ETV Bharat / entertainment

'അമ്മായിയമ്മ തന്ന 5000 രൂപയില്‍ ആക്രി കച്ചവടം തുടങ്ങി'; കപ്പലണ്ടി വിറ്റുനടന്ന ആള്‍ സിനിമ നിര്‍മാതാവായ കഥ

author img

By

Published : Jul 1, 2022, 3:18 PM IST

Raju Gopi Chitteth viral words: റിലീസിനൊരുങ്ങി കഴിഞ്ഞ 'സാന്‍റാക്രൂസ്‌' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്‌. ആക്രി കച്ചവടം കൊണ്ട്‌ തുടങ്ങിയ അധ്വാനത്തിന്‍റെ ഫലമാണ് തന്‍റെ സിനിമയെന്നാണ് അദ്ദേഹം പറഞ്ഞത്

Raju Gopi Chitteth about his film entry  അമ്മായിയമ്മ തന്ന 5000 രൂപയില്‍ ആക്രി കച്ചവടം തുടങ്ങി  കപ്പലണ്ടി ആക്രി കച്ചവടത്തില്‍ നിന്നും നിര്‍മാതാവിലേക്ക്  Santacruz theatre release  Raju Gopi Chitteth viral words  Raju Gopi Chitteth about his film career
'അമ്മായിയമ്മ തന്ന 5000 രൂപയില്‍ ആക്രി കച്ചവടം തുടങ്ങി'; കപ്പലണ്ടി വിറ്റുനടന്ന ആള്‍ സിനിമ നിര്‍മാതാവായ കഥ

Santacruz theatre release: ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ ഒരുക്കിയ 'സാന്‍റാക്രൂസ്‌' നാളെയാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. കേരളത്തിലെ ഒരു ഡാന്‍സ്‌ ട്രൂപ്പിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. നൂറിന്‍ ഷെരീഫ്‌ നായികയായി വേഷമിട്ട സിനിമയില്‍ പുതുമുഖങ്ങളാണ് മറ്റ്‌ അഭിനേതാക്കള്‍.

Raju Gopi Chitteth viral words: റിലീസിനൊരുങ്ങി കഴിഞ്ഞ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്‌. 5000 രൂപയില്‍ നിന്നും ആക്രി കച്ചവടം കൊണ്ട്‌ തുടങ്ങിയ അധ്വാനത്തിന്‍റെ ഫലമാണ് തന്‍റെ സിനിമയെന്നാണ് രാജു ഗോപി ചിറ്റത്ത്‌ പറഞ്ഞത്‌. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന കാലത്ത് ഒരിക്കല്‍ സിനിമ പിടിക്കണമെന്ന ഉറച്ച ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു എന്നും നിര്‍മാതാവ്‌ തുറന്നുപറഞ്ഞു.

Raju Gopi Chitteth about his film career: '28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട്‌ ആക്രി കച്ചവടം ആരംഭിച്ചു. 1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ്‌ തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്‌തതാണ്. അന്ന് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു ഒരു സിനിമ പിടിക്കണമെന്ന്. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നീട്‌ ടിക്കറ്റ് കിട്ടി പക്ഷേ ഇന്‍റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങിപ്പോയി.

അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസിലുണ്ട്‌. അമ്മായിയമ്മ അല്ല ശരിക്കും എനിക്ക് അമ്മ തന്നെയാണ്. ആ അമ്മ തന്ന 5000 രൂപ കൊണ്ട് കച്ചവടം ചെയ്‌താണ് ഞാന്‍ ഇവിടം വരെ എത്തിയത്‌. അതിന് എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശരിക്കും എന്‍റെ കൂടപ്പിറപ്പിനെ പോലെ തന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു എഗ്രിമെന്‍റും ഇല്ല.

എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാന്‍ ഒറ്റയ്‌ക്ക് തന്നെയാണ്‌ ഇത്‌ ചെയ്‌തത്‌. എന്നോട്‌ എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്‌താല്‍ വിജയിക്കുമോ എന്ന്. അതൊരു പ്രശ്‌നമല്ല എന്നാണ് ഞാന്‍ പറഞ്ഞത്‌. എനിക്ക് ഇപ്പോഴും ആക്രി കച്ചവടം ഉണ്ട്‌. ഞാന്‍ അത്‌ ചെയ്‌ത്‌ ജീവിക്കും. ഞാന്‍ എല്ലാ തൊഴിലും ചെയ്‌തു ജീവിച്ച വ്യക്തിയാണ്. മീന്‍ കച്ചവടം വരെ ചെയ്‌തിട്ടുണ്ട്‌.

അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അങ്ങനെയാണ് കൊച്ചി കേന്ദ്രീകരിച്ച് ഒരു ചിത്രം ചെയ്യാന്‍ തന്നെ തീരുമാനിച്ചത്‌. 28 വര്‍ഷമായി ഞാന്‍ ആക്രി കച്ചവടം ചെയ്‌തു വരികയാണ്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്‌. അത് എന്ത്‌ കിട്ടി എന്ന് പറഞ്ഞാലും ആ ബിസിനസ്‌ വിട്ട് ഞാന്‍ പോകില്ല.'

Also Read: 'അവളാണ് അവന്‍റെ ലോകം', പ്യാലിയുടെയും സിയയുടെയും മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം ചെയ്‌ത് ദുല്‍ഖര്‍, വീഡിയോ

Santacruz theatre release: ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ ഒരുക്കിയ 'സാന്‍റാക്രൂസ്‌' നാളെയാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. കേരളത്തിലെ ഒരു ഡാന്‍സ്‌ ട്രൂപ്പിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌. നൂറിന്‍ ഷെരീഫ്‌ നായികയായി വേഷമിട്ട സിനിമയില്‍ പുതുമുഖങ്ങളാണ് മറ്റ്‌ അഭിനേതാക്കള്‍.

Raju Gopi Chitteth viral words: റിലീസിനൊരുങ്ങി കഴിഞ്ഞ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്‌. 5000 രൂപയില്‍ നിന്നും ആക്രി കച്ചവടം കൊണ്ട്‌ തുടങ്ങിയ അധ്വാനത്തിന്‍റെ ഫലമാണ് തന്‍റെ സിനിമയെന്നാണ് രാജു ഗോപി ചിറ്റത്ത്‌ പറഞ്ഞത്‌. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന കാലത്ത് ഒരിക്കല്‍ സിനിമ പിടിക്കണമെന്ന ഉറച്ച ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു എന്നും നിര്‍മാതാവ്‌ തുറന്നുപറഞ്ഞു.

Raju Gopi Chitteth about his film career: '28 വര്‍ഷം മുന്‍പ് അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട്‌ ആക്രി കച്ചവടം ആരംഭിച്ചു. 1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ്‌ തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്‌തതാണ്. അന്ന് സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുമായിരുന്നു ഒരു സിനിമ പിടിക്കണമെന്ന്. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നീട്‌ ടിക്കറ്റ് കിട്ടി പക്ഷേ ഇന്‍റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങിപ്പോയി.

അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസിലുണ്ട്‌. അമ്മായിയമ്മ അല്ല ശരിക്കും എനിക്ക് അമ്മ തന്നെയാണ്. ആ അമ്മ തന്ന 5000 രൂപ കൊണ്ട് കച്ചവടം ചെയ്‌താണ് ഞാന്‍ ഇവിടം വരെ എത്തിയത്‌. അതിന് എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശരിക്കും എന്‍റെ കൂടപ്പിറപ്പിനെ പോലെ തന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു എഗ്രിമെന്‍റും ഇല്ല.

എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാന്‍ ഒറ്റയ്‌ക്ക് തന്നെയാണ്‌ ഇത്‌ ചെയ്‌തത്‌. എന്നോട്‌ എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്‌താല്‍ വിജയിക്കുമോ എന്ന്. അതൊരു പ്രശ്‌നമല്ല എന്നാണ് ഞാന്‍ പറഞ്ഞത്‌. എനിക്ക് ഇപ്പോഴും ആക്രി കച്ചവടം ഉണ്ട്‌. ഞാന്‍ അത്‌ ചെയ്‌ത്‌ ജീവിക്കും. ഞാന്‍ എല്ലാ തൊഴിലും ചെയ്‌തു ജീവിച്ച വ്യക്തിയാണ്. മീന്‍ കച്ചവടം വരെ ചെയ്‌തിട്ടുണ്ട്‌.

അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അങ്ങനെയാണ് കൊച്ചി കേന്ദ്രീകരിച്ച് ഒരു ചിത്രം ചെയ്യാന്‍ തന്നെ തീരുമാനിച്ചത്‌. 28 വര്‍ഷമായി ഞാന്‍ ആക്രി കച്ചവടം ചെയ്‌തു വരികയാണ്. ഇപ്പോഴും അത് തന്നെയാണ് ചെയ്യുന്നത്‌. അത് എന്ത്‌ കിട്ടി എന്ന് പറഞ്ഞാലും ആ ബിസിനസ്‌ വിട്ട് ഞാന്‍ പോകില്ല.'

Also Read: 'അവളാണ് അവന്‍റെ ലോകം', പ്യാലിയുടെയും സിയയുടെയും മാന്ത്രിക ലോകത്തിലേക്ക് സ്വാഗതം ചെയ്‌ത് ദുല്‍ഖര്‍, വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.