ETV Bharat / entertainment

Director KG George Funeral കെജി ജോര്‍ജിന്‍റെ ഭൗതിക ശരീരം നാളെ രാവിലെ പൊതുദര്‍ശനത്തിന് വയ്‌ക്കും, വൈകിട്ട് സംസ്‌കാരം

KG George funeral and public viewing രാവിലെ 11 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകിട്ട് നാല് മണിക്ക് രവിപുരം ശ്‌മശാനത്തില്‍ വച്ച് കെജി ജോര്‍ജിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

author img

By ETV Bharat Kerala Team

Published : Sep 25, 2023, 1:02 PM IST

Updated : Sep 25, 2023, 2:44 PM IST

Director KG George funeral  Director KG George  Director KG George funeral and public viewing  KG George  സംവിധായകന്‍ കെജി ജോര്‍ജ്  കെജി ജോര്‍ജ്  കെജി ജോര്‍ജിന്‍റെ സംസ്‌കാരം  കെജി ജോര്‍ജിന്‍റെ പൊതുദര്‍ശനം  കെജി ജോര്‍ജിന്‍റെ പൊതുദര്‍ശനം എറണാകുളത്ത്  കെജി ജോര്‍ജിന്‍റെ സംസ്‌കാരം രവിപുരം ശ്‌മശാനത്തില്‍
Director KG George Funeral

ന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെജി ജോര്‍ജിന്‍റെ (Director KG George) ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. നാളെ (സെപ്‌റ്റംബര്‍ 26) രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പൊതുദർശനം. സിനിമ-സാംസ്‌കാരിക പ്രവർത്തകരും, പൊതുജനങ്ങളും ഇവിടെയെത്തി കെജി ജോര്‍ജിന് അന്തിമോപചാരം അർപ്പിക്കും.

പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. എറണാകുളം രവിപുരം ശ്‌മശാനത്തില്‍ വച്ചാകും സംസ്‌കാരം (Director KG George Funeral). സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വൈകിട്ട് ആറ് മണിക്ക് വൈഎംസിഎ ഹാളിൽ വച്ച് കെജി ജോര്‍ജിന്‍റെ അനുസ്‌മരണ ചടങ്ങും നടക്കും. മാക്‌ടയും ഫെഫ്‌കയും സംയുക്തമായാണ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 24) എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വച്ച് രാവിലെ 10.15 ഓടെയായിരുന്നു അന്ത്യം. 77 വയസായിരുന്നു. ഏറെ നാളായി അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.

Also Read: Tearful Adieu TO KG George : ഹൃദയത്തോട് ചേർത്ത ഒരാൾകൂടി വിട പറഞ്ഞെന്ന് മമ്മൂട്ടി ; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനവുമായി സിനിമാലോകം

നാല് പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ 19 സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത്. ആഖ്യാനത്തില്‍ നവീനഭാഷ്യം നല്‍കിയ ചലച്ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്‍റെ സഹായിയായാണ് അദ്ദേഹം സിനിമയിലെത്തിയത്. 'സ്വപ്‌നാടനം' ആയിരുന്നു അരങ്ങേറ്റ ചിത്രം.

ആദ്യ സംവിധാന സംരംഭത്തിന് തന്നെ മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 'യവനിക', 'കോലങ്ങള്‍', 'പഞ്ചവടിപ്പാലം', 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്', 'മണ്ണ്', 'മേള', 'ഇരകള്‍', 'ആദാമിന്‍റെ വാരിയെല്ല്', 'ഉള്‍ക്കടല്‍' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍. 'ഇലവങ്കോട് ദേശം' (1998) ആണ് അവസാന ചിത്രം.

അനശ്വര സംവിധായകന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സിനിമാ-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കെജി ജോര്‍ജിന് അനുശോചനം അറിയിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: Pinarayi Vijayan Condolence to KG George 'മലയാള സിനിമയിലെ നികത്താനാവാത്ത നഷ്‌ടം'; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

'പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്‌തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെജി ജോർജ്. സമൂഹഘടനയും വ്യക്തി മനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്‍റെ സവിശേഷ രീതിയായിരുന്നു.

