ETV Bharat / entertainment

'ആ സംഭാഷണം കൈപ്പിഴ, ആ മാതാപിതാക്കളെ വേദനിപ്പിച്ചതില്‍ മാപ്പ്' ; കുറിപ്പുമായി ഷാജി കൈലാസ്

കടുവ എന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ മാപ്പപേക്ഷയുമായി സംവിധായകന്‍ ഷാജി കൈലാസ്‌

author img

By

Published : Jul 10, 2022, 1:43 PM IST

Shaji Kailas facbook post  allegations on Kaduva  കുറിപ്പുമായി ഷാജി കൈലാസ്  Shaji Kaila apology  മാപ്പപേക്ഷയുമായി സംവിധായകന്‍ ഷാജി കൈലാസ്‌
'ആ സംഭാഷണം എന്‍റെ കൈപ്പിഴ, ആ മാതാപിതാക്കളെ വേദനിപ്പിച്ചതില്‍ മാപ്പ്'; കുറിപ്പുമായി ഷാജി കൈലാസ്

Shaji Kaila apology : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'കടുവ'യില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ മാപ്പപേക്ഷയുമായി സംവിധായകന്‍ ഷാജി കൈലാസ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്‌തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്ന തരത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം പറയുന്നത് വിവാദമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ക്ഷമാപണം. ആ സംഭാഷണം കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് സംവിധായകന്‍ കുറിച്ചത്.

Shaji Kailas facbook post: 'ഞാന്‍ സംവിധാനം ചെയ്‌ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്‍റെ മറ്റ് വശങ്ങളെ കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്‍റെ ചെയ്‌തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.

നമ്മള്‍ ചെയ്യുന്നതിന്‍റെ ഫലം നമ്മുടെ അനന്തര തലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍ വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മ ഫലത്തെ കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരി തെറ്റുകളെ കുറിച്ചോ അതിന്‍റെ വൈകാരികമായ പ്രത്യാഘാതങ്ങളെ കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാര വിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്‌തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂര ചിന്തകളില്‍ പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍ പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.

'കടുവ'യിലെ വാക്കുകള്‍ മുറിവേല്‍പ്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്.... നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഒരിക്കല്‍ കൂടി ക്ഷമാപണം..'-ഷാജി കൈലാസ്‌ കുറിച്ചു.

Also Read: 'പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു' ; 'കടുവ'യ്‌ക്കെതിരെ കുറുവച്ചന്‍റെ കൊച്ചുമകന്‍

Shaji Kaila apology : പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ 'കടുവ'യില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതില്‍ മാപ്പപേക്ഷയുമായി സംവിധായകന്‍ ഷാജി കൈലാസ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്‌തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നതെന്ന തരത്തില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം പറയുന്നത് വിവാദമായ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ക്ഷമാപണം. ആ സംഭാഷണം കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് സംവിധായകന്‍ കുറിച്ചത്.

Shaji Kailas facbook post: 'ഞാന്‍ സംവിധാനം ചെയ്‌ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്‍റെ മറ്റ് വശങ്ങളെ കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. വില്ലന്‍റെ ചെയ്‌തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്.

നമ്മള്‍ ചെയ്യുന്നതിന്‍റെ ഫലം നമ്മുടെ അനന്തര തലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍ വചനം ഓര്‍മിക്കുക) മക്കളുടെ കര്‍മ ഫലത്തെ കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു. ശരി തെറ്റുകളെ കുറിച്ചോ അതിന്‍റെ വൈകാരികമായ പ്രത്യാഘാതങ്ങളെ കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാര വിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്‌തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂര ചിന്തകളില്‍ പോലും ഒരിക്കലും അങ്ങനെയൊന്നില്ല. മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍ പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.

'കടുവ'യിലെ വാക്കുകള്‍ മുറിവേല്‍പ്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ....മാപ്പ്.... നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ഒരിക്കല്‍ കൂടി ക്ഷമാപണം..'-ഷാജി കൈലാസ്‌ കുറിച്ചു.

Also Read: 'പൃഥ്വിരാജ് നിങ്ങളെക്കുറിച്ചോർത്ത് ഞാൻ ലജ്ജിക്കുന്നു' ; 'കടുവ'യ്‌ക്കെതിരെ കുറുവച്ചന്‍റെ കൊച്ചുമകന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.