ETV Bharat / international

മ്യാൻമര്‍ ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

author img

By

Published : Feb 11, 2021, 3:20 PM IST

ഉപരോധത്തിന്‍റെ ഭാഗമായി മ്യാൻമറിന് പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളറിന്‍റെ ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു.മ്യാൻമർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആരോഗ്യം പോലുള്ള മേഖലയില്‍ പിന്തുണ തുടരും.

US supports Myanmar people's right  people's right to peacefully assemble  Blinken on Myanmar Military coup  Antony Blinken calls Toshimitsu Motegi  Myanmar people's right  മ്യാൻമാര്‍ അട്ടിമറി  അമേരിക്ക വാര്‍ത്തകള്‍  സൈനിക അട്ടിമറി
മ്യാൻമാര്‍ ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്ക

വാഷിംഗ്ടൺ: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്ക. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും പ്രതിഷേധക്കാരെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു .ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോടെഗിയോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.

മ്യാൻമറിലെ സൈനിക അട്ടിമറി പരിഹരിക്കുന്നതിനായി സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. മ്യാൻമറിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച സൈനിക നടപടിയില്‍ ആന്‍റണി ബ്ലിങ്കൻ ആശങ്ക രേഖപ്പെടുത്തി. മ്യാൻമറിലെ സൈനിക അട്ടിമറിക്ക് പിന്നിലുള്ള നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബ്ലിങ്കനും മൊട്ടെഗിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്.

ഉപരോധത്തിന്‍റെ ഭാഗമായി മ്യാൻമറിന് പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളറിന്‍റെ ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. മ്യാൻമർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആരോഗ്യം പോലുള്ള മേഖലയില്‍ പിന്തുണ തുടരും. എന്നാല്‍ സര്‍ക്കാരിന് ഗുണം ലഭിക്കുന്ന മേഖലയില്‍ നിയന്ത്രണം വരുത്തും. കയറ്റുമതി നിയന്ത്രണങ്ങള്‍ ഈ ആഴ്‌ച തന്നെ നിലവില്‍ വരുമെന്നും ജോ ബൈഡൻ അറിയിച്ചിരുന്നു.

പ്രതിഷേധിക്കുന്നവർക്കെതിരായ അക്രമത്തെ അംഗീകരിക്കാനാവില്ലെന്നും, ശക്തമായി അപലപിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. സാഹചര്യത്തിന് മാറ്റമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും, മറ്റ് രാജ്യങ്ങളെ സാഹചര്യം പറഞ്ഞ് മനസിലാക്കി മ്യാൻമറിന് ആഗോള തലത്തില്‍ തന്നെ ഉപരോധം ഏര്‍പ്പെടുത്താൻ ശ്രമിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. സൈന്യം പിടിച്ചെടുത്ത അധികാരം തിരികെ നല്‍കണമെന്നാണ് അമേരിക്കയുടെ നിലപാട്.

ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന്‌ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ്‌ സാൻ സൂചിയും പ്രസിഡന്‍റ്‌ വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന്‌ ശേഷമുള്ള ആദ്യ പാർലമെന്‍റ്‌ യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ്‌ പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്‌. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.

കൂടുതല്‍ വായനയ്‌ക്ക് : മ്യാന്‍മറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ന്യൂസിലാന്‍റ്

വാഷിംഗ്ടൺ: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്ക. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിന്തുണച്ച് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും പ്രതിഷേധക്കാരെ അമേരിക്ക പിന്തുണയ്ക്കുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു .ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോടെഗിയോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.

മ്യാൻമറിലെ സൈനിക അട്ടിമറി പരിഹരിക്കുന്നതിനായി സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. മ്യാൻമറിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച സൈനിക നടപടിയില്‍ ആന്‍റണി ബ്ലിങ്കൻ ആശങ്ക രേഖപ്പെടുത്തി. മ്യാൻമറിലെ സൈനിക അട്ടിമറിക്ക് പിന്നിലുള്ള നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ബ്ലിങ്കനും മൊട്ടെഗിയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടത്.

ഉപരോധത്തിന്‍റെ ഭാഗമായി മ്യാൻമറിന് പ്രഖ്യാപിച്ച ഒരു ബില്യണ്‍ ഡോളറിന്‍റെ ധനസഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. മ്യാൻമർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആരോഗ്യം പോലുള്ള മേഖലയില്‍ പിന്തുണ തുടരും. എന്നാല്‍ സര്‍ക്കാരിന് ഗുണം ലഭിക്കുന്ന മേഖലയില്‍ നിയന്ത്രണം വരുത്തും. കയറ്റുമതി നിയന്ത്രണങ്ങള്‍ ഈ ആഴ്‌ച തന്നെ നിലവില്‍ വരുമെന്നും ജോ ബൈഡൻ അറിയിച്ചിരുന്നു.

പ്രതിഷേധിക്കുന്നവർക്കെതിരായ അക്രമത്തെ അംഗീകരിക്കാനാവില്ലെന്നും, ശക്തമായി അപലപിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു. സാഹചര്യത്തിന് മാറ്റമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും, മറ്റ് രാജ്യങ്ങളെ സാഹചര്യം പറഞ്ഞ് മനസിലാക്കി മ്യാൻമറിന് ആഗോള തലത്തില്‍ തന്നെ ഉപരോധം ഏര്‍പ്പെടുത്താൻ ശ്രമിക്കുമെന്നും ജോ ബൈഡൻ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളെയും, മറ്റ് പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. സൈന്യം പിടിച്ചെടുത്ത അധികാരം തിരികെ നല്‍കണമെന്നാണ് അമേരിക്കയുടെ നിലപാട്.

ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന്‌ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ്‌ സാൻ സൂചിയും പ്രസിഡന്‍റ്‌ വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന്‌ ശേഷമുള്ള ആദ്യ പാർലമെന്‍റ്‌ യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ്‌ പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്‌. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.

കൂടുതല്‍ വായനയ്‌ക്ക് : മ്യാന്‍മറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ന്യൂസിലാന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.