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചുകൊണ്ട് വന്ന ഇടപെടലുകളാണ് കെജി ജോർജിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദന നിലവാരത്തെയും ഒരു പോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

സ്വപ്‌നാടനം എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങി സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടംപിടിക്കുന്നവയാണ്. വ്യത്യസ്‌ത പ്രമേയങ്ങൾ കൈകാര്യം ചെയ്‌ത ഇതു പോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.' - ഇപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Tributes to KG George വിട പറയുന്നില്ലെന്ന് മന്ത്രി ബിന്ദു, അനശ്വരനെന്ന് മന്ത്രി രാജീവ്; കെജി ജോര്‍ജിന് കേരള രാഷ്‌ട്രീയ മേഖലയുടെ ആദരാഞ്ജലികള്‍

ന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെജി ജോര്‍ജിന്‍റെ (Director KG George) ഭൗതിക ശരീരം എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. നാളെ (സെപ്‌റ്റംബര്‍ 26) രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പൊതുദർശനം. സിനിമ-സാംസ്‌കാരിക പ്രവർത്തകരും, പൊതുജനങ്ങളും ഇവിടെയെത്തി കെജി ജോര്‍ജിന് അന്തിമോപചാരം അർപ്പിക്കും.

പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. എറണാകുളം രവിപുരം ശ്‌മശാനത്തില്‍ വച്ചാകും സംസ്‌കാരം (Director KG George Funeral). സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വൈകിട്ട് ആറ് മണിക്ക് വൈഎംസിഎ ഹാളിൽ വച്ച് കെജി ജോര്‍ജിന്‍റെ അനുസ്‌മരണ ചടങ്ങും നടക്കും. മാക്‌ടയും ഫെഫ്‌കയും സംയുക്തമായാണ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം (സെപ്‌റ്റംബര്‍ 24) എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വച്ച് രാവിലെ 10.15 ഓടെയായിരുന്നു അന്ത്യം. 77 വയസായിരുന്നു. ഏറെ നാളായി അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.

Also Read: Tearful Adieu TO KG George : ഹൃദയത്തോട് ചേർത്ത ഒരാൾകൂടി വിട പറഞ്ഞെന്ന് മമ്മൂട്ടി ; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചനവുമായി സിനിമാലോകം

നാല് പതിറ്റാണ്ട് നീണ്ടുനിന്ന ചലച്ചിത്ര ജീവിതത്തില്‍ 19 സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത്. ആഖ്യാനത്തില്‍ നവീനഭാഷ്യം നല്‍കിയ ചലച്ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. രാമു കാര്യാട്ടിന്‍റെ സഹായിയായാണ് അദ്ദേഹം സിനിമയിലെത്തിയത്. 'സ്വപ്‌നാടനം' ആയിരുന്നു അരങ്ങേറ്റ ചിത്രം.

ആദ്യ സംവിധാന സംരംഭത്തിന് തന്നെ മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 'യവനിക', 'കോലങ്ങള്‍', 'പഞ്ചവടിപ്പാലം', 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്', 'മണ്ണ്', 'മേള', 'ഇരകള്‍', 'ആദാമിന്‍റെ വാരിയെല്ല്', 'ഉള്‍ക്കടല്‍' എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍. 'ഇലവങ്കോട് ദേശം' (1998) ആണ് അവസാന ചിത്രം.

അനശ്വര സംവിധായകന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി സിനിമാ-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കെജി ജോര്‍ജിന് അനുശോചനം അറിയിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: Pinarayi Vijayan Condolence to KG George 'മലയാള സിനിമയിലെ നികത്താനാവാത്ത നഷ്‌ടം'; കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

'പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്‌തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെജി ജോർജ്. സമൂഹഘടനയും വ്യക്തി മനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്‍റെ സവിശേഷ രീതിയായിരുന്നു.

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചുകൊണ്ട് വന്ന ഇടപെടലുകളാണ് കെജി ജോർജിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദന നിലവാരത്തെയും ഒരു പോലെ ശ്രദ്ധേയമാവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

സ്വപ്‌നാടനം എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങി സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടംപിടിക്കുന്നവയാണ്. വ്യത്യസ്‌ത പ്രമേയങ്ങൾ കൈകാര്യം ചെയ്‌ത ഇതു പോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്‍റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.' - ഇപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

Also Read: Tributes to KG George വിട പറയുന്നില്ലെന്ന് മന്ത്രി ബിന്ദു, അനശ്വരനെന്ന് മന്ത്രി രാജീവ്; കെജി ജോര്‍ജിന് കേരള രാഷ്‌ട്രീയ മേഖലയുടെ ആദരാഞ്ജലികള്‍

Last Updated : Sep 25, 2023, 2:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.