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്‌ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റ്. മൂന്ന് മണിക്കൂറിലേറെ നേരം ഇരുവരുടേയും കൂടിക്കാഴ്‌ച നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്‌കിയുമായും ബെന്നറ്റ് സംസാരിച്ചു.

റഷ്യയുമായി ഇസ്രയേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായി ബെന്നറ്റ് കൂടിക്കാഴ്‌ച നടത്തിയത്. നേരത്തെ രണ്ട് വട്ടം ഇസ്രയേല്‍ പ്രധാനമന്ത്രി ഇരു നേതാക്കളുമായും ഫോണില്‍ സംസാരിച്ചിരുന്നു.

റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങള്‍ കണക്കിലെടുക്കണമെന്നതാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായി പുടിന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. യുക്രൈനിലെ ജൂത വിഭാഗങ്ങളുടെ സുരക്ഷയും ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചര്‍ച്ചകളും കൂടിക്കാഴ്‌ചയില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Also read: യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച

പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് തൊട്ടുപിന്നാലെ സെലൻസ്‌കിയുമായി ഫോണില്‍ സംസാരിച്ച ബെന്നറ്റ്, യുക്രൈനിലേക്കുള്ള ഇസ്രയേലിന്‍റെ മാനുഷിക സഹായം തുടരുന്നതിനെക്കുറിച്ച് സംസാരിച്ചു. യുക്രൈന് ആയുധങ്ങൾ അയക്കണമെന്ന് സെലൻസ്‌കി ഒരിക്കൽ കൂടി അഭ്യർഥിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കീവിലെ ബാബിയാർ ഹോളോകോസ്‌റ്റ് സ്‌മാരകം തകര്‍ന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായാണ് വിവരം.

പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മോസ്കോയിൽ നിന്ന് ബെന്നറ്റ് ബെർലിനിലേക്ക് തിരിച്ചു. തുടര്‍ന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി. റഷ്യയുമായും യുക്രൈനുമായും നല്ല ബന്ധം തുടരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. അതേസമയം, ബുധനാഴ്‌ച റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പൊതുസഭയുടെ പ്രമേയത്തെ ഇസ്രയേൽ അനുകൂലിച്ച് വോട്ട് ചെയ്‌തിരുന്നു.

മോസ്‌കോ : യുക്രൈനില്‍ റഷ്യ അയവില്ലാതെ ആക്രമണം തുടരുന്നതിനിടെ, മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്‌ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റ്. മൂന്ന് മണിക്കൂറിലേറെ നേരം ഇരുവരുടേയും കൂടിക്കാഴ്‌ച നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമർ സെലൻസ്‌കിയുമായും ബെന്നറ്റ് സംസാരിച്ചു.

റഷ്യയുമായി ഇസ്രയേലിനുള്ള നല്ല ബന്ധം ഗുണം ചെയ്യുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായി ബെന്നറ്റ് കൂടിക്കാഴ്‌ച നടത്തിയത്. നേരത്തെ രണ്ട് വട്ടം ഇസ്രയേല്‍ പ്രധാനമന്ത്രി ഇരു നേതാക്കളുമായും ഫോണില്‍ സംസാരിച്ചിരുന്നു.

റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങള്‍ കണക്കിലെടുക്കണമെന്നതാണ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായി പുടിന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. യുക്രൈനിലെ ജൂത വിഭാഗങ്ങളുടെ സുരക്ഷയും ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര ചര്‍ച്ചകളും കൂടിക്കാഴ്‌ചയില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Also read: യുക്രൈൻ-റഷ്യ സംഘർഷം; മൂന്നാം ഘട്ട ചർച്ച തിങ്കളാഴ്‌ച

പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് തൊട്ടുപിന്നാലെ സെലൻസ്‌കിയുമായി ഫോണില്‍ സംസാരിച്ച ബെന്നറ്റ്, യുക്രൈനിലേക്കുള്ള ഇസ്രയേലിന്‍റെ മാനുഷിക സഹായം തുടരുന്നതിനെക്കുറിച്ച് സംസാരിച്ചു. യുക്രൈന് ആയുധങ്ങൾ അയക്കണമെന്ന് സെലൻസ്‌കി ഒരിക്കൽ കൂടി അഭ്യർഥിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കീവിലെ ബാബിയാർ ഹോളോകോസ്‌റ്റ് സ്‌മാരകം തകര്‍ന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായാണ് വിവരം.

പുടിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മോസ്കോയിൽ നിന്ന് ബെന്നറ്റ് ബെർലിനിലേക്ക് തിരിച്ചു. തുടര്‍ന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി. റഷ്യയുമായും യുക്രൈനുമായും നല്ല ബന്ധം തുടരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇസ്രയേൽ. അതേസമയം, ബുധനാഴ്‌ച റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പൊതുസഭയുടെ പ്രമേയത്തെ ഇസ്രയേൽ അനുകൂലിച്ച് വോട്ട് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.