ETV Bharat / crime

ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍

author img

By

Published : Apr 11, 2022, 8:24 AM IST

Updated : Apr 11, 2022, 10:51 AM IST

വിവിധയിടങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി

ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍  ഇടുക്കി  ആറ് പേര്‍ പിടിയില്‍  പെണ്‍കുട്ടി  തൊടുപുഴ  ജോലി
ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ഇടുക്കി: തൊടുപുഴയില്‍ ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമം​ഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ്.

ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍  ഇടുക്കി  ആറ് പേര്‍ പിടിയില്‍  പെണ്‍കുട്ടി  തൊടുപുഴ
പീഡന കേസില്‍ അറസ്റ്റിലായ പ്രതികള്‍

ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം ആളുകള്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ച് പോയതിനാല്‍ രോഗിയായ മാതാവിനൊപ്പമാണ് പെണ്‍ക്കുട്ടി താമസിച്ചിരുന്നത്. കുടുംബത്തിന്‍റെ നിര്‍ധനാവസ്ഥയറിയുന്ന കുമാരമംഗലം സ്വദേശി ബേബി ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് കുറിച്ചി സ്വദേശിയായ തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തങ്കച്ചനായിരുന്നു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും പീഡനങ്ങള്‍ക്കിരയാക്കുകയായിരുന്നു.

ഇവരില്‍ നിന്നെല്ലാം വന്‍ തുക വാങ്ങിയതിന് ശേഷമായിരുന്നു തങ്കച്ചന്‍ പെണ്‍കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിനും തൊടുപുഴ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

also read: 'നാടുവിട്ടത് മാനസിക പീഡനം സഹിക്കവയ്യാതെ, ആത്മഹത്യ ചെയ്യാനും ഒരുങ്ങി' ; വെളിപ്പെടുത്തലുമായി പൊലീസുകാരന്‍റെ ഭാര്യ

ഇടുക്കി: തൊടുപുഴയില്‍ ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കുമാരമം​ഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാവാനുണ്ടെന്ന് പൊലീസ്.

ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍  ഇടുക്കി  ആറ് പേര്‍ പിടിയില്‍  പെണ്‍കുട്ടി  തൊടുപുഴ
പീഡന കേസില്‍ അറസ്റ്റിലായ പ്രതികള്‍

ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം ആളുകള്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ച് പോയതിനാല്‍ രോഗിയായ മാതാവിനൊപ്പമാണ് പെണ്‍ക്കുട്ടി താമസിച്ചിരുന്നത്. കുടുംബത്തിന്‍റെ നിര്‍ധനാവസ്ഥയറിയുന്ന കുമാരമംഗലം സ്വദേശി ബേബി ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് കുറിച്ചി സ്വദേശിയായ തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തങ്കച്ചനായിരുന്നു കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും പീഡനങ്ങള്‍ക്കിരയാക്കുകയായിരുന്നു.

ഇവരില്‍ നിന്നെല്ലാം വന്‍ തുക വാങ്ങിയതിന് ശേഷമായിരുന്നു തങ്കച്ചന്‍ പെണ്‍കുട്ടിയെ കൈമാറിയത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിനും തൊടുപുഴ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

also read: 'നാടുവിട്ടത് മാനസിക പീഡനം സഹിക്കവയ്യാതെ, ആത്മഹത്യ ചെയ്യാനും ഒരുങ്ങി' ; വെളിപ്പെടുത്തലുമായി പൊലീസുകാരന്‍റെ ഭാര്യ

Last Updated : Apr 11, 2022, 10:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.